ന്യൂഡൽഹി: ഏപ്രിൽ-നവംബർ കാലഘട്ടത്തിൽ പ്രത്യക്ഷനികുതി പിരിവ് 14.4 ശതമാനം വർധിച്ച് 4.8 ലക്ഷം കോടി രൂപയായി. എട്ടുമാസം കൊണ്ടുള്ള പിരിവ് മുഴുവർഷത്തേക്കു ലക്ഷ്യമിട്ടതിന്റെ 49 ശതമാനമേ ആയിട്ടുള്ളൂ. ഈ വർഷം 9.8 ലക്ഷം കോടിയാണു പ്രത്യക്ഷനികുതി ഇനത്തിൽ ലക്ഷ്യമിട്ടത്.
വ്യക്തികളുടെയും കന്പനികളുടെയും ആദായനികുതിയാണു പ്രത്യക്ഷ നികുതി. വ്യക്തികളുടെ നികുതിയിനത്തിൽ 4.41 ലക്ഷം കോടി, കന്പനികളുടെ നികുതിയായി 5.38 ലക്ഷം കോടി എന്നിങ്ങനെയാണു ലക്ഷ്യമിട്ടത്.
നികുതിപിരിവിലെ സൂചന ലക്ഷ്യം നേടാൻ പ്രയാസമാകുമെന്നുതന്നെയാണ്.
വ്യക്തികളുടെയും കന്പനികളുടെയും ആദായനികുതിയാണു പ്രത്യക്ഷ നികുതി. വ്യക്തികളുടെ നികുതിയിനത്തിൽ 4.41 ലക്ഷം കോടി, കന്പനികളുടെ നികുതിയായി 5.38 ലക്ഷം കോടി എന്നിങ്ങനെയാണു ലക്ഷ്യമിട്ടത്.
നികുതിപിരിവിലെ സൂചന ലക്ഷ്യം നേടാൻ പ്രയാസമാകുമെന്നുതന്നെയാണ്.