ലണ്ടൻ/ മുംബൈ: ക്രൂഡ് ഓയിൽ വില വീണ്ടും കുതിക്കുന്നു. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 68 ഡോളറിനു മുകളിലായി. 2015 മേയ് മാസത്തിനുശേഷം ആദ്യമായാണ് വില ഇത്രയും ഉയരുന്നത്.
ഇന്നലെ 68.29 ഡോളർ വരെ എത്തി ബ്രെന്റ് വില. അമേരിക്കയുടെ ഡബ്ല്യുടിഐ വീപ്പയ്ക്ക് 62.10 ഡോളറായി. ഇതും 2015 മേയ്ക്കു ശേഷമുള്ള ഉയർന്നനിലയാണ്.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഉത്പാദനം കുറച്ചത്, ഇറാനിലെ രാഷ്ട്രീയ അസ്വസ്ഥത; ലിബിയയിലും മറ്റും ഉൽപാദനത്തിനുണ്ടായ തടസം; അമേരിക്കയിലെ ക്രൂഡ് ശേഖരം കുറഞ്ഞത് - ഇങ്ങനെ ഏതാനും കാരണങ്ങളാണ് വില വർധനയ്ക്കു പിന്നിലുള്ളതായി ചൂണ്ടിക്കാട്ടുന്നത്.
ആവശ്യത്തിന്റെ 82 ശതമാനം ക്രൂഡും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വലിയ ആഘാതമാകും വിലക്കയറ്റം. മൂന്നു വർഷത്തോളം 50 ഡോളറിനടുത്തായിരുന്നു ക്രൂഡ് വില. ഇന്ത്യയുടെ മൊത്തം ഇറക്കുമതിച്ചെലവിന്റെ 28 ശതമാനമായിരുന്നു കഴിഞ്ഞ വർഷം ക്രൂഡിനു വേണ്ടിവന്നത്. വില കൂടിയതോടെ ഇതു 35 ശതമാനത്തിലേക്കുയരും. വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കുതിച്ചു കയറും.
ക്രൂഡ് വില താണപ്പോൾ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിനു 10 രൂപ കണ്ടു കേന്ദ്രം വർധിപ്പിച്ചിരുന്നു. ഡീസലിന്റേത് 12 രൂപയും. വില കുതിച്ചുകയറുന്പോൾ നികുതി കുറയ്ക്കാൻ ഗവൺമെന്റ് നിർബന്ധിതരാകും. അതു കമ്മി കൂട്ടും.
ക്രൂഡ് വില 70 ഡോളറിൽ എത്തുമെന്നു ചില നിരീക്ഷകർ കരുതുന്നു. അത്രയും വില ലഭിച്ചാലേ സൗദി അറേബ്യക്കു ബജറ്റ് കമ്മി ഇല്ലാതാക്കാനാവൂ.
പെട്രോൾ, ഡീസൽ വില കയറുന്നു
രാജ്യത്തു പെട്രോൾ, ഡീസൽ വിലകൾ നിത്യേന കയറുകയാണ്. പലേടത്തും പെട്രോൾ ലിറ്ററിന് 74 രൂപയിലെത്തി. ഡീസൽ 66 രൂപയിലേക്ക് അടുക്കുകയാണ്. മൂന്നാഴ്ച മുന്പ് 71.90 രൂപയായിരുന്നു പെട്രോൾ വില. കോട്ടയത്ത് ഇന്നലെ 73.41 രൂപയായി. വർധന 1.51 രൂപ. ഡീസൽ വില ഇതേസമയം 2.50 രൂപ വർധിച്ച് 65.01 രൂപയായി.
സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ ഇന്നലെ ഐഒസി ഈടാക്കിയ വില
സ്ഥലം പെട്രോൾ ഡീസൽ
തിരുവനന്തപുരം 74.35 65.89
പത്തനംതിട്ട 73.77 65.35
കൊച്ചി 73.14 64.75
തൃശൂർ 73.62 65.20
കോഴിക്കോട് 73.39 65.01
കണ്ണൂർ 73.34 64.97.
