കൊച്ചി: മുംബൈ പോർട്ട് ട്രസ്റ്റിന്റെ കപ്പൽ അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ നടത്തിപ്പും നേതൃത്വവും കൊച്ചിൻ ഷിപ്യാഡ് ഏറ്റെടുത്തുകൊണ്ടുള്ള ധാരണാപത്രത്തിൽ കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡും മുംബൈ പോർട്ട് ട്രസ്റ്റും ഒപ്പുവച്ചു. ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം മുംബൈ തുറമുഖത്തിലെ ഇന്ദിര കപ്പൽത്തുറയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് കൊച്ചിൻ ഷിപ്യാഡ് കപ്പൽ അറ്റകുറ്റപ്പണികൾക്കുള്ള സംവിധാനം ഒരുക്കണം.
ഇതോടെ ഇന്ദിര ഡോക്കിലെ കപ്പൽ അറ്റകുറ്റപ്പണി സൗകര്യങ്ങൾ വിപുലമാക്കപ്പെടും. ഇതുവഴി പ്രമുഖ തുറമുഖങ്ങളിലൊന്നായ മുംബൈയിൽ ഷിപ്പ് റിപ്പയറിംഗ് കൂടുതൽ എളുപ്പമാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പൽ അറ്റകുറ്റപ്പണികേന്ദ്രമായി മുംബൈയെ ഉയർത്തുക എന്നതാണ് ധാരണാപത്രത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
ഇതോടെ ഇന്ദിര ഡോക്കിലെ കപ്പൽ അറ്റകുറ്റപ്പണി സൗകര്യങ്ങൾ വിപുലമാക്കപ്പെടും. ഇതുവഴി പ്രമുഖ തുറമുഖങ്ങളിലൊന്നായ മുംബൈയിൽ ഷിപ്പ് റിപ്പയറിംഗ് കൂടുതൽ എളുപ്പമാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പൽ അറ്റകുറ്റപ്പണികേന്ദ്രമായി മുംബൈയെ ഉയർത്തുക എന്നതാണ് ധാരണാപത്രത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.