വിപണി വിശേഷം /കെ.ബി. ഉദയഭാനു
ഹൈറേഞ്ചിലെ തോട്ടങ്ങളിൽ കുരുമുളകുമണികൾ മൂത്തു വിളയുന്നു, പുതുവർഷത്തിൽ ഉത്പന്നവില അര ലക്ഷത്തിലേക്ക് ഉയരുന്നതിനെ ഉത്പാദകർ ഉറ്റുനോക്കുന്നു. സാങ്കേതിക തിരുത്തലുകൾക്കു ശേഷം വെളിച്ചെണ്ണ വീണ്ടും റിക്കാർഡ് പുതുക്കി. ടോക്കോമിനൊപ്പം സഞ്ചരിക്കാൻ ഇന്ത്യൻ റബറിനായില്ല. സ്വർണം വീണ്ടും 1,300 ഡോളറിനു മുകളിൽ.
കുരുമുളക്
ഹൈറേഞ്ചിലെ തോട്ടങ്ങളിൽ കുരുമുളകുമണികൾ മൂത്തു വിളയുന്നു. ഏതാനും ആഴ്ചകളിൽ വിളവെടുപ്പ് ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വില കുറഞ്ഞ വിദേശ കുരുമുളക് ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഗുണഫലം നുകരാൻ പുതിയ സീസണിൽ ഉത്പാദകർക്കാവും.
ഡിസംബർ ആദ്യം കുരുമുളകുവില 39,900 രൂപയായി ഇടിഞ്ഞ അവസരത്തിലാണ് ടണ്ണിന് 8,000 ഡോളറിൽ താഴ്ന്ന വിലയുള്ള മുളകിന്റെ ഇറക്കുമതി കേന്ദ്രം നിരോധിച്ചത്. കർഷകർക്ക് അനുകൂലമായ പ്രഖ്യാപനത്തോടെ ഉത്പന്നം ഇതിനകം 47,000 രൂപയിലേക്ക് ഉയർന്നു. വിലക്കയറ്റത്തിനിടെ സ്റ്റോക്ക് വിറ്റുമാറുകയാണ് ഇറക്കുമതി ലോബി. കാർഷികമേഖല വില്പനയ്ക്ക് ഉത്സാഹം കാണിച്ചില്ല. കഴിഞ്ഞ നാലാഴ്ചകളിൽ മുളകുവില ക്വിന്റലിന് 8,000 രൂപ വർധിച്ചു.
ആഭ്യന്തരനിരക്ക് ഉയർന്നതോടെ അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7,850 ഡോളറായി. ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞ് വാരത്തിന്റെ രണ്ടാം പകുതിയിൽ ബയറർമാർ രാജ്യാന്തര മാർക്കറ്റിലെത്തും. ബ്രസീൽ, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ ഉത്പാദകരാജ്യങ്ങൾ അടുത്ത വാരം പുതിയ ക്വട്ടേഷൻ ഇറക്കും. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 47,200 രൂപ.
വെളിച്ചെണ്ണ
വെളിച്ചെണ്ണവിപണി സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കി പുതിയ കരുത്തുമായി റിക്കാർഡ് വിലയിലേക്ക് ഉയർന്നു. തേങ്ങയ്ക്കും കൊപ്രയ്ക്കും നേരിട്ട ക്ഷാമം ഇനിയും വിട്ടുമാറിയിട്ടില്ല. അതേസമയം, പല ഭാഗങ്ങളിലും വിളവെടുപ്പ് ഉൗർജിതമാക്കും. കൊച്ചിയിൽ വെളിച്ചെണ്ണ ചരിത്രത്തിലെ ഉയർന്ന നിരക്കായ 19,600 രൂപയിലെത്തി. കൊപ്രക്ഷാമം മൂലം വിപണിവിലയിലും കൂടിയ നിരക്കിൽ പോലും പല അവസരത്തിലും വാങ്ങലുകാർ ചരക്കെടുത്തു. 13,000 രൂപയിൽനിന്ന് കൊപ്ര 13,295ലേക്ക് കയറി. മാസാരംഭമായതിനാൽ വെളിച്ചെണ്ണയ്ക്കു ലോക്കൽ ഡിമാൻഡ് ഉയരും. അതേസമയം, വിലക്കയറ്റം മൂലം ഏതാനും ആഴ്ചകളായി വില്പന ചുരുങ്ങിയെന്നാണ് ചെറുകിട വിപണികളിൽനിന്നുള്ള സൂചന. വിദേശത്തുനിന്ന് എണ്ണയ്ക്കും തേങ്ങയ്ക്കും ഡിമാൻഡ് നിലവിലുണ്ട്.
