ലണ്ടൻ: ഗൂഢകറൻസിയായ ബിറ്റ്കോയിന് എതിരേ ബ്രിട്ടനും യൂറോപ്പും. ജനുവരിയോടെ ഗൂഢകറൻസി വ്യാപാരം കർക്കശനിയന്ത്രണത്തിനു വിധേയമാക്കും.
ഓൺലൈൻ എക്സ്ചേഞ്ചുകളിലൂടെയാണു ബിറ്റ്കോയിൻ അടക്കമുള്ള ഗൂഢകറൻസികൾ കൈമാറ്റം ചെയ്യുന്നത്. ആര് വാങ്ങുന്നു, ആരു വിൽക്കുന്നു എന്ന് അറിയാതെയാണു വ്യാപാരം. ഈ അവസ്ഥ മാറ്റാനാണു നീക്കം. കള്ളപ്പണം വെളുപ്പിക്കലിനെതിരായ വ്യവസ്ഥകൾ ഇന്റർനെറ്റ് അധിഷ്ഠിതമായ ഈ കറൻസികൾക്കെതിരേ ഉണ്ടാകും. ഇടപാടുകാരുടെ പേരുവിവരവും സംശയകരമായ ഇടപാടുകളും അറിയിക്കാൻ ഗൂഢകറൻസി എക്സ്ചേഞ്ചുകാർ നിയമം വഴി ബാധ്യസ്ഥമാകും.
ഗോൾഡ്മാൻ സാക്സ് തലവൻ ലോയ്ഡ് ബ്ലാങ്ക് ഫെയ്ൻ, ജെ.പി. മോർഗൻ തലവൻ ജാമീ ഡൈമൺ, നൊബേൽ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സ് തുടങ്ങിയവർ ബിറ്റ്കോയിനെ എതിർത്തു കഴിഞ്ഞദിവസങ്ങളിൽ രംഗത്തുവന്നിരുന്നു. ഗൂഢകറൻസികൾ നിരോധിക്കണമെന്നു സ്റ്റിഗ്ലിറ്റ്സ് ആവശ്യപ്പെട്ടു.
ഊഹക്കച്ചവടം
അടിസ്ഥാനമായി യാതൊന്നുമില്ലാതെയാണു ഗൂഢകറൻസികൾ നിലനിൽക്കുന്നത്. അതിന്റെ വ്യാപാരം നടത്താൻ ഏതെങ്കിലും എക്സ്ചേഞ്ചിൽ അംഗമാകണം. ഒപ്പം, ഇലക്ട്രോണിക് വാലറ്റ് (ബാങ്ക് അക്കൗണ്ടിനു സമാനമായി പേമെന്റ് കന്പനികൾ നൽകുന്നത്) വേണം. ആ വാലറ്റിലേക്കു യഥാർഥ കറൻസി നല്കിയാൽ വ്യാപാരത്തിലേർപ്പെടാം. വാലറ്റ് വഴി പണം തിരിച്ചെടുക്കുകയുമാകാം.
ഈ വ്യാപാരത്തിനു നിയന്ത്രണ ഏജൻസിയോ ക്രമീകരണങ്ങളോ ഇല്ല. ഇന്ത്യയിൽ ഇങ്ങനെയൊരു വ്യാപാരം അനുവദിച്ചിട്ടില്ല. അതിനാൽ പണം നഷ്ടപ്പെട്ടാൽ പരിഹാരമാർഗവുമില്ല.
പല ധനകാര്യ തട്ടിപ്പുകളുംപോലൊന്നാണു ഗൂഢകറൻസി ജ്വരം എന്നു പലരും കരുതുന്നു. നേരത്തേ ഈ വ്യാപാരത്തിന്റെ 90 ശതമാനവും നടന്നിരുന്ന ചൈന കർശന നടപടി എടുത്തു. നാട്ടുകാരെ ഗൂഢകറൻസി എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യുന്നതിൽനിന്നു വിലക്കി. ചൈനയിൽ ബിറ്റ്കോയിൻ വില്പനയും നിരോധിച്ചു.
