കൊച്ചി: ഡിപി വേൾഡിന്റെ കീഴിലുള്ള വല്ലാർപാടം കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ 2017 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 5,32,000 ടിഇയു(ട്വന്റ്-ഫൂട്ട് ഇക്വിവാലന്റ് യൂണിറ്റ്)വിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധനയാണ് ഉണ്ടായതെന്ന് ഡിപി വേൾഡ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
51,000 ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത ഒക്ടോബറിൽ ആയിരുന്നു ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തത്.
ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി കൂടുതൽ വേഗത്തിൽ പണത്തിനൊത്ത മൂല്യമുള്ള സേവനങ്ങൾ നല്കിയ തുറമുഖമായതുകൊണ്ടാണ് ക്രമാനുഗതമായ വളർച്ച കൈവരിക്കാൻ സാധിച്ചതെന്നു കൊച്ചി ഡി പി വേൾഡ് സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു.
ടെർമിനൽ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാൻ സഹായിക്കുന്ന ആർഎഫ്ഐഡി അധിഷ്ഠിത ഓട്ടോമേറ്റഡ് ഗെയ്റ്റ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കാൻ തയാറെടുപ്പുകൾ നടക്കുകയാണെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
51,000 ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത ഒക്ടോബറിൽ ആയിരുന്നു ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തത്.
ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി കൂടുതൽ വേഗത്തിൽ പണത്തിനൊത്ത മൂല്യമുള്ള സേവനങ്ങൾ നല്കിയ തുറമുഖമായതുകൊണ്ടാണ് ക്രമാനുഗതമായ വളർച്ച കൈവരിക്കാൻ സാധിച്ചതെന്നു കൊച്ചി ഡി പി വേൾഡ് സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു.
ടെർമിനൽ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാൻ സഹായിക്കുന്ന ആർഎഫ്ഐഡി അധിഷ്ഠിത ഓട്ടോമേറ്റഡ് ഗെയ്റ്റ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കാൻ തയാറെടുപ്പുകൾ നടക്കുകയാണെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.