റബർ
റബർവില ചാഞ്ചാടി. റബർവില ടോക്കോമിൽ മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന റേഞ്ചിലേക്കു നീങ്ങിയത് ആഭ്യന്തര മാർക്കറ്റിൽ വിലക്കയറ്റത്തിനു സാഹചര്യമൊരുക്കുമെന്ന നിഗമനത്തിലായിരുന്നു സ്റ്റോക്കിസ്റ്റുകൾ. എന്നാൽ, ഇന്ത്യൻ വ്യവസായികൾ കരുതലോടെയാണ് നീക്കം നടത്തിയത്. 13,000 രൂപയിൽ ഷീറ്റ് തുടക്കത്തിൽ ശേഖരിച്ച അവർ പിന്നീട് വില 13,200 വരെ ഉയർത്തി. ക്രിസ്മസ് ആഘോഷങ്ങൾക്കു ശേഷവും സ്റ്റോക്കിസ്റ്റുകൾ വിപണിയിൽനിന്ന് അകന്നത് വില ഉയർത്താൻ കന്പനികളെ പ്രേരിപ്പിച്ചു. വാരാന്ത്യം നാലാം ഗ്രേഡ് 13,000ലാണ്. കാലാവസ്ഥ അനുകൂലമെങ്കിലും ലാറ്റക്സിന്റെ താഴ്ന്ന വില മൂലം ഉത്പാദകർ ടാപ്പിംഗിന് ഉത്സാഹിച്ചില്ല. ലാറ്റക്സ് ക്വിന്റലിന് 8,600 രൂപ.
ടോക്കോം എക്സ്ചേഞ്ചിൽ റബർ കിലോഗ്രാമിന് 213 യെൻ വരെ ഉയർന്നു. മുഖ്യ ഉത്പാദകരാജ്യങ്ങൾ കയറ്റുമതി നിയന്ത്രിക്കുമെന്ന തായ്ലൻഡിന്റെ പ്രഖ്യാപനം നിരക്കു മെച്ചപ്പെടുത്തി. മാർച്ച് വരെയുള്ള കാലയളവിൽ മൂന്നര ലക്ഷം ടണ് റബറിന്റെ കയറ്റുമതി ഇന്തോനേഷ്യയും തായ്ലൻഡും മലേഷ്യയും ചേർന്ന് വെട്ടിക്കുറയ്ക്കും.
ഏലം
ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കാർഷികമേഖല തിരിഞ്ഞതിനാൽ ഏലക്ക ലേലം നാലു ദിവസം മാത്രമായി ഒതുങ്ങി. വൻതോതിൽ ഏലക്ക എത്തിയത് ഉത്പന്നവിലയിൽ സമ്മർദമുളവാക്കി. ലഭ്യത ചുരുങ്ങിയതും ആഭ്യന്തര-വിദേശ ആവശ്യക്കാരുടെ അഭാവവും മികച്ചയിനങ്ങളുടെ വിലയെ ബാധിച്ചു. എന്നാൽ, വാരാവസാനം ഏലത്തിനു വീണ്ടും ഡിമാൻഡ് അനുഭവപ്പെട്ടത് കർഷകരിൽ പ്രതീക്ഷ പകർന്നു. ശനിയാഴ്ച വണ്ടന്മേട്ടിൽ നടന്ന ലേലത്തിൽ വലുപ്പം കൂടിയ ഇനങ്ങൾ കിലോ 1,234 രൂപയിലെത്തി. വൈകാതെ വിദേശത്തുനിന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് സാധ്യത നിലനിൽക്കുന്നു.
