ന്യൂഡൽഹി: ഭാരതി എയർടെലിനു തിരിച്ചടി. ആധാർ അധിഷ്ഠിത സിം വേരിഫിക്കേഷൻ നടപടികൾ തത്കാലത്തേക്കു നിർത്തിവയ്ക്കാൻ യുഐഡിഎഐ (യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ) നിർദേശിച്ചു. എയർടെലിന്റെ പേമെന്റ് ബാങ്കിനെയും ആധാർ ബന്ധനം നടത്തുന്നതിൽനിന്നു വിലക്കിയിട്ടുണ്ട്.
ആധാർ-മൊബൈൽ ബന്ധനത്തിലൂടെ ഉപയോക്താവ് അറിയാതെ പേമെന്റ് ബാങ്കിൽ അക്കൗണ്ട് രൂപീകരിച്ചെന്ന പരാതിയെത്തുടർന്നാണ് നടപടി. എൽപിജി സബ്സിഡികൾ ഇത്തരം പേമെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് പോകുന്നതിനെക്കുറിച്ചും യുഐഡിഎഐ ശക്തമായി എതിർത്തിട്ടുണ്ട്.
യുഐഡിഎഐയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നതോടെ ഇന്നലെ മുതൽ എയൽടെലിന്റെ ഇ-കെവൈസി (ഇലക്ട്രോണിക് നോ യുവർ കസ്റ്റമർ) ലൈസൻസ് പ്രവർത്തനരഹിതമായി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മൊബൈൽ വരിക്കാരുടെ നന്പറുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള അനുമതി എയർടെലിനുണ്ടാവില്ല.
യുഐഡിഎഐയുടെ ഉത്തരവ് ലഭിച്ചതായി ഭാരതി എയർടെൽ സ്ഥിരീകരിച്ചു. വൈകാതെതന്നെ പരിഹാരനടപടികൾ സ്വീകരിച്ചുതുടങ്ങുമെന്നും വിലക്ക് മാറ്റിക്കിട്ടുമെന്നാണു പ്രതീക്ഷയെന്നും എയർടെൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. പരാതികൾ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള മാർഗദർശനമായേ കാണന്നുള്ളൂവെന്നും വിലക്കിനെത്തുടർന്ന് ഉപയോക്താക്കൾക്കേറ്റ ബുദ്ധിമുട്ടുകൾക്ക് ക്ഷമചോദിക്കുന്നുവെന്നും എയർടെൽ പറഞ്ഞു.
23 ലക്ഷത്തിലധികം അക്കൗണ്ടുകളിലായി 47 കോടി രൂപയാണ് എയർടെൽ പേമെന്റ് ബാങ്കിലെത്തിയത്. ഇടപാടുകാർക്ക് യാതൊരുവിധത്തിലുമുള്ള അറിവോ സമ്മതമോ അക്കൗണ്ടുകളുടെ രൂപീകരണത്തിനു പിന്നിലില്ല എന്നതാണ് വസ്തുത.
കൂടുതൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷമേ ലൈസൻസ് റദ്ദാക്കിയത് പിൻവലിക്കണമോ കൂടുതൽ നടപടിയെടുക്കണമോ എന്ന് തീരുമാനിക്കൂ. 2016ലെ ആധാർ നിയമമാണ് എയർടെലും എയർടെൽ പേമെന്റ് ബാങ്കും ലംഘിച്ചിരിക്കുന്നത്. ആധാർ നിയമലംഘനം സ്ഥിരീകരിച്ചാൽ ദിവസം ഒരു ലക്ഷം രൂപ പിഴയും ഒഥന്റിഫിക്കേഷൻ നടപടികളിൽനിന്നും വിലക്കുമാണ് ശിക്ഷയായുള്ളത്.
ഭാരതി എയർടെലിനെ 2015 ഫെബ്രുവരിയിലും എയർടെൽ പേമെന്റ് ബാങ്കിനെ 2016 സെപ്റ്റംബറിലുമാണ് ഒഥന്റിക്കേഷൻ യുസർ ഏജൻസീസിൽ (എയുഎ) യുഐഡിഎഐ നിയോഗിച്ചത്.
സെപ്റ്റംബർ 18ന് ഇരുകമ്പനികൾക്കും പേമെന്റ് ബാങ്ക് അക്കൗണ്ട് രൂപീകരണത്തെക്കുറിച്ച് കാരണംകാണിക്കൽ നോട്ടീസ് അയച്ചെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ലെന്ന് യുഐഡിഎഐ അറിയിച്ചു.
നവംബർ 24ന് വീണ്ടും നോട്ടീസ് അയച്ചു. ഇതിന് ഉപയോക്താക്കൾ അറിയാതെ ഒരു അക്കൗണ്ട് പോലും രൂപീകരിച്ചിട്ടില്ലെന്നും കൂടുതൽ സുരക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള മറുപടിയാണ് എയർടെൽ നല്കിയത്. ഇതും തൃപ്തികരമായിരുന്നില്ല. മാത്രമല്ല എയർടെലിനെതിരേയും പേമെന്റ് ബാങ്കിനെതിരേയുമുള്ള പരാതികൾ കൂടുകയും ചെയ്തു. ഇതോടെയാണ് യുഐഡിഎഐ നടപടി എടുത്തത്.
ഇതു കൂടാതെ എയർടെൽ മൊബൈൽ ആപ് തുറക്കുന്പോൾ മുൻകൂട്ടി തയാറാക്കിയ സന്ദേശത്തിലൂടെ നിലവിലുള്ള എയർടെൽ മൊബൈൽ കെവൈസിയിലൂടെ എയർടെൽ പേമെന്റ് ബാങ്കിൽ അക്കൗണ്ട് രൂപീകരിക്കുന്നതായും യുഐഡിഎഐ കണ്ടെത്തി. ഇതും ആധാർ നിയമത്തിന്റെ ലംഘനമാണ്.