ഗൂഢകറൻസി, നിഗൂഢലോകം
ആരു തുടങ്ങി, ആരു നിയന്ത്രിക്കുന്നു എന്നറിയാത്തതാണു ഗൂഢകറൻസികളുടെ ലോകം. സടോഷി നകാമോട്ടോ എന്നൊരു പേരാണ് ഇതിന്റെ പ്രോഗ്രാം അവതരിപ്പിച്ച ആളുടേതായി ഉള്ളത്. ഇയാൾ ആരെന്നറിയില്ല. ഈ പേരിന്റെ മറവിൽ ഒരു സംഘം ഉണ്ടെന്നാണു പലരും കരുതുന്നത്. 2009ലാണ് തുടക്കം. ബ്ലോക്ക് ചെയിൻ ടെക്നോളജി ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ഒരു കംപ്യൂട്ടർ പ്രോഗ്രാമിൽ ഗണിതപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്പോഴാണു ബിറ്റ്കോയിൻ "കുഴിച്ചെടുക്കുക'. ഓരോ തവണയും പ്രയാസം വർധിച്ചുവരുന്നതാണു ഗണിതപ്രശ്നങ്ങൾ. അതനുസരിച്ചു കുഴിക്കലിനു വേഗം കുറയും.
ഇപ്പോൾ 167 ലക്ഷം ബിറ്റ് കോയിനുകൾ കുഴിച്ചെടുത്തിട്ടുണ്ട്. 2040 ആകുന്പോഴേക്ക് ഇത് 210 ലക്ഷം ആകുമത്രെ. ഈ ദൗർലഭ്യമാണ് ഇതിന്റെ വിലകൂട്ടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 10,000 ഡോളറായി വില. പിറ്റേന്ന് 11,000 ഡോളറും. പിന്നീടു കുത്തനെ താണ് 9,600 ഡോളറായി. ഇന്നലെ വീണ്ടും കയറി 11,750 ഡോളർ കടന്നു.
ഓൺലൈൻ എക്സ്ചേഞ്ചുകളിലൂടെയാണു ബിറ്റ്കോയിൻ അടക്കമുള്ള ഗൂഢകറൻസികൾ കൈമാറ്റം ചെയ്യുന്നത്. ആര് വാങ്ങുന്നു, ആരു വിൽക്കുന്നു എന്ന് അറിയാതെയാണു വ്യാപാരം. ഈ അവസ്ഥ മാറ്റാനാണു നീക്കം. കള്ളപ്പണം വെളുപ്പിക്കലിനെതിരായ വ്യവസ്ഥകൾ ഇന്റർനെറ്റ് അധിഷ്ഠിതമായ ഈ കറൻസികൾക്കെതിരേ ഉണ്ടാകും. ഇടപാടുകാരുടെ പേരുവിവരവും സംശയകരമായ ഇടപാടുകളും അറിയിക്കാൻ ഗൂഢകറൻസി എക്സ്ചേഞ്ചുകാർ നിയമം വഴി ബാധ്യസ്ഥമാകും.
ഗോൾഡ്മാൻ സാക്സ് തലവൻ ലോയ്ഡ് ബ്ലാങ്ക് ഫെയ്ൻ, ജെ.പി. മോർഗൻ തലവൻ ജാമീ ഡൈമൺ, നൊബേൽ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സ് തുടങ്ങിയവർ ബിറ്റ്കോയിനെ എതിർത്തു കഴിഞ്ഞദിവസങ്ങളിൽ രംഗത്തുവന്നിരുന്നു. ഗൂഢകറൻസികൾ നിരോധിക്കണമെന്നു സ്റ്റിഗ്ലിറ്റ്സ് ആവശ്യപ്പെട്ടു.
