മുംബൈ: റിലയൻസ് ജിയോ ഇൻഫോകോം അടുത്ത വർഷമോ 2019 ആദ്യമോ ഷെയർ വില്പനയ്ക്കു ശ്രമിക്കുന്നു. ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപകന്പനിയാണു ജിയോ.
ജിയോ രണ്ടു ലക്ഷം കോടിയോളം രൂപ മൊബൈൽ ടെലിഫോണിയിൽ മുടക്കിയിട്ടുണ്ട്. ഇപ്പോഴും നഷ്ടത്തിലുള്ള ജിയോ ലാഭകരമാക്കിയ ശേഷമാകും ഇനീഷ്യൽ പബ്ലിക് ഓഫർ (ഐപിഒ) നടത്തുക എന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
മൊബൈൽ ടെലികോമിൽ മറ്റു കന്പനികളെ വിഷമത്തിലാക്കിയ ഓഫറുകളുമായാണു മുകേഷ് അംബാനിയുടെ ജിയോ രംഗത്തുവന്നത്. ഇതിനകം 13.46 കോടി വരിക്കാരുമായി നാലാം സ്ഥാനത്ത് എത്താൻ ജിയോയ്ക്കു കഴിഞ്ഞു. സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിൽ 270 കോടി രൂപയായിരുന്നു നഷ്ടം.
ജിയോ രണ്ടു ലക്ഷം കോടിയോളം രൂപ മൊബൈൽ ടെലിഫോണിയിൽ മുടക്കിയിട്ടുണ്ട്. ഇപ്പോഴും നഷ്ടത്തിലുള്ള ജിയോ ലാഭകരമാക്കിയ ശേഷമാകും ഇനീഷ്യൽ പബ്ലിക് ഓഫർ (ഐപിഒ) നടത്തുക എന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
മൊബൈൽ ടെലികോമിൽ മറ്റു കന്പനികളെ വിഷമത്തിലാക്കിയ ഓഫറുകളുമായാണു മുകേഷ് അംബാനിയുടെ ജിയോ രംഗത്തുവന്നത്. ഇതിനകം 13.46 കോടി വരിക്കാരുമായി നാലാം സ്ഥാനത്ത് എത്താൻ ജിയോയ്ക്കു കഴിഞ്ഞു. സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിൽ 270 കോടി രൂപയായിരുന്നു നഷ്ടം.