ആധാർ-മൊബൈൽ ബന്ധനത്തിലൂടെ ഉപയോക്താവ് അറിയാതെ പേമെന്റ് ബാങ്കിൽ അക്കൗണ്ട് രൂപീകരിച്ചെന്ന പരാതിയെത്തുടർന്നാണ് നടപടി. എൽപിജി സബ്സിഡികൾ ഇത്തരം പേമെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് പോകുന്നതിനെക്കുറിച്ചും യുഐഡിഎഐ ശക്തമായി എതിർത്തിട്ടുണ്ട്.
യുഐഡിഎഐയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നതോടെ ഇന്നലെ മുതൽ എയൽടെലിന്റെ ഇ-കെവൈസി (ഇലക്ട്രോണിക് നോ യുവർ കസ്റ്റമർ) ലൈസൻസ് പ്രവർത്തനരഹിതമായി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മൊബൈൽ വരിക്കാരുടെ നന്പറുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള അനുമതി എയർടെലിനുണ്ടാവില്ല.
യുഐഡിഎഐയുടെ ഉത്തരവ് ലഭിച്ചതായി ഭാരതി എയർടെൽ സ്ഥിരീകരിച്ചു. വൈകാതെതന്നെ പരിഹാരനടപടികൾ സ്വീകരിച്ചുതുടങ്ങുമെന്നും വിലക്ക് മാറ്റിക്കിട്ടുമെന്നാണു പ്രതീക്ഷയെന്നും എയർടെൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. പരാതികൾ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള മാർഗദർശനമായേ കാണന്നുള്ളൂവെന്നും വിലക്കിനെത്തുടർന്ന് ഉപയോക്താക്കൾക്കേറ്റ ബുദ്ധിമുട്ടുകൾക്ക് ക്ഷമചോദിക്കുന്നുവെന്നും എയർടെൽ പറഞ്ഞു.
23 ലക്ഷത്തിലധികം അക്കൗണ്ടുകളിലായി 47 കോടി രൂപയാണ് എയർടെൽ പേമെന്റ് ബാങ്കിലെത്തിയത്. ഇടപാടുകാർക്ക് യാതൊരുവിധത്തിലുമുള്ള അറിവോ സമ്മതമോ അക്കൗണ്ടുകളുടെ രൂപീകരണത്തിനു പിന്നിലില്ല എന്നതാണ് വസ്തുത.
കൂടുതൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷമേ ലൈസൻസ് റദ്ദാക്കിയത് പിൻവലിക്കണമോ കൂടുതൽ നടപടിയെടുക്കണമോ എന്ന് തീരുമാനിക്കൂ. 2016ലെ ആധാർ നിയമമാണ് എയർടെലും എയർടെൽ പേമെന്റ് ബാങ്കും ലംഘിച്ചിരിക്കുന്നത്. ആധാർ നിയമലംഘനം സ്ഥിരീകരിച്ചാൽ ദിവസം ഒരു ലക്ഷം രൂപ പിഴയും ഒഥന്റിഫിക്കേഷൻ നടപടികളിൽനിന്നും വിലക്കുമാണ് ശിക്ഷയായുള്ളത്.
ഭാരതി എയർടെലിനെ 2015 ഫെബ്രുവരിയിലും എയർടെൽ പേമെന്റ് ബാങ്കിനെ 2016 സെപ്റ്റംബറിലുമാണ് ഒഥന്റിക്കേഷൻ യുസർ ഏജൻസീസിൽ (എയുഎ) യുഐഡിഎഐ നിയോഗിച്ചത്.
സെപ്റ്റംബർ 18ന് ഇരുകമ്പനികൾക്കും പേമെന്റ് ബാങ്ക് അക്കൗണ്ട് രൂപീകരണത്തെക്കുറിച്ച് കാരണംകാണിക്കൽ നോട്ടീസ് അയച്ചെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ലെന്ന് യുഐഡിഎഐ അറിയിച്ചു.
നവംബർ 24ന് വീണ്ടും നോട്ടീസ് അയച്ചു. ഇതിന് ഉപയോക്താക്കൾ അറിയാതെ ഒരു അക്കൗണ്ട് പോലും രൂപീകരിച്ചിട്ടില്ലെന്നും കൂടുതൽ സുരക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള മറുപടിയാണ് എയർടെൽ നല്കിയത്. ഇതും തൃപ്തികരമായിരുന്നില്ല. മാത്രമല്ല എയർടെലിനെതിരേയും പേമെന്റ് ബാങ്കിനെതിരേയുമുള്ള പരാതികൾ കൂടുകയും ചെയ്തു. ഇതോടെയാണ് യുഐഡിഎഐ നടപടി എടുത്തത്.
ഇതു കൂടാതെ എയർടെൽ മൊബൈൽ ആപ് തുറക്കുന്പോൾ മുൻകൂട്ടി തയാറാക്കിയ സന്ദേശത്തിലൂടെ നിലവിലുള്ള എയർടെൽ മൊബൈൽ കെവൈസിയിലൂടെ എയർടെൽ പേമെന്റ് ബാങ്കിൽ അക്കൗണ്ട് രൂപീകരിക്കുന്നതായും യുഐഡിഎഐ കണ്ടെത്തി. ഇതും ആധാർ നിയമത്തിന്റെ ലംഘനമാണ്.