മുംബൈ: ഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും ഉയർന്നു. അമേരിക്കൻ എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി) ഏതാനും ഇന്ത്യൻ ഔഷധ കന്പനികളുടെ ഉൽപന്നങ്ങൾക്ക് അംഗീകാരം നല്കിയത് ഔഷധ മേഖലയിലെ കന്പനികളുടെ വില ഉയർത്തി. ഡോ. റെഡ്ഡീസ്, ബയോകോൺ, സിപ്ല, സൺ ഫാർമ തുടങ്ങിയവ കാര്യമായ നേട്ടമുണ്ടാക്കി.
പത്തുവർഷത്തെ കടപ്പത്രമിറക്കി 5200 കോടി രൂപയുടെ വിദേശനാണ്യ വായ്പ നേടിയ റിലയൻസ് ഇൻഡസ്ട്രീസിനും വിലകൂടി. 3.66 ശതമാനം പലിശയിലാണു റിലയൻസിന് വായ്പയെടുത്തത്. ഉയർന്ന പലിശയുള്ള കടങ്ങൾ നേരത്തെ അടച്ചുതീർക്കാൻ വായ്പ ഉപയോഗിക്കും.
അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിനു 12 ശതമാനം വില ഉയർന്നു. ഡൽഹിയിലും ചെന്നൈയിലുമായുള്ള ഭൂമി 801 കോടി രൂപയ്ക്കു കനേഡിയൻ കന്പനി ബ്രൂക്ക് ഫീൽഡിനു വിൽക്കാനുള്ള തീരുമാനമാണു കന്പനിയെ സഹായിച്ചത്. വില്പനയ്ക്കു ബാങ്കുകളുടെ അനുമതി ലഭിച്ചതാണു പുതിയ സംഭവം.
സെൻസെക്സും നിഫ്റ്റിയും ഇന്നലെയും വ്യാപാരത്തിനിടയിൽ നല്ലപോലെ ഉയർന്നെങ്കിലും ലാഭമെടുക്കലിനെ തുടർന്നു ചെറിയ നേട്ടത്തിലാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 118.45 പോയിന്റ് ഉയർന്ന് 33,478.35ലും നിഫ്റ്റി 28.15 പോയിന്റ് ഉയർന്ന് 10,326.9-ലും ക്ലോസ് ചെയ്തു.
ബാങ്കിംഗ് ഓഹരികൾക്ക് ഇന്നലെ ക്ഷീണമായിരുന്നു. കിട്ടാക്കടങ്ങളുടെ പുതിയ പട്ടിക റിസർവ് ബാങ്ക് തയാറാക്കുന്നു എന്ന സൂചനയാണു കാരണം.
രൂപ ഇന്നലെ കയറി. ഡോളറിന് 22 പൈസ കുറഞ്ഞ് 64.88 രൂപയിലെത്തി.
പത്തുവർഷത്തെ കടപ്പത്രമിറക്കി 5200 കോടി രൂപയുടെ വിദേശനാണ്യ വായ്പ നേടിയ റിലയൻസ് ഇൻഡസ്ട്രീസിനും വിലകൂടി. 3.66 ശതമാനം പലിശയിലാണു റിലയൻസിന് വായ്പയെടുത്തത്. ഉയർന്ന പലിശയുള്ള കടങ്ങൾ നേരത്തെ അടച്ചുതീർക്കാൻ വായ്പ ഉപയോഗിക്കും.
അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിനു 12 ശതമാനം വില ഉയർന്നു. ഡൽഹിയിലും ചെന്നൈയിലുമായുള്ള ഭൂമി 801 കോടി രൂപയ്ക്കു കനേഡിയൻ കന്പനി ബ്രൂക്ക് ഫീൽഡിനു വിൽക്കാനുള്ള തീരുമാനമാണു കന്പനിയെ സഹായിച്ചത്. വില്പനയ്ക്കു ബാങ്കുകളുടെ അനുമതി ലഭിച്ചതാണു പുതിയ സംഭവം.
സെൻസെക്സും നിഫ്റ്റിയും ഇന്നലെയും വ്യാപാരത്തിനിടയിൽ നല്ലപോലെ ഉയർന്നെങ്കിലും ലാഭമെടുക്കലിനെ തുടർന്നു ചെറിയ നേട്ടത്തിലാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 118.45 പോയിന്റ് ഉയർന്ന് 33,478.35ലും നിഫ്റ്റി 28.15 പോയിന്റ് ഉയർന്ന് 10,326.9-ലും ക്ലോസ് ചെയ്തു.
ബാങ്കിംഗ് ഓഹരികൾക്ക് ഇന്നലെ ക്ഷീണമായിരുന്നു. കിട്ടാക്കടങ്ങളുടെ പുതിയ പട്ടിക റിസർവ് ബാങ്ക് തയാറാക്കുന്നു എന്ന സൂചനയാണു കാരണം.
രൂപ ഇന്നലെ കയറി. ഡോളറിന് 22 പൈസ കുറഞ്ഞ് 64.88 രൂപയിലെത്തി.