ന്യൂഡൽഹി: യാത്രക്കാർ സ്മാർട്ട് ലഗേജ് ഉപയോഗിക്കുന്നതിൽ പുതിയ നിബന്ധന ജെറ്റ് എയർവേസ് തിങ്കളാഴ്ച മുതൽ വിലക്ക് ഏർപ്പെടുത്തും. യുണൈറ്റഡ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, ഖത്തർ, ബ്രിട്ടീഷ് എയർവേസ് തുടങ്ങിയ വിമാനക്കന്പനികളെല്ലാം വിലക്കേർപ്പെടുത്തിയ പാത പിന്തുടർന്നാണ് ജെറ്റ് എയർവേസിന്റെയും തീരുമാനം.
ജിപിഎസ് ട്രാക്കിംഗ്, ചാർജിംഗ് പോർട്ടുകൾ, ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയാണ് സ്മാർട്ട് ലഗേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം ഉപകരണങ്ങളിൽ ലിഥിയം അയോൺ ബാറ്ററികളാണ് സാധാരണ ഉപയോഗിക്കുന്നത്. ഇത്തരം ബാറ്ററികൾ തീ പിടിക്കാനുള്ള സാധ്യതയുണ്ട്. അതിനാലാണ് വിലക്ക്.
പുതിയ നിബന്ധനകളനുസരിച്ച് യാത്രക്കാർ തങ്ങളുടെ ലിഥിയം അയോൺ ബാറ്ററിയുള്ള ഉപകരണങ്ങളിൽനിന്ന് ബാറ്ററി വേർപെടുത്തി കാബിൻ ബാഗേജിൽ പ്രത്യേകമായി സൂക്ഷിക്കണം. കൂടാതെ വേർപെടുത്താൻ കഴിയാത്ത ലിഥിയം അയോൺ ബാറ്ററികൾ ചെക്ക്ഡ്-ഇൻ ബാഗേജിൽ അനുവദിക്കില്ല. ബാറ്ററികൾ വേർപെടുത്തിയ വിവരം എയർലൈൻ ജീവനക്കാരെ അറിയിക്കേണ്ട ഉത്തരവാദിത്തം യാത്രക്കാർക്കുണ്ട്.
ബാറ്ററികൾ നീക്കുന്നതിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ ജെറ്റ് എയർവേസിന് അതിൽ ഉത്തരവാദിത്വം ഉണ്ടായിരിക്കില്ല- ജെറ്റ് എയർവേസ് വക്താവ് അറിയിച്ചു.
ജിപിഎസ് ട്രാക്കിംഗ്, ചാർജിംഗ് പോർട്ടുകൾ, ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയാണ് സ്മാർട്ട് ലഗേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം ഉപകരണങ്ങളിൽ ലിഥിയം അയോൺ ബാറ്ററികളാണ് സാധാരണ ഉപയോഗിക്കുന്നത്. ഇത്തരം ബാറ്ററികൾ തീ പിടിക്കാനുള്ള സാധ്യതയുണ്ട്. അതിനാലാണ് വിലക്ക്.
പുതിയ നിബന്ധനകളനുസരിച്ച് യാത്രക്കാർ തങ്ങളുടെ ലിഥിയം അയോൺ ബാറ്ററിയുള്ള ഉപകരണങ്ങളിൽനിന്ന് ബാറ്ററി വേർപെടുത്തി കാബിൻ ബാഗേജിൽ പ്രത്യേകമായി സൂക്ഷിക്കണം. കൂടാതെ വേർപെടുത്താൻ കഴിയാത്ത ലിഥിയം അയോൺ ബാറ്ററികൾ ചെക്ക്ഡ്-ഇൻ ബാഗേജിൽ അനുവദിക്കില്ല. ബാറ്ററികൾ വേർപെടുത്തിയ വിവരം എയർലൈൻ ജീവനക്കാരെ അറിയിക്കേണ്ട ഉത്തരവാദിത്തം യാത്രക്കാർക്കുണ്ട്.
ബാറ്ററികൾ നീക്കുന്നതിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ ജെറ്റ് എയർവേസിന് അതിൽ ഉത്തരവാദിത്വം ഉണ്ടായിരിക്കില്ല- ജെറ്റ് എയർവേസ് വക്താവ് അറിയിച്ചു.