ന്യൂഡൽഹി: ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം ഏകീകരിക്കുമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ഏല്ലാ റൂട്ടിലും ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 22 ആയി നിജപ്പെടുത്താനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.
കോച്ചുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ട്രെയിനുകൾ വൈകുന്നത് ഒഴിവാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് കരുതുന്നത്. എൻജിനിയറിംഗ് വിഭാഗം ഇതിനെക്കുറിച്ച് പഠിക്കുന്നുണ്ട്. ഐസിഎഫ്, എൽഎച്ച്ബി എന്നിങ്ങനെ രണ്ടു തരം കോച്ചുകളാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്നത്. കൂടാതെ യാത്രക്കാരുടെ എണ്ണമനുസരിച്ച് 12,16, 18, 22, 26 കോച്ചുകളും ഉപയോഗിക്കുന്നുണ്ട്.
ആദ്യഘട്ടത്തിൽ മൂന്നൂറു ട്രെയിനുകളിൽ 22 കോച്ചുകളായി നിജപ്പെടുത്തും. ഈ ട്രെയിനുകൾക്ക് പുതിയ ടൈം ടേബിളും ക്രമീകരിക്കാനാണ് തീരുമാനം. ജൂലൈയിൽ പുതിയ ടൈംടേബിൾ പുറത്തിറക്കുമെന്ന് റെയിൽവേ അറിയിച്ചു.
കോച്ചുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ട്രെയിനുകൾ വൈകുന്നത് ഒഴിവാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് കരുതുന്നത്. എൻജിനിയറിംഗ് വിഭാഗം ഇതിനെക്കുറിച്ച് പഠിക്കുന്നുണ്ട്. ഐസിഎഫ്, എൽഎച്ച്ബി എന്നിങ്ങനെ രണ്ടു തരം കോച്ചുകളാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്നത്. കൂടാതെ യാത്രക്കാരുടെ എണ്ണമനുസരിച്ച് 12,16, 18, 22, 26 കോച്ചുകളും ഉപയോഗിക്കുന്നുണ്ട്.
ആദ്യഘട്ടത്തിൽ മൂന്നൂറു ട്രെയിനുകളിൽ 22 കോച്ചുകളായി നിജപ്പെടുത്തും. ഈ ട്രെയിനുകൾക്ക് പുതിയ ടൈം ടേബിളും ക്രമീകരിക്കാനാണ് തീരുമാനം. ജൂലൈയിൽ പുതിയ ടൈംടേബിൾ പുറത്തിറക്കുമെന്ന് റെയിൽവേ അറിയിച്ചു.