തിരുവന്തപുരം: സംസ്ഥാനത്തെ റീട്ടെയിൽ സ്വർണ വ്യാപാര മേഖല ചില നിർമാതാക്കളും ഹോൾസെയിലർമാരുംചേർന്ന് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
സ്വർണാഭരണങ്ങൾ നിർമിക്കുന്ന പണിശാലയിൽ വച്ചുതന്നെ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും ഇറക്കുമതി ചുങ്കം നൽകാതെ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണവും ഇതിനായി ഇവർ ഉപയോഗിക്കുന്നുണ്ടെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.പ്രസിഡന്റ് ഡോ.ബി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ട്രഷറർ എസ്. അബ്ദുൾ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വർണാഭരണങ്ങൾ നിർമിക്കുന്ന പണിശാലയിൽ വച്ചുതന്നെ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നും ഇറക്കുമതി ചുങ്കം നൽകാതെ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണവും ഇതിനായി ഇവർ ഉപയോഗിക്കുന്നുണ്ടെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.പ്രസിഡന്റ് ഡോ.ബി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ട്രഷറർ എസ്. അബ്ദുൾ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.