ജാതിക്ക
അന്തർസംസ്ഥാന ഇടപാടുകാർ ജാതിക്കയും ജാതിപത്രിയും ശേഖരിച്ചത് വിലക്കയറ്റത്തിനു വഴിതെളിച്ചു. ഒൗഷധനിർമാതാക്കളും കറിമസാല വ്യവസായികളും ഉത്പന്നത്തിൽ പിടിമുറുക്കുന്നുണ്ട്. ജാതിക്ക തൊണ്ടൻ കിലോ 190-220 രൂപ, തൊണ്ടില്ലാത്തത് 350-380 രൂപ, ജാതിപത്രി 550-600 രൂപയിലുമാണ്.
സ്വർണം
സ്വർണവിലയിൽ വീണ്ടും 400 രൂപയുടെ കുതിപ്പ്. ആഭരണവിപണികളിൽ 21,360 രൂപയിൽ വില്പനയാരംഭിച്ച പവൻ 21,760ലേക്ക് കയറി. ഒരു ഗ്രാമിന് 50 രൂപ ഉയർന്ന് 2,720 രൂപയിലെത്തി. അന്താരാഷ്ട്ര മാർക്കറ്റിലും മഞ്ഞലോഹം വീണ്ടും തിളങ്ങി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1279 ഡോളറിൽനിന്ന് 1308 വരെ കയറി. വർഷാരംഭത്തിൽ ഒൗണ്സിന് 1170 ഡോളറിൽ നീങ്ങിയ സ്വർണം സെപ്റ്റംബറിൽ 1357 വരെ ഉയർന്നിരുന്നു. വാരാന്ത്യം ട്രോയ് ഒൗണ്സിന് 1302 ഡോളറാണ്. നടപ്പുവർഷം സ്വർണവില പതിമൂന്നു ശതമാനം ഉയർന്നു. 2018ൽ ആഗോള സ്വർണവില 1400 ഡോളറിലേക്ക് ഉയരാൻ ശ്രമം നടത്താം. വിപണി അതിന്റെ 100 ദിവസങ്ങളിലെ ശരാശരി വിലയായ ഒൗണ്സിന് 1295 ഡോളറിനു മുകളിലെത്തിയത് ഒരു വിഭാഗം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.
ഹൈറേഞ്ചിലെ തോട്ടങ്ങളിൽ കുരുമുളകുമണികൾ മൂത്തു വിളയുന്നു, പുതുവർഷത്തിൽ ഉത്പന്നവില അര ലക്ഷത്തിലേക്ക് ഉയരുന്നതിനെ ഉത്പാദകർ ഉറ്റുനോക്കുന്നു. സാങ്കേതിക തിരുത്തലുകൾക്കു ശേഷം വെളിച്ചെണ്ണ വീണ്ടും റിക്കാർഡ് പുതുക്കി. ടോക്കോമിനൊപ്പം സഞ്ചരിക്കാൻ ഇന്ത്യൻ റബറിനായില്ല. സ്വർണം വീണ്ടും 1,300 ഡോളറിനു മുകളിൽ.
കുരുമുളക്
ഹൈറേഞ്ചിലെ തോട്ടങ്ങളിൽ കുരുമുളകുമണികൾ മൂത്തു വിളയുന്നു. ഏതാനും ആഴ്ചകളിൽ വിളവെടുപ്പ് ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വില കുറഞ്ഞ വിദേശ കുരുമുളക് ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഗുണഫലം നുകരാൻ പുതിയ സീസണിൽ ഉത്പാദകർക്കാവും.
ഡിസംബർ ആദ്യം കുരുമുളകുവില 39,900 രൂപയായി ഇടിഞ്ഞ അവസരത്തിലാണ് ടണ്ണിന് 8,000 ഡോളറിൽ താഴ്ന്ന വിലയുള്ള മുളകിന്റെ ഇറക്കുമതി കേന്ദ്രം നിരോധിച്ചത്. കർഷകർക്ക് അനുകൂലമായ പ്രഖ്യാപനത്തോടെ ഉത്പന്നം ഇതിനകം 47,000 രൂപയിലേക്ക് ഉയർന്നു. വിലക്കയറ്റത്തിനിടെ സ്റ്റോക്ക് വിറ്റുമാറുകയാണ് ഇറക്കുമതി ലോബി. കാർഷികമേഖല വില്പനയ്ക്ക് ഉത്സാഹം കാണിച്ചില്ല. കഴിഞ്ഞ നാലാഴ്ചകളിൽ മുളകുവില ക്വിന്റലിന് 8,000 രൂപ വർധിച്ചു.
