മുംബൈ: ബജറ്റ് വിമാനക്കമ്പനിയായ എയർ ഡെക്കാൻ വീണ്ടും സർവീസ് തുടങ്ങുന്നു. വ്യോമയാനമേഖലയിൽ കമ്പനിയുടെ രണ്ടാം ജന്മം ഈ മാസം 22 മുതൽ ആരംഭിക്കും. എയർ ഡെക്കാന്റെ ട്രേഡ്മാർക്ക് ചാർജ് ആയ ഒരു രൂപയുടെ ടിക്കറ്റും പ്രഖ്യാപിച്ചിട്ടുണ്ട്.
2003ൽ ജി.ആർ. ഗോപിനാഥ് സ്ഥാപിച്ച എയർ ഡെക്കാൻ 2008ൽ കിംഗ് ഫിഷർ എയർലൈൻസുമായി ലയിച്ചതോടെയാണ് എയർ ഡെക്കാൻ കളമൊഴിഞ്ഞത്. സാന്പത്തികപ്രശ്നങ്ങളെത്തുടർന്ന് കിംഗ്ഫിഷർ സർവീസ് അവസാനിപ്പിച്ചു.
ഡൽഹി, മുംബൈ, കോൽക്കത്ത, ഷില്ലോംഗ് എന്നീ നാലു ബേസുകളിൽനിന്നാണ് എയർ ഡെക്കാന്റെ രണ്ടാം ജന്മം പുനരാരംഭിക്കുക. ഈ ബേസുകളിൽനിന്ന് മറ്റു ചെറു സിറ്റികളിലേക്ക് സർവീസ് നടത്തും.
മുംബൈയിലെ നാസികിൽനിന്നാണ് ആദ്യ സർവീസ് ആരംഭിക്കുക. ഉദാൻ പദ്ധതിയുടെ കീഴിലാണ് കമ്പനികളുടെ വിമാനങ്ങൾ സർവീസ് നടത്തുക.
സർവീസ് തുടങ്ങുന്നതിന്റെ ഭാഗമായി ചുരുക്കം ചിലർക്കാണ് ഒരു രൂപയുടെ ടിക്കറ്റ് ലഭിക്കുക. വൈകാതെ സാധാരണ ടിക്കറ്റ് നിരക്കിലേക്ക് മാറും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിമാന സർവീസ് പുനരാരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു ഗോപിനാഥ്. ഒടുവിൽ ഉദാൻ പദ്ധതി പ്രകാരം സർവീസ് നടത്താനുള്ള അനുമതി നേടിയെടുക്കുകയായിരുന്നു.
2003ൽ ജി.ആർ. ഗോപിനാഥ് സ്ഥാപിച്ച എയർ ഡെക്കാൻ 2008ൽ കിംഗ് ഫിഷർ എയർലൈൻസുമായി ലയിച്ചതോടെയാണ് എയർ ഡെക്കാൻ കളമൊഴിഞ്ഞത്. സാന്പത്തികപ്രശ്നങ്ങളെത്തുടർന്ന് കിംഗ്ഫിഷർ സർവീസ് അവസാനിപ്പിച്ചു.
ഡൽഹി, മുംബൈ, കോൽക്കത്ത, ഷില്ലോംഗ് എന്നീ നാലു ബേസുകളിൽനിന്നാണ് എയർ ഡെക്കാന്റെ രണ്ടാം ജന്മം പുനരാരംഭിക്കുക. ഈ ബേസുകളിൽനിന്ന് മറ്റു ചെറു സിറ്റികളിലേക്ക് സർവീസ് നടത്തും.
മുംബൈയിലെ നാസികിൽനിന്നാണ് ആദ്യ സർവീസ് ആരംഭിക്കുക. ഉദാൻ പദ്ധതിയുടെ കീഴിലാണ് കമ്പനികളുടെ വിമാനങ്ങൾ സർവീസ് നടത്തുക.
സർവീസ് തുടങ്ങുന്നതിന്റെ ഭാഗമായി ചുരുക്കം ചിലർക്കാണ് ഒരു രൂപയുടെ ടിക്കറ്റ് ലഭിക്കുക. വൈകാതെ സാധാരണ ടിക്കറ്റ് നിരക്കിലേക്ക് മാറും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിമാന സർവീസ് പുനരാരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു ഗോപിനാഥ്. ഒടുവിൽ ഉദാൻ പദ്ധതി പ്രകാരം സർവീസ് നടത്താനുള്ള അനുമതി നേടിയെടുക്കുകയായിരുന്നു.