ന്യൂയോർക്ക്: പ്രതീക്ഷപോലെ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശ നിരക്ക് ഉയർത്തി. അടിസ്ഥാന പലിശ നിരക്ക് 1.25-1.5 ശതമാനം എന്നതാണു പുതിയ നിരക്ക്. കാൽ ശതമാനം വർധന കന്പോളം കണക്കു കൂട്ടിയിരുന്നതാണ്. സാന്പത്തിക മാന്ദ്യകാലത്ത് ഫെഡ് വാങ്ങിക്കൂട്ടിയ കടപ്പത്രങ്ങൾ തിരിച്ചുവിൽക്കുന്നതിന്റെ തോത് ജനുവരിയിൽ ഇരട്ടിയാക്കാനും ഫെഡ് തീരുമാനിച്ചു.
മാസം ആയിരം കോടി ഡോളർ വിറ്റ സ്ഥാനത്ത് ഇനി 2000 കോടി ഡോളർ വില്ക്കും.2018-ൽ മൂന്നു തവണയെങ്കിലും കാൽ ശതമാനം വച്ചു പലിശ കൂട്ടുമെന്നാണു ഫെഡറേഷൻ കണക്കുകൂട്ടുന്നത്. യുഎസ് സാന്പത്തിക വളർച്ച അടുത്ത വർഷം 2.5 ശതമാനമാകുമെന്നാണു നിഗമനം. ഇപ്പോൾ 2.1 ശതമാനമാണ്. യുഎസ് തൊഴിലില്ലായ്മ 16 വർഷത്തെ താണ തോതായ 4.1 ശതമാനത്തിലാണ്. 2018 അന്ത്യത്തോടെ തൊഴിലില്ലായ്മ 3.9 ശതമാനമാകുമെന്ന് ഫെഡ് കരുതുന്നു.
ഫെഡ് ചെയർപേഴ്സൺ ജാനറ്റ് എലന്റെ അവസാനത്തെ പലിശ തീരുമാനമാണ് ഇത്. ഫെബ്രുവരിയിൽ പുതിയ ചെയർമാൻ ജെറോം പവലിന്റെ അധ്യക്ഷതയിലാണ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗം ചേരുക. ഫെഡ് തീരുമാനശേഷം സ്വർണവില അല്പം കയറി; ഡോളർ അല്പം താണു.
മാസം ആയിരം കോടി ഡോളർ വിറ്റ സ്ഥാനത്ത് ഇനി 2000 കോടി ഡോളർ വില്ക്കും.2018-ൽ മൂന്നു തവണയെങ്കിലും കാൽ ശതമാനം വച്ചു പലിശ കൂട്ടുമെന്നാണു ഫെഡറേഷൻ കണക്കുകൂട്ടുന്നത്. യുഎസ് സാന്പത്തിക വളർച്ച അടുത്ത വർഷം 2.5 ശതമാനമാകുമെന്നാണു നിഗമനം. ഇപ്പോൾ 2.1 ശതമാനമാണ്. യുഎസ് തൊഴിലില്ലായ്മ 16 വർഷത്തെ താണ തോതായ 4.1 ശതമാനത്തിലാണ്. 2018 അന്ത്യത്തോടെ തൊഴിലില്ലായ്മ 3.9 ശതമാനമാകുമെന്ന് ഫെഡ് കരുതുന്നു.
ഫെഡ് ചെയർപേഴ്സൺ ജാനറ്റ് എലന്റെ അവസാനത്തെ പലിശ തീരുമാനമാണ് ഇത്. ഫെബ്രുവരിയിൽ പുതിയ ചെയർമാൻ ജെറോം പവലിന്റെ അധ്യക്ഷതയിലാണ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗം ചേരുക. ഫെഡ് തീരുമാനശേഷം സ്വർണവില അല്പം കയറി; ഡോളർ അല്പം താണു.