ആഭ്യന്തരനിരക്ക് ഉയർന്നതോടെ അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7,850 ഡോളറായി. ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞ് വാരത്തിന്റെ രണ്ടാം പകുതിയിൽ ബയറർമാർ രാജ്യാന്തര മാർക്കറ്റിലെത്തും. ബ്രസീൽ, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ ഉത്പാദകരാജ്യങ്ങൾ അടുത്ത വാരം പുതിയ ക്വട്ടേഷൻ ഇറക്കും. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 47,200 രൂപ.
വെളിച്ചെണ്ണ
വെളിച്ചെണ്ണവിപണി സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കി പുതിയ കരുത്തുമായി റിക്കാർഡ് വിലയിലേക്ക് ഉയർന്നു. തേങ്ങയ്ക്കും കൊപ്രയ്ക്കും നേരിട്ട ക്ഷാമം ഇനിയും വിട്ടുമാറിയിട്ടില്ല. അതേസമയം, പല ഭാഗങ്ങളിലും വിളവെടുപ്പ് ഉൗർജിതമാക്കും. കൊച്ചിയിൽ വെളിച്ചെണ്ണ ചരിത്രത്തിലെ ഉയർന്ന നിരക്കായ 19,600 രൂപയിലെത്തി. കൊപ്രക്ഷാമം മൂലം വിപണിവിലയിലും കൂടിയ നിരക്കിൽ പോലും പല അവസരത്തിലും വാങ്ങലുകാർ ചരക്കെടുത്തു. 13,000 രൂപയിൽനിന്ന് കൊപ്ര 13,295ലേക്ക് കയറി. മാസാരംഭമായതിനാൽ വെളിച്ചെണ്ണയ്ക്കു ലോക്കൽ ഡിമാൻഡ് ഉയരും. അതേസമയം, വിലക്കയറ്റം മൂലം ഏതാനും ആഴ്ചകളായി വില്പന ചുരുങ്ങിയെന്നാണ് ചെറുകിട വിപണികളിൽനിന്നുള്ള സൂചന. വിദേശത്തുനിന്ന് എണ്ണയ്ക്കും തേങ്ങയ്ക്കും ഡിമാൻഡ് നിലവിലുണ്ട്.
റബർ
റബർവില ചാഞ്ചാടി. റബർവില ടോക്കോമിൽ മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന റേഞ്ചിലേക്കു നീങ്ങിയത് ആഭ്യന്തര മാർക്കറ്റിൽ വിലക്കയറ്റത്തിനു സാഹചര്യമൊരുക്കുമെന്ന നിഗമനത്തിലായിരുന്നു സ്റ്റോക്കിസ്റ്റുകൾ. എന്നാൽ, ഇന്ത്യൻ വ്യവസായികൾ കരുതലോടെയാണ് നീക്കം നടത്തിയത്. 13,000 രൂപയിൽ ഷീറ്റ് തുടക്കത്തിൽ ശേഖരിച്ച അവർ പിന്നീട് വില 13,200 വരെ ഉയർത്തി. ക്രിസ്മസ് ആഘോഷങ്ങൾക്കു ശേഷവും സ്റ്റോക്കിസ്റ്റുകൾ വിപണിയിൽനിന്ന് അകന്നത് വില ഉയർത്താൻ കന്പനികളെ പ്രേരിപ്പിച്ചു. വാരാന്ത്യം നാലാം ഗ്രേഡ് 13,000ലാണ്. കാലാവസ്ഥ അനുകൂലമെങ്കിലും ലാറ്റക്സിന്റെ താഴ്ന്ന വില മൂലം ഉത്പാദകർ ടാപ്പിംഗിന് ഉത്സാഹിച്ചില്ല. ലാറ്റക്സ് ക്വിന്റലിന് 8,600 രൂപ.
