ന്യൂഡൽഹി: ക്ഷയിച്ച ആറു പൊതുമേഖലാ ബാങ്കുകൾക്ക് ഉത്തേജനമായി 7,577 കോടി രൂപ നല്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. ബാങ്കുകളുടെ മൂലധനമുയർത്താനാണ് കേന്ദ്രസർക്കാർ ഉത്തേജനത്തുക നല്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, യൂകോ ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കുകൾക്ക് വരും ആഴ്ചകളിൽ ഫണ്ടിംഗ് ലഭിക്കും.
1,350 കോടി രൂപ കേന്ദ്ര സർക്കാർ നല്കുന്പോൾ അതനുസരിച്ചുള്ള ഓഹരി നല്കാൻ കോൽക്കത്ത ആസ്ഥാനമായുള്ള യൂകോ ബാങ്കിന്റെ ഓഹരിയുടമകൾ അനുവദിച്ചതായി ബാങ്ക് ഇന്നലെ അറിയിച്ചു. അതേസമയം, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 3.88 കോടി ഓഹരികൾ കേന്ദ്രസർക്കാരിനു കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓഹരിയൊന്നിന് 83.15 രൂപ വച്ച് 323 കോടി രൂപയാണ് സെൻട്രൽ ബാങ്കിനു ലഭിക്കുക.
ബാങ്ക് ഓഫ് ഇന്ത്യക്ക് 2,257 കോടി രൂപയുടെ സഹായം നല്കുന്പോൾ ഐഡിബിഐ ബാങ്കിന് 2,729 കോടി രൂപയും ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 650 കോടി രൂപയും ദേന ബാങ്കിന് 243 കോടി രൂപയും ഉത്തേജന പദ്ധതിപ്രകാരം ലഭിക്കും.
രണ്ടു വർഷത്തിനുള്ളിൽ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താൻ 2.11 ലക്ഷം കോടി രൂപയുടെ സഹായം നല്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കൂടിവരുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം. 2015 മാർച്ചിൽ 2.75 ലക്ഷം കോടി രൂപയായിരുന്നു ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തിയെങ്കിൽ 2017 ജൂണിൽ ഇത് 7.33 ലക്ഷം കോടി രൂപയാണ്.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ 18,000 കോടി രൂപകൂടി ഇന്ദ്രധനുസ് പദ്ധതി പ്രകാരം ബാങ്കുകൾക്കു ലഭിക്കും.
ഇന്ദ്രധനുസ് പദ്ധതി
പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനായി കേന്ദ്രസർക്കാർ 2015ൽ ആവിഷ്കരിച്ച പദ്ധതി. നാലു വർഷത്തിനുള്ളിൽ 70,000 കോടി രൂപ ബാങ്കുകൾക്ക് നല്കാനാണ് തീരുമാനം. 1.1 ലക്ഷം കോടി രൂപ മറ്റു വഴികളിലൂടെ കണ്ടെത്താൻ ബാങ്കുകൾക്ക് നിർദേശവും നല്കിയിട്ടുണ്ട്. ഇന്ദ്രധനുസ് പദ്ധതി ആവിഷ്കരിച്ച് മൂന്നര വർഷം പിന്നിടുന്പോൾ ഇതുവരെ 51,853 കോടി രൂപ കേന്ദ്ര സർക്കാർ പൊതുമേഖലാ ബാങ്കുകൾക്കു നല്കിയിട്ടുണ്ട്. ശേഷിക്കുന്ന 18,142 കോടി രൂപ അടുത്ത രണ്ടു വർഷത്തിനുള്ളിൽ നല്കും.
1,350 കോടി രൂപ കേന്ദ്ര സർക്കാർ നല്കുന്പോൾ അതനുസരിച്ചുള്ള ഓഹരി നല്കാൻ കോൽക്കത്ത ആസ്ഥാനമായുള്ള യൂകോ ബാങ്കിന്റെ ഓഹരിയുടമകൾ അനുവദിച്ചതായി ബാങ്ക് ഇന്നലെ അറിയിച്ചു. അതേസമയം, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 3.88 കോടി ഓഹരികൾ കേന്ദ്രസർക്കാരിനു കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓഹരിയൊന്നിന് 83.15 രൂപ വച്ച് 323 കോടി രൂപയാണ് സെൻട്രൽ ബാങ്കിനു ലഭിക്കുക.
ബാങ്ക് ഓഫ് ഇന്ത്യക്ക് 2,257 കോടി രൂപയുടെ സഹായം നല്കുന്പോൾ ഐഡിബിഐ ബാങ്കിന് 2,729 കോടി രൂപയും ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 650 കോടി രൂപയും ദേന ബാങ്കിന് 243 കോടി രൂപയും ഉത്തേജന പദ്ധതിപ്രകാരം ലഭിക്കും.
രണ്ടു വർഷത്തിനുള്ളിൽ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താൻ 2.11 ലക്ഷം കോടി രൂപയുടെ സഹായം നല്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കൂടിവരുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം. 2015 മാർച്ചിൽ 2.75 ലക്ഷം കോടി രൂപയായിരുന്നു ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തിയെങ്കിൽ 2017 ജൂണിൽ ഇത് 7.33 ലക്ഷം കോടി രൂപയാണ്.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ 18,000 കോടി രൂപകൂടി ഇന്ദ്രധനുസ് പദ്ധതി പ്രകാരം ബാങ്കുകൾക്കു ലഭിക്കും.
ഇന്ദ്രധനുസ് പദ്ധതി
പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനായി കേന്ദ്രസർക്കാർ 2015ൽ ആവിഷ്കരിച്ച പദ്ധതി. നാലു വർഷത്തിനുള്ളിൽ 70,000 കോടി രൂപ ബാങ്കുകൾക്ക് നല്കാനാണ് തീരുമാനം. 1.1 ലക്ഷം കോടി രൂപ മറ്റു വഴികളിലൂടെ കണ്ടെത്താൻ ബാങ്കുകൾക്ക് നിർദേശവും നല്കിയിട്ടുണ്ട്. ഇന്ദ്രധനുസ് പദ്ധതി ആവിഷ്കരിച്ച് മൂന്നര വർഷം പിന്നിടുന്പോൾ ഇതുവരെ 51,853 കോടി രൂപ കേന്ദ്ര സർക്കാർ പൊതുമേഖലാ ബാങ്കുകൾക്കു നല്കിയിട്ടുണ്ട്. ശേഷിക്കുന്ന 18,142 കോടി രൂപ അടുത്ത രണ്ടു വർഷത്തിനുള്ളിൽ നല്കും.