ലണ്ടൻ/മുംബൈ: ബ്രിട്ടനിലെ പ്രധാന ക്രൂഡ് ഓയിൽ പൈപ്പ്ലൈൻ പൊട്ടിയതു ലോകവിപണിയിൽ ക്രൂഡ് വില ഉയർത്തി. രണ്ടര വർഷത്തെ ഏറ്റവും ഉയർന്ന നിലയിലായി ബ്രെന്റ് ഇനം ക്രൂഡ്. 2015 ജൂണിനുശേഷം ആദ്യമായി ക്രൂഡ് 65 ഡോളറിനു മുകളിലായി.
പ്രതിദിനം നാലര ലക്ഷം വീപ്പ ക്രൂഡ് വഹിച്ചിരുന്ന പൈപ്പ്ലൈനാണു പൊട്ടിയത്. രണ്ടാഴ്ചയെടുക്കും ലൈൻ ശരിയാക്കാൻ. എൺപതിലേറെ ഓയിൽ റിഗുകളുടെ പ്രവർത്തനം നിർത്തേണ്ടിവരും.
ബ്രെന്റ് ഇനം ക്രൂഡ് വില രണ്ടര ശതമാനം ഉയർന്നത് ഇന്ത്യയിലെ എണ്ണക്കന്പനികളുടെ ഓഹരിവില താഴ്ത്തി. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയ്ക്കു രണ്ടു മുതൽ മൂന്നു വരെ ശതമാനം താഴ്ചയുണ്ടായി.
ക്രൂഡ് ഓയിൽ വിലക്കയറ്റം ഇന്ത്യക്കു സാരമായ ബാധ്യത സൃഷ്ടിക്കും. 2015-16ൽ വീപ്പയ്ക്ക് 46.18 ഡോളറും 2016-17ൽ 47.56 ഡോളറും ആയിരുന്നു ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ ശരാശരി വില. ഈ വർഷം അത് 55 ഡോളറിന് അല്പം മുകളിലായിരുന്നു. അവിടെനിന്നാണ് ഇപ്പോൾ 65 ഡോളറിനു മുകളിലേക്കു ക്രൂഡ് എത്തിയത്.
കഴിഞ്ഞ രണ്ടു വർഷം ഇന്ത്യയുടെ വിദേശ ഇടപാടുകളുടെ ബാക്കിപത്രമായ കറന്റ് അക്കൗണ്ട് കമ്മി താഴ്ത്തിനിർത്താൻ ഇറക്കുമതിച്ചെലവ് കുറഞ്ഞതു സഹായിച്ചു. എന്നാൽ, ഇക്കൊല്ലം നില മാറി. ശരാശരി വില 55 ഡോളറിനടുത്തായപ്പോൾ ഏപ്രിൽ - ജൂൺ കാലത്ത് കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.4 ശതമാനമായി. ഇപ്പോൾ വീണ്ടും വില ഉയരുന്നതോടെ കറന്റ് അക്കൗണ്ട് കമ്മി മൂന്നു ശതമാനത്തിനു മുകളിൽ പോകുമെന്നാണ് ആശങ്ക.
ക്രൂഡ് വില വീപ്പയ്ക്ക് ഒരു ഡോളർ കൂടിയാൽ ഇന്ത്യക്ക് 7,969 കോടി രൂപയാണ് ഇറക്കുമതിച്ചെലവിൽ വർധനയുണ്ടാകുന്നത്. ഡോളറിന് ഒരു രൂപ വർധിച്ചാൽ പെട്രോളിയം ഇറക്കുമതിയിലുണ്ടാകുന്ന വർധന 6743 കോടിയാണെന്ന് പെട്രോളിയം പ്ലാനിംഗ് അനാലിസിസ് സെൽ കണക്കാക്കുന്നു.
പ്രതിദിനം നാലര ലക്ഷം വീപ്പ ക്രൂഡ് വഹിച്ചിരുന്ന പൈപ്പ്ലൈനാണു പൊട്ടിയത്. രണ്ടാഴ്ചയെടുക്കും ലൈൻ ശരിയാക്കാൻ. എൺപതിലേറെ ഓയിൽ റിഗുകളുടെ പ്രവർത്തനം നിർത്തേണ്ടിവരും.
ബ്രെന്റ് ഇനം ക്രൂഡ് വില രണ്ടര ശതമാനം ഉയർന്നത് ഇന്ത്യയിലെ എണ്ണക്കന്പനികളുടെ ഓഹരിവില താഴ്ത്തി. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയ്ക്കു രണ്ടു മുതൽ മൂന്നു വരെ ശതമാനം താഴ്ചയുണ്ടായി.
ക്രൂഡ് ഓയിൽ വിലക്കയറ്റം ഇന്ത്യക്കു സാരമായ ബാധ്യത സൃഷ്ടിക്കും. 2015-16ൽ വീപ്പയ്ക്ക് 46.18 ഡോളറും 2016-17ൽ 47.56 ഡോളറും ആയിരുന്നു ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ ശരാശരി വില. ഈ വർഷം അത് 55 ഡോളറിന് അല്പം മുകളിലായിരുന്നു. അവിടെനിന്നാണ് ഇപ്പോൾ 65 ഡോളറിനു മുകളിലേക്കു ക്രൂഡ് എത്തിയത്.
കഴിഞ്ഞ രണ്ടു വർഷം ഇന്ത്യയുടെ വിദേശ ഇടപാടുകളുടെ ബാക്കിപത്രമായ കറന്റ് അക്കൗണ്ട് കമ്മി താഴ്ത്തിനിർത്താൻ ഇറക്കുമതിച്ചെലവ് കുറഞ്ഞതു സഹായിച്ചു. എന്നാൽ, ഇക്കൊല്ലം നില മാറി. ശരാശരി വില 55 ഡോളറിനടുത്തായപ്പോൾ ഏപ്രിൽ - ജൂൺ കാലത്ത് കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.4 ശതമാനമായി. ഇപ്പോൾ വീണ്ടും വില ഉയരുന്നതോടെ കറന്റ് അക്കൗണ്ട് കമ്മി മൂന്നു ശതമാനത്തിനു മുകളിൽ പോകുമെന്നാണ് ആശങ്ക.
ക്രൂഡ് വില വീപ്പയ്ക്ക് ഒരു ഡോളർ കൂടിയാൽ ഇന്ത്യക്ക് 7,969 കോടി രൂപയാണ് ഇറക്കുമതിച്ചെലവിൽ വർധനയുണ്ടാകുന്നത്. ഡോളറിന് ഒരു രൂപ വർധിച്ചാൽ പെട്രോളിയം ഇറക്കുമതിയിലുണ്ടാകുന്ന വർധന 6743 കോടിയാണെന്ന് പെട്രോളിയം പ്ലാനിംഗ് അനാലിസിസ് സെൽ കണക്കാക്കുന്നു.