മൂവാറ്റുപുഴ: സീസണായതോടെ ഉത്പാദനത്തിലുണ്ടായ വർധന മൂലം പൈനാപ്പിൾ വിലയിടിഞ്ഞു. ഒരാഴ്ച മുന്പുവരെ പഴം പൈനാപ്പിളിനു കിലോയ്ക്ക് 22-24ഉം പച്ചയ്ക്ക് 23-25 രൂപ വരെയുമായിരുന്നു വില. എന്നാൽ, പച്ചയ്ക്ക് 15-16ഉം പഴത്തിന് 14-15 ഉം ആയിരുന്നു ഇന്നലെ വാഴക്കുളം മാർക്കറ്റിലെ വില.
ഒരാഴ്ചയ്ക്കുളളിൽ ഏഴു മുതൽ പത്തു രൂപയുടെ വരെ കുറവാണുണ്ടായിരിക്കുന്നത്. കടുത്ത വേനലിൽ തോട്ടങ്ങളിൽ ഉണക്ക് ബാധിക്കുന്നതിനു മുന്പ് വിളവെടുക്കാനുള്ള കർഷകരുടെ ശ്രമമാണ് വിപണിയിലേക്ക് പൈനാപ്പിൾ കൂടുതലായി എത്താൻ കാരണം. ഇത്തവണ കാലവർഷം നന്നായി ലഭിച്ചതും ഉത്പാദനം വർധിക്കാൻ കാരണമായി. വിപണിയിലേക്ക് പൈനാപ്പിൾ കൂടുതലായി എത്തിയതോടെ സ്വാഭാവികമായി വിലയിടിയുകയായിരുന്നു.
എന്നാൽ, ചില്ലറവില കിലോയ്ക്ക് 30-35 നിരക്കിലാണ്. നവംബർ മുതൽ ജനുവരി വരെയാണ് ഏറ്റവും കൂടുതൽ ഉത്പാദനം നടക്കുന്നത്. ഇക്കാലയളവിൽ സാധാരണയായി വില കുറയാറുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ഇതിനു പുറമെ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പ് ആരംഭിച്ചതും വിലയെ ബാധിച്ചിട്ടുണ്ട്.
സാന്പത്തികമേഖലയിലെ നിയന്ത്രണങ്ങൾ ഡൽഹിയുൾപ്പെടെയുള്ള നഗരങ്ങളിൽ പൈനാപ്പിൾ വിപണിയേയും സാരമായി ബാധിച്ചുവെന്ന് വ്യാപാരികൾ പറഞ്ഞു. രാജ്യത്തെതന്നെ പ്രധാന പൈനാപ്പിൾ മാർക്കറ്റായ വാഴക്കുളത്തുനിന്ന് ഏറ്റവും കൂടുതൽ ലോഡ് കയറിപ്പോകുന്നത് മുംബൈ മാർക്കറ്റിലേക്കാണ്. മുംബൈ മാർക്കറ്റിൽ വിലയിലുണ്ടാകുന്ന വ്യത്യാസം ഉടൻ വാഴക്കുളം മാർക്കറ്റിലും പ്രതിഫലിക്കും.
സംസ്ഥാനത്തിനകത്തും പുറത്തുമായി 50,000 ഏക്കർ സ്ഥലത്ത് പൈനാപ്പിൾ കൃഷിയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പ്രതിവർഷം 60,000 ടണ് ഉത്പാദനവും നടക്കുന്നുണ്ട്. 600 കോടി രൂപയാണ് പൈനാപ്പിൾ കയറ്റുമതിയിലൂടെ പ്രതിവർഷം സംസ്ഥാനത്തെത്തുന്നത്. വലിയ തുക മുടക്കി കൃഷിയിറക്കുന്ന കർഷകർക്ക് പൈനാപ്പിളിന് കിലോയ്ക്ക് 25 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷി ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാനാവൂ. പൈനാപ്പിൾ കൃഷി ലാഭകരമാണെന്ന പ്രതീക്ഷയിൽ നിരവധി ചെറുപ്പക്കാർ ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇതു കൃഷിസ്ഥലത്തിന്റെ പാട്ടത്തുകയിലും വലിയ വർധനയ്ക്ക് കാരണമായിട്ടുണ്ട്.
