ബംഗളൂരു/മുംബൈ: രാജ്യത്ത് ഓട്ടോമാറ്റിക് ടെല്ലർ മെഷീനുകളുടെ (എടിഎം) പ്രചാരം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ വിദേശ ബാങ്കുകൾ എടിഎമ്മുകളുടെ എണ്ണം കുറച്ചുതുടങ്ങി. ആർബിഐയുടെ ഡാറ്റ അനുസരിച്ച് വിദേശ ബാങ്കുകളുടെ എടിഎമ്മുകളുടെ എണ്ണം കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 18 ശതമാനം കുറഞ്ഞു. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 934 എടിഎമ്മുകളാണ് വിദേശ ബാങ്കുകൾക്കുള്ളത്. തലേ വർഷം ഇതേ കാലയളവിൽ 995 എടിഎമ്മുകൾ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ കുറവ്. 2014 സെപ്റ്റംബറിൽ 1,141 എടിഎമ്മുകളായിരുന്നു ഉണ്ടായിരുന്നത്.
എടിഎം പ്രവർത്തനങ്ങൾ കുറച്ചുതുടങ്ങിയവരിൽ യുകെ ആസ്ഥാനമായ റോയൽ ബാങ്ക് ഓഫ് സ്കോട്ലൻഡ്, ദക്ഷിണാഫ്രിക്കൻ ബാങ്കായ ഫസ്റ്റ് റാൻഡ് ബാങ്ക് എന്നിവ ഉൾപ്പെടും. വലിയ ബാങ്കുകളായ സ്റ്റാൻഡാർഡ് ചാർട്ടേഡ്, സിറ്റി ബാങ്ക്, എച്ച്എസ്ബിസി തുടങ്ങിയവയും എണ്ണം കുറച്ചിട്ടുണ്ട്.
2014ൽ 279 എടിഎമ്മുകളുണ്ടായിരുന്ന സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്കിന് ഇപ്പോൾ 223 എടിഎമ്മുകളാണുള്ളത്. സിറ്റി ബാങ്ക് 577ൽനിന്ന് 549 എണ്ണമായും എച്ച്എസ്ബിസി ബാങ്ക് 143ൽനിന്ന് 100 ആയും കുറച്ചു.
ടെക് കമ്പനികളാണ് വിദേശ ബാങ്കുകളുടെ പ്രധാന ഇടപാടുകാർ. അതിനാൽ എടിഎമ്മുകൾക്ക് കാര്യമായ ഉപയോഗമില്ല. മുറിവാടക, മെഷീൻ വാടക, നെറ്റ്വർക്ക് ചാർജുകൾ എന്നിവയ്ക്കായി ഭാരിച്ച ചെലവുകളുമുണ്ട്. ഓരോ എടിഎമ്മിനും പ്രതിമാസം ഒരു ലക്ഷം രൂപ വരെ ചെലവാകുന്നുണ്ട്. ഇടപാടുകാർ ഉപയോഗിക്കുന്നില്ലെങ്കിൽ പൂട്ടുകയേ വഴിയുള്ളൂവെന്ന് ഫസ്റ്റ് റാൻഡ് ബാങ്ക് ഇന്ത്യ സിഇഒ രോഹിത് വാഹി പറഞ്ഞു.
അതേസമയം, പൊതുമേഖലാ ബാങ്കുകൾ മൂന്നു വർഷംകൊണ്ട് എടിഎമ്മുകളുടെ എണ്ണം 1.2 ലക്ഷത്തിൽനിന്ന് 1.4 ലക്ഷമായും സ്വകാര്യമേഖലാ ബാങ്കുകൾ 50,000ൽനിന്ന് 59,365 ആയും ഉയർത്തി.
എടിഎം പ്രവർത്തനങ്ങൾ കുറച്ചുതുടങ്ങിയവരിൽ യുകെ ആസ്ഥാനമായ റോയൽ ബാങ്ക് ഓഫ് സ്കോട്ലൻഡ്, ദക്ഷിണാഫ്രിക്കൻ ബാങ്കായ ഫസ്റ്റ് റാൻഡ് ബാങ്ക് എന്നിവ ഉൾപ്പെടും. വലിയ ബാങ്കുകളായ സ്റ്റാൻഡാർഡ് ചാർട്ടേഡ്, സിറ്റി ബാങ്ക്, എച്ച്എസ്ബിസി തുടങ്ങിയവയും എണ്ണം കുറച്ചിട്ടുണ്ട്.
2014ൽ 279 എടിഎമ്മുകളുണ്ടായിരുന്ന സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്കിന് ഇപ്പോൾ 223 എടിഎമ്മുകളാണുള്ളത്. സിറ്റി ബാങ്ക് 577ൽനിന്ന് 549 എണ്ണമായും എച്ച്എസ്ബിസി ബാങ്ക് 143ൽനിന്ന് 100 ആയും കുറച്ചു.
ടെക് കമ്പനികളാണ് വിദേശ ബാങ്കുകളുടെ പ്രധാന ഇടപാടുകാർ. അതിനാൽ എടിഎമ്മുകൾക്ക് കാര്യമായ ഉപയോഗമില്ല. മുറിവാടക, മെഷീൻ വാടക, നെറ്റ്വർക്ക് ചാർജുകൾ എന്നിവയ്ക്കായി ഭാരിച്ച ചെലവുകളുമുണ്ട്. ഓരോ എടിഎമ്മിനും പ്രതിമാസം ഒരു ലക്ഷം രൂപ വരെ ചെലവാകുന്നുണ്ട്. ഇടപാടുകാർ ഉപയോഗിക്കുന്നില്ലെങ്കിൽ പൂട്ടുകയേ വഴിയുള്ളൂവെന്ന് ഫസ്റ്റ് റാൻഡ് ബാങ്ക് ഇന്ത്യ സിഇഒ രോഹിത് വാഹി പറഞ്ഞു.
അതേസമയം, പൊതുമേഖലാ ബാങ്കുകൾ മൂന്നു വർഷംകൊണ്ട് എടിഎമ്മുകളുടെ എണ്ണം 1.2 ലക്ഷത്തിൽനിന്ന് 1.4 ലക്ഷമായും സ്വകാര്യമേഖലാ ബാങ്കുകൾ 50,000ൽനിന്ന് 59,365 ആയും ഉയർത്തി.