തൃശൂർ: 2017-2018ലെ മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 115 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞവർഷത്തെ ഇതേ പാദത്തിൽ 111.38 കോടി രൂപയായിരുന്നു അറ്റാദായം. അറ്റ നിഷ്ക്രിയ ആസ്തി നന്നായി കുറയ്ക്കാനായതാണ് മികച്ച പ്രകടനത്തിനു കളമൊരുക്കിയത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ 111 കോടിയിൽനിന്നും നിലവിലെ പാദത്തിലെ 115 കോടിയിലേക്ക് അറ്റാദായം വർധിച്ചതു വഴി വളർച്ചയുടെ പാതയിലേക്കുള്ള തിരിച്ചുവരവാണ് ബാങ്ക് നടത്തിയിരിക്കുന്നതെന്നു കൊച്ചിയിൽ സാന്പത്തിക ഫലം പ്രഖ്യാപിക്കവേ എംഡിയും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു. റീട്ടെയിൽ എംഎസ്എംഇ, കറന്റ് അക്കൗണ്ട് ആൻഡ് സേവിംഗ്സ് അക്കൗണ്ട് എന്നിവയിലേക്കു ശ്രദ്ധ തിരിച്ചതിലൂടെ ബാങ്കിന്റെ ബിസിനസിലുണ്ടായ ഉണർവിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. മേൽപ്പറഞ്ഞ മേഖലകളിലെ ഉൗന്നൽമാറ്റം ബാങ്കിന്റെ പ്രവർത്തന മികവിനെ നിരന്തരമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.
വെല്ലുവിളിയുണർത്തുന്ന ബിസിനസ് സാഹചര്യങ്ങളിലും നിഷ്ക്രിയ ആസ്തികൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ബാങ്കിനായിട്ടുണ്ട്. മൊത്ത, അറ്റ നിഷ്ക്രിയ ആസ്തികളുടെ അനുപാതം 58, 17 ബിപിഎസ് വീതം മെച്ചപ്പെടുത്താൻ ബാങ്കിനു സാധിച്ചിട്ടുണ്ട്.
മൊത്തം ബിസിനസ് 11,729 കോടി വർധിച്ച് 1,20,558 കോടി രൂപയായി. നിക്ഷേപങ്ങൾ 4,514 കോടി രൂപ വർധിച്ച് 68,109 കോടിയായി. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ടിൽ 443 കോടി രൂപയുടെ വർധനയോടെ 16,929 കോടി രൂപയായി. മൊത്തം നിക്ഷേപങ്ങളുടെ 24.86 ശതമാനമാണ് സിഎഎസ്എ. എൻആർഐ നിക്ഷേപങ്ങളിൽ 12.61 ശതമാനം വർധനയുണ്ടായി. മൊത്തം നിക്ഷേപങ്ങളുടെ 26.98 ശതമാനമാണ് എൻആർഐ നിക്ഷേപങ്ങൾ.
മൊത്തം വായ്പ 7,215 കോടി രൂപ വർധിച്ച് 52,449 കോടി രൂപയായി, 15.95 ശതമാനം വളർച്ച. എസ്എംഇ വായ്പകളിലും മോർട്ട്ഗേജ് വായ്പകളിലും കാർഷിക, വാഹന വായ്പകളിലും മികച്ച വളർച്ച കൈവരിക്കാൻ ബാങ്കിനായി.
ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ ബാങ്ക് ബേസൽ 3 നിബന്ധനകൾക്കനുസൃതമായ ടയർ 2 ബോണ്ടുകളുടെ പ്രൈവറ്റ് പ്ലേസ്മെന്റ് വഴി 490 കോടി മൂലധനം സമാഹരിച്ചിട്ടുണ്ടായിരുന്നു.
ഡിസംബർ 31ലെ കണക്കുകൾ പ്രകാരം ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 12.51 ശതമാനമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ 111 കോടിയിൽനിന്നും നിലവിലെ പാദത്തിലെ 115 കോടിയിലേക്ക് അറ്റാദായം വർധിച്ചതു വഴി വളർച്ചയുടെ പാതയിലേക്കുള്ള തിരിച്ചുവരവാണ് ബാങ്ക് നടത്തിയിരിക്കുന്നതെന്നു കൊച്ചിയിൽ സാന്പത്തിക ഫലം പ്രഖ്യാപിക്കവേ എംഡിയും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു. റീട്ടെയിൽ എംഎസ്എംഇ, കറന്റ് അക്കൗണ്ട് ആൻഡ് സേവിംഗ്സ് അക്കൗണ്ട് എന്നിവയിലേക്കു ശ്രദ്ധ തിരിച്ചതിലൂടെ ബാങ്കിന്റെ ബിസിനസിലുണ്ടായ ഉണർവിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. മേൽപ്പറഞ്ഞ മേഖലകളിലെ ഉൗന്നൽമാറ്റം ബാങ്കിന്റെ പ്രവർത്തന മികവിനെ നിരന്തരമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.
വെല്ലുവിളിയുണർത്തുന്ന ബിസിനസ് സാഹചര്യങ്ങളിലും നിഷ്ക്രിയ ആസ്തികൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ബാങ്കിനായിട്ടുണ്ട്. മൊത്ത, അറ്റ നിഷ്ക്രിയ ആസ്തികളുടെ അനുപാതം 58, 17 ബിപിഎസ് വീതം മെച്ചപ്പെടുത്താൻ ബാങ്കിനു സാധിച്ചിട്ടുണ്ട്.
മൊത്തം ബിസിനസ് 11,729 കോടി വർധിച്ച് 1,20,558 കോടി രൂപയായി. നിക്ഷേപങ്ങൾ 4,514 കോടി രൂപ വർധിച്ച് 68,109 കോടിയായി. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ടിൽ 443 കോടി രൂപയുടെ വർധനയോടെ 16,929 കോടി രൂപയായി. മൊത്തം നിക്ഷേപങ്ങളുടെ 24.86 ശതമാനമാണ് സിഎഎസ്എ. എൻആർഐ നിക്ഷേപങ്ങളിൽ 12.61 ശതമാനം വർധനയുണ്ടായി. മൊത്തം നിക്ഷേപങ്ങളുടെ 26.98 ശതമാനമാണ് എൻആർഐ നിക്ഷേപങ്ങൾ.
മൊത്തം വായ്പ 7,215 കോടി രൂപ വർധിച്ച് 52,449 കോടി രൂപയായി, 15.95 ശതമാനം വളർച്ച. എസ്എംഇ വായ്പകളിലും മോർട്ട്ഗേജ് വായ്പകളിലും കാർഷിക, വാഹന വായ്പകളിലും മികച്ച വളർച്ച കൈവരിക്കാൻ ബാങ്കിനായി.
ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ ബാങ്ക് ബേസൽ 3 നിബന്ധനകൾക്കനുസൃതമായ ടയർ 2 ബോണ്ടുകളുടെ പ്രൈവറ്റ് പ്ലേസ്മെന്റ് വഴി 490 കോടി മൂലധനം സമാഹരിച്ചിട്ടുണ്ടായിരുന്നു.
ഡിസംബർ 31ലെ കണക്കുകൾ പ്രകാരം ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 12.51 ശതമാനമാണ്.