ന്യൂഡൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വായ്പവാങ്ങൽ അവസാനിക്കുന്നില്ല. ഇത്തവണ വിവിഐപികൾക്കായി വിമാനങ്ങൾ പരിഷ്കരിക്കാൻവേണ്ടി 1,100 കോടി രൂപയുടെ വായ്പയാണു തേടിയിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്കായി വിമാനത്തിൽ ക്രമീകരണങ്ങൾ നടത്താനാണ് ഈ വായ്പ. ഇത്തരത്തിൽ വിമാനങ്ങളുടെ ഉൾവശത്തിനു മാറ്റങ്ങൾ വരുത്തുന്നതിനായി 1,160 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ബോയിംഗ് 777-300 ഇആർ വിമാനങ്ങൾ ഇപ്പോൾ പണിപ്പുരയിലാണ്. രണ്ടു വിമാനങ്ങളും ജനുവരിയിൽ പണികൾ പൂർത്തിയാക്കി പുറത്തിറങ്ങിയേക്കും. ഇതിനായി 12 മാസത്തെ കേന്ദ്രസർക്കാർ ജാമ്യത്തിലുള്ള വായ്പയാണ് തേടുന്നത്.
ഇപ്പോൾത്തന്നെ എയർ ഇന്ത്യക്ക് 50,000 കോടി രൂപയിലധികം കടബാധ്യതയുണ്ട്.
രണ്ട് ബോയിംഗ് 777-300 ഇആർ വിമാനങ്ങൾ ഇപ്പോൾ പണിപ്പുരയിലാണ്. രണ്ടു വിമാനങ്ങളും ജനുവരിയിൽ പണികൾ പൂർത്തിയാക്കി പുറത്തിറങ്ങിയേക്കും. ഇതിനായി 12 മാസത്തെ കേന്ദ്രസർക്കാർ ജാമ്യത്തിലുള്ള വായ്പയാണ് തേടുന്നത്.
ഇപ്പോൾത്തന്നെ എയർ ഇന്ത്യക്ക് 50,000 കോടി രൂപയിലധികം കടബാധ്യതയുണ്ട്.