ഊഹക്കച്ചവടം
അടിസ്ഥാനമായി യാതൊന്നുമില്ലാതെയാണു ഗൂഢകറൻസികൾ നിലനിൽക്കുന്നത്. അതിന്റെ വ്യാപാരം നടത്താൻ ഏതെങ്കിലും എക്സ്ചേഞ്ചിൽ അംഗമാകണം. ഒപ്പം, ഇലക്ട്രോണിക് വാലറ്റ് (ബാങ്ക് അക്കൗണ്ടിനു സമാനമായി പേമെന്റ് കന്പനികൾ നൽകുന്നത്) വേണം. ആ വാലറ്റിലേക്കു യഥാർഥ കറൻസി നല്കിയാൽ വ്യാപാരത്തിലേർപ്പെടാം. വാലറ്റ് വഴി പണം തിരിച്ചെടുക്കുകയുമാകാം.
ഈ വ്യാപാരത്തിനു നിയന്ത്രണ ഏജൻസിയോ ക്രമീകരണങ്ങളോ ഇല്ല. ഇന്ത്യയിൽ ഇങ്ങനെയൊരു വ്യാപാരം അനുവദിച്ചിട്ടില്ല. അതിനാൽ പണം നഷ്ടപ്പെട്ടാൽ പരിഹാരമാർഗവുമില്ല.
പല ധനകാര്യ തട്ടിപ്പുകളുംപോലൊന്നാണു ഗൂഢകറൻസി ജ്വരം എന്നു പലരും കരുതുന്നു. നേരത്തേ ഈ വ്യാപാരത്തിന്റെ 90 ശതമാനവും നടന്നിരുന്ന ചൈന കർശന നടപടി എടുത്തു. നാട്ടുകാരെ ഗൂഢകറൻസി എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യുന്നതിൽനിന്നു വിലക്കി. ചൈനയിൽ ബിറ്റ്കോയിൻ വില്പനയും നിരോധിച്ചു.
ഗൂഢകറൻസി, നിഗൂഢലോകം
ആരു തുടങ്ങി, ആരു നിയന്ത്രിക്കുന്നു എന്നറിയാത്തതാണു ഗൂഢകറൻസികളുടെ ലോകം. സടോഷി നകാമോട്ടോ എന്നൊരു പേരാണ് ഇതിന്റെ പ്രോഗ്രാം അവതരിപ്പിച്ച ആളുടേതായി ഉള്ളത്. ഇയാൾ ആരെന്നറിയില്ല. ഈ പേരിന്റെ മറവിൽ ഒരു സംഘം ഉണ്ടെന്നാണു പലരും കരുതുന്നത്. 2009ലാണ് തുടക്കം. ബ്ലോക്ക് ചെയിൻ ടെക്നോളജി ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ഒരു കംപ്യൂട്ടർ പ്രോഗ്രാമിൽ ഗണിതപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്പോഴാണു ബിറ്റ്കോയിൻ "കുഴിച്ചെടുക്കുക'. ഓരോ തവണയും പ്രയാസം വർധിച്ചുവരുന്നതാണു ഗണിതപ്രശ്നങ്ങൾ. അതനുസരിച്ചു കുഴിക്കലിനു വേഗം കുറയും.
ഇപ്പോൾ 167 ലക്ഷം ബിറ്റ് കോയിനുകൾ കുഴിച്ചെടുത്തിട്ടുണ്ട്. 2040 ആകുന്പോഴേക്ക് ഇത് 210 ലക്ഷം ആകുമത്രെ. ഈ ദൗർലഭ്യമാണ് ഇതിന്റെ വിലകൂട്ടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 10,000 ഡോളറായി വില. പിറ്റേന്ന് 11,000 ഡോളറും. പിന്നീടു കുത്തനെ താണ് 9,600 ഡോളറായി. ഇന്നലെ വീണ്ടും കയറി 11,750 ഡോളർ കടന്നു.