സിംഗപ്പൂർ: 2014നു ശേഷം ആദ്യമായി എണ്ണവിലയ്ക്ക് മികച്ച തുടക്കം. ഇറാനിലെ സർക്കാരിനെതിരേയുള്ള പ്രതിഷേധവും ഒപെക് രാജ്യങ്ങളും റഷ്യയും ഉത്പാദനം കുറച്ചതും വില ഉയരാൻ കാരണമായി.
അമേരിക്കയുടെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 0.3 ശതമാനം ഉയർന്ന് ബാരലിന് 60.61 ഡോളറായി. 60.73 ഡോളർ വരെ ഉയർന്നശേഷം താഴുകയായിരുന്നു. 2015 ജൂണിനു ശേഷമുള്ള മികച്ച മുന്നേറ്റമാണിത്. അതേസമയം ബ്രന്റ് ഇനം ക്രൂഡ് ബാരലിന് 67.12 ഡോളറിലേക്ക് ഉയർന്നു. കൂടിയത് 0.4 ശതമാനം.
2014 ജനുവരിക്കു ശേഷം ഇതാദ്യമായാണ് വർഷാരംഭത്തിൽ രണ്ടിനം ക്രൂഡുകളുടെയും വില 60 ഡോളറിനു മുകളിലെത്തുന്നത്. കഴിഞ്ഞ വർഷം തുടക്കത്തിൽ ഉത്പാദനം കുറച്ച് വില ഉയർത്താനുള്ള ശ്രമം പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും റഷ്യയും തുടങ്ങിയിരുന്നു. ഈ വർഷവും ഈ മാർഗം പിന്തുടരാനാണ് തീരുമാനം. കൂടാതെ ക്രൂഡിന്റെ ഡിമാൻഡ് വർധിച്ചതും വില ഉയരാൻ കാരണമായി.
അമേരിക്കയുടെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 0.3 ശതമാനം ഉയർന്ന് ബാരലിന് 60.61 ഡോളറായി. 60.73 ഡോളർ വരെ ഉയർന്നശേഷം താഴുകയായിരുന്നു. 2015 ജൂണിനു ശേഷമുള്ള മികച്ച മുന്നേറ്റമാണിത്. അതേസമയം ബ്രന്റ് ഇനം ക്രൂഡ് ബാരലിന് 67.12 ഡോളറിലേക്ക് ഉയർന്നു. കൂടിയത് 0.4 ശതമാനം.
2014 ജനുവരിക്കു ശേഷം ഇതാദ്യമായാണ് വർഷാരംഭത്തിൽ രണ്ടിനം ക്രൂഡുകളുടെയും വില 60 ഡോളറിനു മുകളിലെത്തുന്നത്. കഴിഞ്ഞ വർഷം തുടക്കത്തിൽ ഉത്പാദനം കുറച്ച് വില ഉയർത്താനുള്ള ശ്രമം പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും റഷ്യയും തുടങ്ങിയിരുന്നു. ഈ വർഷവും ഈ മാർഗം പിന്തുടരാനാണ് തീരുമാനം. കൂടാതെ ക്രൂഡിന്റെ ഡിമാൻഡ് വർധിച്ചതും വില ഉയരാൻ കാരണമായി.