ന്യൂഡൽഹി: ചില്ലറ വിലകൾക്കു പുറമേ മൊത്തവിലയിലും കുതിപ്പ്. മൊത്ത വിലസൂചിക (ഡബ്ള്യുപിഐ) പ്രകാരമുള്ള നാണ്യപ്പെരുപ്പം ഇരട്ടിയിലേറെയായി.
നവംബറിലെ വിലക്കയറ്റത്തോത് 3.93 ശതമാനം. തലേ നവംബറിൽ 1.82 ശതമാനം മാത്രം. ചില്ലറവില സൂചിക (സിപിഐ) പ്രകാരമുള്ള വിലക്കയറ്റം നവംബറിൽ 3.63-ൽ 4.88 ശതമാനമായിരുന്നു.
ഭക്ഷ്യവസ്തുക്കൾക്കാണു വലിയ വിലക്കയറ്റം. 1.34 ൽ നിന്ന് 5.28 ശതമാനമായി ഭക്ഷ്യവിലക്കയറ്റം. ഗോതന്പിന് 5.75 ശതമാനവും പയറുവർഗങ്ങൾക്ക് 35.48 ശതമാനവും ഉരുളക്കിഴങ്ങിനു 40.7 ശതമാനവും വില കുറഞ്ഞിരുന്നു. എന്നാൽ, ഉള്ളിക്കു 178.19 ശതമാനവും പച്ചക്കറികൾക്ക് 59.8 ശതമാനവും വില കയറിയതാണു സൂചിക കുതിച്ചുകയറാൻ ഇടയാക്കിയത്.
പാചകവാതകം (31.3 %), പെട്രോൾ (10.57 %), ഡീസൽ (11.63%) എന്നിവയുടെ വിലക്കയറ്റംമൂലം ഇന്ധന വിഭാഗം 8.82 ശതമാനം ഉയർന്നു. അതേസമയം ഫാക്ടറി ഉത്പന്ന വിലകൾ 2.61 ശതമാനമേ കൂടിയുള്ളു.
ജൂൺ മുതൽ വിലക്കയറ്റം ക്രമമായി കൂടിവരികയാണ്. ജൂണിൽ 0.9 ശതമാനമായിരുന്ന വിലക്കയറ്റം ഒക്ടോബറിൽ 3.59 ശതമാനമായി.
നവംബറിലെ വിലക്കയറ്റത്തോത് 3.93 ശതമാനം. തലേ നവംബറിൽ 1.82 ശതമാനം മാത്രം. ചില്ലറവില സൂചിക (സിപിഐ) പ്രകാരമുള്ള വിലക്കയറ്റം നവംബറിൽ 3.63-ൽ 4.88 ശതമാനമായിരുന്നു.
ഭക്ഷ്യവസ്തുക്കൾക്കാണു വലിയ വിലക്കയറ്റം. 1.34 ൽ നിന്ന് 5.28 ശതമാനമായി ഭക്ഷ്യവിലക്കയറ്റം. ഗോതന്പിന് 5.75 ശതമാനവും പയറുവർഗങ്ങൾക്ക് 35.48 ശതമാനവും ഉരുളക്കിഴങ്ങിനു 40.7 ശതമാനവും വില കുറഞ്ഞിരുന്നു. എന്നാൽ, ഉള്ളിക്കു 178.19 ശതമാനവും പച്ചക്കറികൾക്ക് 59.8 ശതമാനവും വില കയറിയതാണു സൂചിക കുതിച്ചുകയറാൻ ഇടയാക്കിയത്.
പാചകവാതകം (31.3 %), പെട്രോൾ (10.57 %), ഡീസൽ (11.63%) എന്നിവയുടെ വിലക്കയറ്റംമൂലം ഇന്ധന വിഭാഗം 8.82 ശതമാനം ഉയർന്നു. അതേസമയം ഫാക്ടറി ഉത്പന്ന വിലകൾ 2.61 ശതമാനമേ കൂടിയുള്ളു.
ജൂൺ മുതൽ വിലക്കയറ്റം ക്രമമായി കൂടിവരികയാണ്. ജൂണിൽ 0.9 ശതമാനമായിരുന്ന വിലക്കയറ്റം ഒക്ടോബറിൽ 3.59 ശതമാനമായി.