കൊച്ചി: ബംഗാളി മത്സ്യ ഇനങ്ങളായ കട്ലയും രോഹുവും കൃഷി ചെയ്യുന്നതുപോലെ നമ്മുടെ തദ്ദേശീയ മത്സ്യ ഇനങ്ങളായ വരാലും മറ്റും ശാസ്ത്രീയമായി കൃഷി ചെയ്യാൻ കഴിയണമെന്നു ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇതിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനൊപ്പം വൻതോതിൽ നാടൻ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇൻഡസ്ട്രി ഹാച്ചറികൾ സംസ്ഥാനത്ത് തുടങ്ങണം. എന്നാൽ മാത്രമേ മത്സ്യ ഉത്പാദനരംഗത്ത് സംസ്ഥാനത്തിന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു.
കേരള ഫിഷറിസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ലോക ഫിഷറീസ് ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഉൾനാടൻ മത്സ്യ ഉത്പാദനത്തിൽ മുന്പ് ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ദേശീയ തലത്തിൽ പത്താം സ്ഥാനത്താണ്. അമിത മത്സ്യബന്ധനം മൂലം നമ്മുടെ കടലിലെ മത്സ്യസന്പത്തും വൻതോതിൽ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുഫോസിൽ സ്ഥാപിച്ച അത്യാധുനിക മത്സ്യരോഗ നിർണയ ലാബോറട്ടറി മന്ത്രി നാടിന് സമർപ്പിച്ചു.
മത്സ്യങ്ങൾ വളരുന്ന ജലാശയത്തിലെ മണ്ണിന്റെയും ജലത്തിന്റെയും പരിശോധന മുതൽ അത്യാധുനികമായ വൈറോളജി പരിശോധനകൾ വരെ നടത്താൻ കഴിയുന്നതാണ് ഈ ലാബോറട്ടറി. ചടങ്ങിൽ മികച്ച മത്സ്യകർഷകനായി കുഫോസ് തെരഞ്ഞെടുത്ത മൂർക്കന്നൂരിലെ എം.പി.ജോസ്, മികച്ച മത്സ്യത്തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ണമാലി സ്വദേശി എ.വൈ. മൈക്കിൾ എന്നിവരെ മന്ത്രി പൊന്നാടയണിച്ച് ആദരിച്ചു. എം.സ്വരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു.
കെ.വി.തോമസ് എംപി മുഖ്യാതിഥിയായിരുന്നു. നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക്സ് റിസോഴ്സസ് ഡയറക്ടർ ഡോ.കുൽദീപ് കുമാർ ലാൽ, മത്സ്യരോഗ നിർണയ ലാബോറട്ടറി മേധാവി ഡോ.ദേവിക പിള്ള, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.പീതാംബരൻ, കുന്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജേർജ്, കുഫോസ് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ, രജിസ്ട്രാർ ഡോ.വി.എം.വിക്ടർ ജോർജ് എന്നിവർ പ്രസംഗിച്ചു.
കേരള ഫിഷറിസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ലോക ഫിഷറീസ് ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഉൾനാടൻ മത്സ്യ ഉത്പാദനത്തിൽ മുന്പ് ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ദേശീയ തലത്തിൽ പത്താം സ്ഥാനത്താണ്. അമിത മത്സ്യബന്ധനം മൂലം നമ്മുടെ കടലിലെ മത്സ്യസന്പത്തും വൻതോതിൽ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുഫോസിൽ സ്ഥാപിച്ച അത്യാധുനിക മത്സ്യരോഗ നിർണയ ലാബോറട്ടറി മന്ത്രി നാടിന് സമർപ്പിച്ചു.
മത്സ്യങ്ങൾ വളരുന്ന ജലാശയത്തിലെ മണ്ണിന്റെയും ജലത്തിന്റെയും പരിശോധന മുതൽ അത്യാധുനികമായ വൈറോളജി പരിശോധനകൾ വരെ നടത്താൻ കഴിയുന്നതാണ് ഈ ലാബോറട്ടറി. ചടങ്ങിൽ മികച്ച മത്സ്യകർഷകനായി കുഫോസ് തെരഞ്ഞെടുത്ത മൂർക്കന്നൂരിലെ എം.പി.ജോസ്, മികച്ച മത്സ്യത്തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ണമാലി സ്വദേശി എ.വൈ. മൈക്കിൾ എന്നിവരെ മന്ത്രി പൊന്നാടയണിച്ച് ആദരിച്ചു. എം.സ്വരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു.
കെ.വി.തോമസ് എംപി മുഖ്യാതിഥിയായിരുന്നു. നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക്സ് റിസോഴ്സസ് ഡയറക്ടർ ഡോ.കുൽദീപ് കുമാർ ലാൽ, മത്സ്യരോഗ നിർണയ ലാബോറട്ടറി മേധാവി ഡോ.ദേവിക പിള്ള, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.പീതാംബരൻ, കുന്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജേർജ്, കുഫോസ് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ, രജിസ്ട്രാർ ഡോ.വി.എം.വിക്ടർ ജോർജ് എന്നിവർ പ്രസംഗിച്ചു.