ന്യൂഡൽഹി: അലങ്കാരമത്സ്യങ്ങളുടെ വളർത്തൽ, വിപണനം, പ്രദർശനം എന്നിവയ്ക്കു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. മീനുകളെ സ്ഫടിക ഭരണികളിൽ സൂക്ഷിക്കാൻ പാടില്ലെന്നും മത്സ്യങ്ങളുടെ പ്രദർശനം പാടില്ലെന്നും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് പിൻവലിച്ചത്.
ക്രൗണ്ഫിഷ്, ബട്ടർഫ്ലൈ ഫിഷ്, ഏഞ്ചൽ ഫിഷ് എന്നിവയുൾപ്പെടെ 158 ഇനം മത്സ്യങ്ങൾക്കാണു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇവയിൽ എല്ലാംതന്നെ സമുദ്ര മത്സ്യങ്ങളായിരുന്നു. ഉത്തരവനുസരിച്ച് ഈ ഗണത്തിൽപ്പെട്ട മീനുകളെ പിടിക്കാനോ, ചില്ലുഭരണികളിൽ സൂക്ഷിക്കാനോ പ്രദർശിപ്പിക്കാനോ പാടില്ലായിരുന്നു. ഇവയെ പ്രദർശനമേളകളിൽ കൊണ്ടുവരുന്നതു പോലും കുറ്റകരമാണെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.
സർക്കാർ ഉത്തരവ് വന്നതോടെ രാജ്യത്തെ അലങ്കാരമത്സ്യമേഖല പ്രതിസന്ധിയിലായിരുന്നു. ഉത്തരവ് പിൻവലിച്ചതോടെ ലക്ഷക്കണക്കിനു കർഷകർക്ക് ആശ്വാസമാകും.
ക്രൗണ്ഫിഷ്, ബട്ടർഫ്ലൈ ഫിഷ്, ഏഞ്ചൽ ഫിഷ് എന്നിവയുൾപ്പെടെ 158 ഇനം മത്സ്യങ്ങൾക്കാണു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇവയിൽ എല്ലാംതന്നെ സമുദ്ര മത്സ്യങ്ങളായിരുന്നു. ഉത്തരവനുസരിച്ച് ഈ ഗണത്തിൽപ്പെട്ട മീനുകളെ പിടിക്കാനോ, ചില്ലുഭരണികളിൽ സൂക്ഷിക്കാനോ പ്രദർശിപ്പിക്കാനോ പാടില്ലായിരുന്നു. ഇവയെ പ്രദർശനമേളകളിൽ കൊണ്ടുവരുന്നതു പോലും കുറ്റകരമാണെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.
സർക്കാർ ഉത്തരവ് വന്നതോടെ രാജ്യത്തെ അലങ്കാരമത്സ്യമേഖല പ്രതിസന്ധിയിലായിരുന്നു. ഉത്തരവ് പിൻവലിച്ചതോടെ ലക്ഷക്കണക്കിനു കർഷകർക്ക് ആശ്വാസമാകും.