ന്യൂഡൽഹി: മൊബൈൽ ഫോൺ, ടെലിവിഷൻ, കംപ്യൂട്ടർ മോണിട്ടർ, പ്രൊജക്റ്റർ തുടങ്ങിയവയുടെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചു. വാട്ടർ ഹീറ്റർ, ഹെയർഡ്രസിംഗ് ഉപകരണങ്ങൾ എന്നിവയ്ക്കും ചുങ്കം കൂട്ടി.
ഇന്ത്യയിലെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്യാനാണ് ചുങ്കം വർധിപ്പിച്ചതെന്ന് ഗവൺമെന്റ് പറയുന്നു. ഇറക്കുമതി വർധന മൂലം ജൂലൈ - സെപ്റ്റംബറിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.2 ശതമാനമായി വർധിച്ചിരുന്നു. ഒപ്പം, ഗവൺമെന്റിന്റെ നികുതി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. ജിഎസ്ടിയിൽ പ്രതീക്ഷയിലും വളരെ താഴെയാണു വരവ്. അതു ബജറ്റ് കമ്മി പരിധി കടക്കാൻ കാരണമാകുമെന്ന ആശങ്കയുണ്ട്. അതും ചുങ്കം കൂട്ടാൻ പ്രേരകമായി.
മൊബൈലിന് ഈ ജൂലൈയിലാണ് ഇറക്കുമതിച്ചുങ്കം ചുമത്തിയത്. ജിഎസ്ടി നടപ്പാക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.
ഇപ്പോൾ വീണ്ടും ചുങ്കം കൂട്ടിയത് ആപ്പിളിനാണ് ക്ഷീണമാവുക. ഐഫോണുകൾക്കും മറ്റും ഇതുവഴി വില കൂടും. അതേസമയം ആപ്പിളിന്റെ എതിരാളികളായ സാംസംഗിനു നേട്ടമാകും. സാംസംഗ് ഇവിടെ അസംബിൾ ചെയ്ത സ്മാർട്ട്ഫോണുകളാണ് വിൽക്കുന്നത്. ആപ്പിൾ ഇവിടെ അസംബ്ലിംഗ് തുടങ്ങാൻ നിരവധി ആനുകൂല്യങ്ങളും ഇളവുകളും ചോദിച്ചു. ഇന്ത്യയുടെ സ്വദേശിവത്കരണ വ്യവസ്ഥകൾ അവർക്കു സ്വീകാര്യവുമല്ല. ആപ്പിളിന്റെ എസ്ഇ മോഡൽ ഇന്ത്യയിൽ അസംബിൾ ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ മൊബൈൽ നിർമാണം മൂന്നു വർഷംകൊണ്ട് ഇരട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 50 കോടി മൊബൈലുകൾ ഇന്ത്യയിൽ നിർമിച്ചു. 2017ൽ ഇവിടെ വിറ്റ സ്മാർട്ട്ഫോണിൽ 80 ശതമാനവും സ്വദേശിയാണ്.
വൈദ്യുത ബൾബുകൾ, ട്യൂബുകൾ തുടങ്ങിവയ്ക്കും ചുങ്കം ഇരട്ടിയാക്കി.
ഇറക്കുമതിച്ചുങ്കം (ശതമാനം)
ഇനം പഴയത് പുതിയത്
മൊബൈൽ
ഫോൺ 10 15
ടെലിവിഷൻ 10 15
പുഷ്ബട്ടൺ ഫോൺ/
മൊബൈൽ 0 15
വാട്ടർ ഹീറ്റർ 10 25
ഹെയർഡ്രസിംഗ്
ഉപകരണം 10 25
മോണിട്ടർ / പ്രൊജക്റ്റർ 10 20
വീഡിയോ കാമറ 10 15
മൈക്രോവേവ് അവൻ 10 20
ഇന്ത്യയിലെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്യാനാണ് ചുങ്കം വർധിപ്പിച്ചതെന്ന് ഗവൺമെന്റ് പറയുന്നു. ഇറക്കുമതി വർധന മൂലം ജൂലൈ - സെപ്റ്റംബറിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.2 ശതമാനമായി വർധിച്ചിരുന്നു. ഒപ്പം, ഗവൺമെന്റിന്റെ നികുതി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. ജിഎസ്ടിയിൽ പ്രതീക്ഷയിലും വളരെ താഴെയാണു വരവ്. അതു ബജറ്റ് കമ്മി പരിധി കടക്കാൻ കാരണമാകുമെന്ന ആശങ്കയുണ്ട്. അതും ചുങ്കം കൂട്ടാൻ പ്രേരകമായി.
മൊബൈലിന് ഈ ജൂലൈയിലാണ് ഇറക്കുമതിച്ചുങ്കം ചുമത്തിയത്. ജിഎസ്ടി നടപ്പാക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.
ഇപ്പോൾ വീണ്ടും ചുങ്കം കൂട്ടിയത് ആപ്പിളിനാണ് ക്ഷീണമാവുക. ഐഫോണുകൾക്കും മറ്റും ഇതുവഴി വില കൂടും. അതേസമയം ആപ്പിളിന്റെ എതിരാളികളായ സാംസംഗിനു നേട്ടമാകും. സാംസംഗ് ഇവിടെ അസംബിൾ ചെയ്ത സ്മാർട്ട്ഫോണുകളാണ് വിൽക്കുന്നത്. ആപ്പിൾ ഇവിടെ അസംബ്ലിംഗ് തുടങ്ങാൻ നിരവധി ആനുകൂല്യങ്ങളും ഇളവുകളും ചോദിച്ചു. ഇന്ത്യയുടെ സ്വദേശിവത്കരണ വ്യവസ്ഥകൾ അവർക്കു സ്വീകാര്യവുമല്ല. ആപ്പിളിന്റെ എസ്ഇ മോഡൽ ഇന്ത്യയിൽ അസംബിൾ ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ മൊബൈൽ നിർമാണം മൂന്നു വർഷംകൊണ്ട് ഇരട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 50 കോടി മൊബൈലുകൾ ഇന്ത്യയിൽ നിർമിച്ചു. 2017ൽ ഇവിടെ വിറ്റ സ്മാർട്ട്ഫോണിൽ 80 ശതമാനവും സ്വദേശിയാണ്.
വൈദ്യുത ബൾബുകൾ, ട്യൂബുകൾ തുടങ്ങിവയ്ക്കും ചുങ്കം ഇരട്ടിയാക്കി.
ഇറക്കുമതിച്ചുങ്കം (ശതമാനം)
ഇനം പഴയത് പുതിയത്
മൊബൈൽ
ഫോൺ 10 15
ടെലിവിഷൻ 10 15
പുഷ്ബട്ടൺ ഫോൺ/
മൊബൈൽ 0 15
വാട്ടർ ഹീറ്റർ 10 25
ഹെയർഡ്രസിംഗ്
ഉപകരണം 10 25
മോണിട്ടർ / പ്രൊജക്റ്റർ 10 20
വീഡിയോ കാമറ 10 15
മൈക്രോവേവ് അവൻ 10 20