ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനബിംബമായി ആഗ്രയിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന, യുനെസ്കോയുടെ പൈതൃകപട്ടികയിലുള്ള താജ്മഹലിന് അംഗീകാരം. ഓൺലൈൻ ട്രാവൽ പോർട്ടലായ ട്രിപ് അഡ്വൈസർ യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള സ്ഥലങ്ങൾ വിലയിരുത്തി രണ്ടാം സ്ഥാനമാണ് താജ്മഹലിനു നല്കിയിരിക്കുന്നത്.
പ്രതിവർഷം 80 ലക്ഷം സന്ദർശകരുള്ള, തന്റെ പ്രിയ പത്നി മുംതാസിന്റെ ഓർമയ്ക്കായി മുഗൾ ചക്രവർത്തി ഷാജഹാൻ പണികഴിപ്പിച്ച താജ്മഹലിന് ആഭ്യന്തര, അന്താരാഷ്ട്ര സന്ദർശകരുടെ റേറ്റിംഗുകളും റിവ്യൂകളും നേട്ടമായി. കംബോഡിയയിലെ ആങ്കോർ വാത്താണ് ഏറ്റവും നല്ല പൈതൃക സ്ഥലത്തിൽ ഒന്നാമത്.
പ്രതിവർഷം 80 ലക്ഷം സന്ദർശകരുള്ള, തന്റെ പ്രിയ പത്നി മുംതാസിന്റെ ഓർമയ്ക്കായി മുഗൾ ചക്രവർത്തി ഷാജഹാൻ പണികഴിപ്പിച്ച താജ്മഹലിന് ആഭ്യന്തര, അന്താരാഷ്ട്ര സന്ദർശകരുടെ റേറ്റിംഗുകളും റിവ്യൂകളും നേട്ടമായി. കംബോഡിയയിലെ ആങ്കോർ വാത്താണ് ഏറ്റവും നല്ല പൈതൃക സ്ഥലത്തിൽ ഒന്നാമത്.