ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ ഡീസൽ ട്രെയിൻ എൻജിനുകളും ഉപേക്ഷിച്ച് ഇലക്ട്രിക് എൻജിനിലേക്കു മാറുമെന്ന് റെയിൽവേ-കൽക്കരി മന്ത്രി പീയുഷ് ഗോയൽ.
ചെലവ് ഉയരുന്നതിന്റെ ഭാരം യാത്രക്കാരിൽ അടിച്ചേൽപ്പിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ ചെലവ് പരമാവധി കുറയ്ക്കുന്നതിനൊപ്പം മികച്ച സേവനങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡീസൽ എൻജിനുകൾ ഉപേക്ഷിച്ചാൽ റെയിൽവേക്ക് പ്രതിവർഷം 10,500 കോടി രൂപ ലാഭിക്കാമെന്നും ഗോയൽ പറഞ്ഞു.
ചെലവ് ഉയരുന്നതിന്റെ ഭാരം യാത്രക്കാരിൽ അടിച്ചേൽപ്പിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ ചെലവ് പരമാവധി കുറയ്ക്കുന്നതിനൊപ്പം മികച്ച സേവനങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡീസൽ എൻജിനുകൾ ഉപേക്ഷിച്ചാൽ റെയിൽവേക്ക് പ്രതിവർഷം 10,500 കോടി രൂപ ലാഭിക്കാമെന്നും ഗോയൽ പറഞ്ഞു.