ഇന്നലെ 68.29 ഡോളർ വരെ എത്തി ബ്രെന്റ് വില. അമേരിക്കയുടെ ഡബ്ല്യുടിഐ വീപ്പയ്ക്ക് 62.10 ഡോളറായി. ഇതും 2015 മേയ്ക്കു ശേഷമുള്ള ഉയർന്നനിലയാണ്.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഉത്പാദനം കുറച്ചത്, ഇറാനിലെ രാഷ്ട്രീയ അസ്വസ്ഥത; ലിബിയയിലും മറ്റും ഉൽപാദനത്തിനുണ്ടായ തടസം; അമേരിക്കയിലെ ക്രൂഡ് ശേഖരം കുറഞ്ഞത് - ഇങ്ങനെ ഏതാനും കാരണങ്ങളാണ് വില വർധനയ്ക്കു പിന്നിലുള്ളതായി ചൂണ്ടിക്കാട്ടുന്നത്.
ആവശ്യത്തിന്റെ 82 ശതമാനം ക്രൂഡും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വലിയ ആഘാതമാകും വിലക്കയറ്റം. മൂന്നു വർഷത്തോളം 50 ഡോളറിനടുത്തായിരുന്നു ക്രൂഡ് വില. ഇന്ത്യയുടെ മൊത്തം ഇറക്കുമതിച്ചെലവിന്റെ 28 ശതമാനമായിരുന്നു കഴിഞ്ഞ വർഷം ക്രൂഡിനു വേണ്ടിവന്നത്. വില കൂടിയതോടെ ഇതു 35 ശതമാനത്തിലേക്കുയരും. വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കുതിച്ചു കയറും.
ക്രൂഡ് വില താണപ്പോൾ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിനു 10 രൂപ കണ്ടു കേന്ദ്രം വർധിപ്പിച്ചിരുന്നു. ഡീസലിന്റേത് 12 രൂപയും. വില കുതിച്ചുകയറുന്പോൾ നികുതി കുറയ്ക്കാൻ ഗവൺമെന്റ് നിർബന്ധിതരാകും. അതു കമ്മി കൂട്ടും.
ക്രൂഡ് വില 70 ഡോളറിൽ എത്തുമെന്നു ചില നിരീക്ഷകർ കരുതുന്നു. അത്രയും വില ലഭിച്ചാലേ സൗദി അറേബ്യക്കു ബജറ്റ് കമ്മി ഇല്ലാതാക്കാനാവൂ.
പെട്രോൾ, ഡീസൽ വില കയറുന്നു
രാജ്യത്തു പെട്രോൾ, ഡീസൽ വിലകൾ നിത്യേന കയറുകയാണ്. പലേടത്തും പെട്രോൾ ലിറ്ററിന് 74 രൂപയിലെത്തി. ഡീസൽ 66 രൂപയിലേക്ക് അടുക്കുകയാണ്. മൂന്നാഴ്ച മുന്പ് 71.90 രൂപയായിരുന്നു പെട്രോൾ വില. കോട്ടയത്ത് ഇന്നലെ 73.41 രൂപയായി. വർധന 1.51 രൂപ. ഡീസൽ വില ഇതേസമയം 2.50 രൂപ വർധിച്ച് 65.01 രൂപയായി.
സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ ഇന്നലെ ഐഒസി ഈടാക്കിയ വില
സ്ഥലം പെട്രോൾ ഡീസൽ
തിരുവനന്തപുരം 74.35 65.89
പത്തനംതിട്ട 73.77 65.35
കൊച്ചി 73.14 64.75
തൃശൂർ 73.62 65.20
കോഴിക്കോട് 73.39 65.01
കണ്ണൂർ 73.34 64.97.