ടോക്കോം എക്സ്ചേഞ്ചിൽ റബർ കിലോഗ്രാമിന് 213 യെൻ വരെ ഉയർന്നു. മുഖ്യ ഉത്പാദകരാജ്യങ്ങൾ കയറ്റുമതി നിയന്ത്രിക്കുമെന്ന തായ്ലൻഡിന്റെ പ്രഖ്യാപനം നിരക്കു മെച്ചപ്പെടുത്തി. മാർച്ച് വരെയുള്ള കാലയളവിൽ മൂന്നര ലക്ഷം ടണ് റബറിന്റെ കയറ്റുമതി ഇന്തോനേഷ്യയും തായ്ലൻഡും മലേഷ്യയും ചേർന്ന് വെട്ടിക്കുറയ്ക്കും.
ഏലം
ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കാർഷികമേഖല തിരിഞ്ഞതിനാൽ ഏലക്ക ലേലം നാലു ദിവസം മാത്രമായി ഒതുങ്ങി. വൻതോതിൽ ഏലക്ക എത്തിയത് ഉത്പന്നവിലയിൽ സമ്മർദമുളവാക്കി. ലഭ്യത ചുരുങ്ങിയതും ആഭ്യന്തര-വിദേശ ആവശ്യക്കാരുടെ അഭാവവും മികച്ചയിനങ്ങളുടെ വിലയെ ബാധിച്ചു. എന്നാൽ, വാരാവസാനം ഏലത്തിനു വീണ്ടും ഡിമാൻഡ് അനുഭവപ്പെട്ടത് കർഷകരിൽ പ്രതീക്ഷ പകർന്നു. ശനിയാഴ്ച വണ്ടന്മേട്ടിൽ നടന്ന ലേലത്തിൽ വലുപ്പം കൂടിയ ഇനങ്ങൾ കിലോ 1,234 രൂപയിലെത്തി. വൈകാതെ വിദേശത്തുനിന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് സാധ്യത നിലനിൽക്കുന്നു.
ജാതിക്ക
അന്തർസംസ്ഥാന ഇടപാടുകാർ ജാതിക്കയും ജാതിപത്രിയും ശേഖരിച്ചത് വിലക്കയറ്റത്തിനു വഴിതെളിച്ചു. ഒൗഷധനിർമാതാക്കളും കറിമസാല വ്യവസായികളും ഉത്പന്നത്തിൽ പിടിമുറുക്കുന്നുണ്ട്. ജാതിക്ക തൊണ്ടൻ കിലോ 190-220 രൂപ, തൊണ്ടില്ലാത്തത് 350-380 രൂപ, ജാതിപത്രി 550-600 രൂപയിലുമാണ്.
സ്വർണം
സ്വർണവിലയിൽ വീണ്ടും 400 രൂപയുടെ കുതിപ്പ്. ആഭരണവിപണികളിൽ 21,360 രൂപയിൽ വില്പനയാരംഭിച്ച പവൻ 21,760ലേക്ക് കയറി. ഒരു ഗ്രാമിന് 50 രൂപ ഉയർന്ന് 2,720 രൂപയിലെത്തി. അന്താരാഷ്ട്ര മാർക്കറ്റിലും മഞ്ഞലോഹം വീണ്ടും തിളങ്ങി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1279 ഡോളറിൽനിന്ന് 1308 വരെ കയറി. വർഷാരംഭത്തിൽ ഒൗണ്സിന് 1170 ഡോളറിൽ നീങ്ങിയ സ്വർണം സെപ്റ്റംബറിൽ 1357 വരെ ഉയർന്നിരുന്നു. വാരാന്ത്യം ട്രോയ് ഒൗണ്സിന് 1302 ഡോളറാണ്. നടപ്പുവർഷം സ്വർണവില പതിമൂന്നു ശതമാനം ഉയർന്നു. 2018ൽ ആഗോള സ്വർണവില 1400 ഡോളറിലേക്ക് ഉയരാൻ ശ്രമം നടത്താം. വിപണി അതിന്റെ 100 ദിവസങ്ങളിലെ ശരാശരി വിലയായ ഒൗണ്സിന് 1295 ഡോളറിനു മുകളിലെത്തിയത് ഒരു വിഭാഗം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.