ജെയിസ് വാട്ടപ്പിള്ളിൽ
ഒരാഴ്ചയ്ക്കുളളിൽ ഏഴു മുതൽ പത്തു രൂപയുടെ വരെ കുറവാണുണ്ടായിരിക്കുന്നത്. കടുത്ത വേനലിൽ തോട്ടങ്ങളിൽ ഉണക്ക് ബാധിക്കുന്നതിനു മുന്പ് വിളവെടുക്കാനുള്ള കർഷകരുടെ ശ്രമമാണ് വിപണിയിലേക്ക് പൈനാപ്പിൾ കൂടുതലായി എത്താൻ കാരണം. ഇത്തവണ കാലവർഷം നന്നായി ലഭിച്ചതും ഉത്പാദനം വർധിക്കാൻ കാരണമായി. വിപണിയിലേക്ക് പൈനാപ്പിൾ കൂടുതലായി എത്തിയതോടെ സ്വാഭാവികമായി വിലയിടിയുകയായിരുന്നു.
എന്നാൽ, ചില്ലറവില കിലോയ്ക്ക് 30-35 നിരക്കിലാണ്. നവംബർ മുതൽ ജനുവരി വരെയാണ് ഏറ്റവും കൂടുതൽ ഉത്പാദനം നടക്കുന്നത്. ഇക്കാലയളവിൽ സാധാരണയായി വില കുറയാറുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ഇതിനു പുറമെ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പ് ആരംഭിച്ചതും വിലയെ ബാധിച്ചിട്ടുണ്ട്.
സാന്പത്തികമേഖലയിലെ നിയന്ത്രണങ്ങൾ ഡൽഹിയുൾപ്പെടെയുള്ള നഗരങ്ങളിൽ പൈനാപ്പിൾ വിപണിയേയും സാരമായി ബാധിച്ചുവെന്ന് വ്യാപാരികൾ പറഞ്ഞു. രാജ്യത്തെതന്നെ പ്രധാന പൈനാപ്പിൾ മാർക്കറ്റായ വാഴക്കുളത്തുനിന്ന് ഏറ്റവും കൂടുതൽ ലോഡ് കയറിപ്പോകുന്നത് മുംബൈ മാർക്കറ്റിലേക്കാണ്. മുംബൈ മാർക്കറ്റിൽ വിലയിലുണ്ടാകുന്ന വ്യത്യാസം ഉടൻ വാഴക്കുളം മാർക്കറ്റിലും പ്രതിഫലിക്കും.
സംസ്ഥാനത്തിനകത്തും പുറത്തുമായി 50,000 ഏക്കർ സ്ഥലത്ത് പൈനാപ്പിൾ കൃഷിയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പ്രതിവർഷം 60,000 ടണ് ഉത്പാദനവും നടക്കുന്നുണ്ട്. 600 കോടി രൂപയാണ് പൈനാപ്പിൾ കയറ്റുമതിയിലൂടെ പ്രതിവർഷം സംസ്ഥാനത്തെത്തുന്നത്. വലിയ തുക മുടക്കി കൃഷിയിറക്കുന്ന കർഷകർക്ക് പൈനാപ്പിളിന് കിലോയ്ക്ക് 25 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷി ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാനാവൂ. പൈനാപ്പിൾ കൃഷി ലാഭകരമാണെന്ന പ്രതീക്ഷയിൽ നിരവധി ചെറുപ്പക്കാർ ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇതു കൃഷിസ്ഥലത്തിന്റെ പാട്ടത്തുകയിലും വലിയ വർധനയ്ക്ക് കാരണമായിട്ടുണ്ട്.
ജെയിസ് വാട്ടപ്പിള്ളിൽ