ന്യൂഡൽഹി: മാന്ദ്യ കാലഘട്ടം കഴിഞ്ഞു. ഇനി കുതിപ്പിന്റെ കാലം. ലോകത്തിലെ അതിവേഗം വളരുന്ന സന്പദ്ഘടനയുള്ള രാജ്യം എന്ന പദവി ഇന്ത്യ തിരിച്ചുപിടിക്കുമെന്ന് യുണൈറ്റഡ് നേഷൻസ്.
കഴിഞ്ഞ ദിവസം യുഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയുടെ സാന്പത്തികവളർച്ചാ പ്രതീക്ഷ 2018ൽ 7.2 ശതമാനമാകുമെന്നും 2019ൽ 7.4 ശതമാനമാകുമെന്നും പറയുന്നു. വളർച്ചാനിരക്ക് കേന്ദ്രസർക്കാർ പ്രതീക്ഷിച്ച എട്ടു ശതമാനത്തിലും താഴെയാണെങ്കിലും ചൈനയെ മറികടന്ന് അതിവേഗം വളരുന്ന രാജ്യമെന്ന പദവി നേടാൻ ഇന്ത്യക്കു കഴിയുമെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം ആദ്യമാണ് അതിവേഗം വളരുന്ന രാജ്യമെന്ന പദവി ഇന്ത്യക്കു നഷ്ടമായത്. പ്രചാരത്തിലുണ്ടായിരുന്ന 500 രൂപ, 1000 രൂപ കറൻസികൾ പിൻവലിച്ചതാണ് ഈ തിരിച്ചടിക്കു കാരണം. കറൻസി റദ്ദാക്കലിനെത്തുടർന്നുള്ള പ്രതിസന്ധികളിൽനിന്ന് ഇന്ത്യൻ സാന്പത്തികമേഖല കരകയറിവന്നപ്പോൾ അടുത്ത തിരിച്ചടിയായി ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പിലായി. 13 ത്രൈമാസത്തിനിടെ ആദ്യമായി സാന്പത്തികവളർച്ച 5.7 ശതമാനത്തിലേക്കു കൂപ്പുകുത്തിയിരുന്നു.
കഴിഞ്ഞ ദിവസം യുഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയുടെ സാന്പത്തികവളർച്ചാ പ്രതീക്ഷ 2018ൽ 7.2 ശതമാനമാകുമെന്നും 2019ൽ 7.4 ശതമാനമാകുമെന്നും പറയുന്നു. വളർച്ചാനിരക്ക് കേന്ദ്രസർക്കാർ പ്രതീക്ഷിച്ച എട്ടു ശതമാനത്തിലും താഴെയാണെങ്കിലും ചൈനയെ മറികടന്ന് അതിവേഗം വളരുന്ന രാജ്യമെന്ന പദവി നേടാൻ ഇന്ത്യക്കു കഴിയുമെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം ആദ്യമാണ് അതിവേഗം വളരുന്ന രാജ്യമെന്ന പദവി ഇന്ത്യക്കു നഷ്ടമായത്. പ്രചാരത്തിലുണ്ടായിരുന്ന 500 രൂപ, 1000 രൂപ കറൻസികൾ പിൻവലിച്ചതാണ് ഈ തിരിച്ചടിക്കു കാരണം. കറൻസി റദ്ദാക്കലിനെത്തുടർന്നുള്ള പ്രതിസന്ധികളിൽനിന്ന് ഇന്ത്യൻ സാന്പത്തികമേഖല കരകയറിവന്നപ്പോൾ അടുത്ത തിരിച്ചടിയായി ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പിലായി. 13 ത്രൈമാസത്തിനിടെ ആദ്യമായി സാന്പത്തികവളർച്ച 5.7 ശതമാനത്തിലേക്കു കൂപ്പുകുത്തിയിരുന്നു.