കോട്ടയം: പ്രമുഖ ധനകാര്യ സേവനസ്ഥാപനമായ കെഎൽഎം ആക്സീവ ഫിൻവെസ്റ്റ് 18-ാമത് സ്ഥാപകദിനം ആഘോഷിച്ചു. എല്ലാ ശാഖകളിലും സ്ഥാപന ദിനത്തോടനുബന്ധിച്ച് ഇടപാടുകാരുടെ സംഗമം - ഇൻവെസ്റ്റ - സംഘടിപ്പിച്ചു. ദേശീയതല ഉദ്ഘാടനം കോട്ടയത്ത് എംജി യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് നിർവഹിച്ചു. കെഎൽഎം ആക്സീവ ഫിൻവെസ്റ്റ് ചെയർമാനും കർണാടക മുൻ മന്ത്രിയുമായ ഡോ. ജെ. അലക്സാണ്ടർ അധ്യക്ഷനായ ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം, ഡയറക്ടർമാരായ ജോസ്കുട്ടി സേവ്യർ, ജോർജ് കുര്യയ്പ്, ഡിബിഎഫ്എസ് സീനിയർ മാനേജർ മാത്യു തോമസ്, എജിഎം ജിയോ ജോർജ് എന്നിവർ പ്രസംഗിച്ചു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ബ്രാഞ്ചുകളുടെ എണ്ണം 1,000 തികയ്ക്കാനും വായ്പാ വിതരണം 10,000 കോടിയിലേക്ക് എത്തിക്കാനും കന്പനി ലക്ഷ്യമിടുന്നതായി ചെയർമാൻ ഡോ. ജെ.അലക്സാണ്ടർ അറിയിച്ചു. ഈ സാന്പത്തികവർഷം പബ്ലിക് ഡിവഞ്ചർ ഇഷ്യുവിലേക്കു കന്പനി കടക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് 100 കോടി സമാഹരിക്കാനാണ് ലക്ഷ്യം. 200 കോടി രൂപ മൈക്രോ ഫിനാൻസ് ലോണ്‍ നല്‍കാനായി മാറ്റിവയ്ക്കും.
1,000 കോടി രൂപയാണ് വായ്പയായി നല്കാൻ കന്പനി ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത സാന്പത്തിക വർഷം പബ്ലിക് ഇഷ്യുവിലൂടെ മൂലധനം സമാഹരിക്കുവാനും പദ്ധതിയുണ്ടെന്നു ഡയറക്ടർ ജോസ്കുട്ടി സേവ്യർ അറിയിച്ചു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ബ്രാഞ്ചുകളുടെ എണ്ണം 1,000 തികയ്ക്കാനും വായ്പാ വിതരണം 10,000 കോടിയിലേക്ക് എത്തിക്കാനും കന്പനി ലക്ഷ്യമിടുന്നതായി ചെയർമാൻ ഡോ. ജെ.അലക്സാണ്ടർ അറിയിച്ചു. ഈ സാന്പത്തികവർഷം പബ്ലിക് ഡിവഞ്ചർ ഇഷ്യുവിലേക്കു കന്പനി കടക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് 100 കോടി സമാഹരിക്കാനാണ് ലക്ഷ്യം. 200 കോടി രൂപ മൈക്രോ ഫിനാൻസ് ലോണ്‍ നല്‍കാനായി മാറ്റിവയ്ക്കും.
1,000 കോടി രൂപയാണ് വായ്പയായി നല്കാൻ കന്പനി ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത സാന്പത്തിക വർഷം പബ്ലിക് ഇഷ്യുവിലൂടെ മൂലധനം സമാഹരിക്കുവാനും പദ്ധതിയുണ്ടെന്നു ഡയറക്ടർ ജോസ്കുട്ടി സേവ്യർ അറിയിച്ചു.