+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വത്തിന്‍റെ പാതി ജീവകാരുണ്യപ്രവർത്തനങ്ങള്‌ക്ക്: നിലേകനി

ബംഗളൂരു: ഇൻഫോസിസ് സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനിയും ഭാര്യ രോഹിണിയും തങ്ങളുടെ സ്വത്തിന്‍റെ പാതി ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവഴിക്കുമെന്ന് പ്ര
സ്വത്തിന്‍റെ പാതി ജീവകാരുണ്യപ്രവർത്തനങ്ങള്‌ക്ക്: നിലേകനി
ബംഗളൂരു: ഇൻഫോസിസ് സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനിയും ഭാര്യ രോഹിണിയും തങ്ങളുടെ സ്വത്തിന്‍റെ പാതി ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സും മെലിൻഡ ഗേറ്റ്സും തുടങ്ങിവച്ച ഗിവിംഗ് പ്ലഡ്ജിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. 170 കോടി ഡോളർ (ഏകദേശം 11,000 കോടി രൂപ) ആണ് നിലേകനിയുടെ ആസ്തി.

ഇന്ത്യൻ ശതകോടീശ്വരന്മാരായ വിപ്രോ ചെയർമാൻ അസിം പ്രേംജി, ബയോകോൺ ചെയർപേഴ്സൺ കിരൺ മസൂംദർ ഷാ, ശോഭ ലിമിറ്റഡ് ചെയർമാൻ പി.എൻ.സി മേനോൻ എന്നിവരും ഗിവിംഗ് പ്ലഡ്ജിന്‍റെ ഭാഗമായി തങ്ങളുടെ സ്വത്തുക്കളുടെ 50 ശതമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വിനിയോഗിക്കുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.

മിക്ക രാജ്യങ്ങളിലും അസമത്വം ക്രമാതീതമായി വർധിച്ചുവരുന്നു. ഭാവി എന്താകുമെന്നറിയാത്ത വലിയൊരു ജനവിഭാഗം കഷ്ടപ്പെടുന്നു. സ്വത്തുക്കൾ പലപ്പോഴും ഒരിടത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ എന്തു ചെയ്യാൻ കഴിയും? ഒറ്റ വാക്കിൽ പറഞ്ഞാൽ, ഉള്ളവർ ഇല്ലാത്തവർക്കg നല്കുക. വലിയൊരു ഉത്തരവാദിത്തമാണ് സമ്പത്തിനൊപ്പമുള്ളത്. പൊതുതാത്പര്യാർഥം അതു വിനിയോഗിക്കാൻ കഴിയുക എന്നതാണു പ്രധാനം: സ്വത്തിന്‍റെ പാതി ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നല്കാനുള്ള കാരണം നിലേകനി വിശദീകരിച്ചു.

നിലേകനിയുടെ തീരുമാനത്തെ ബിൽ ഗേറ്റ്സ് പ്രശംസിച്ചു. ഏറ്റവും ധനികരായ വ്യക്തികളുടെ സ്വത്തുക്കളുടെ പകുതിയിലധികവും ജീവകാരു ണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിന് ഗിവിംഗ് പ്ലഡ്ജ് പ്രോത്സാഹിപ്പിക്കുന്നു. അമേരിക്കയിൽ 40 പേരാണ് ദാനപ്രതിജ്ഞയുമായി 2010ൽ മുന്നിട്ടിറങ്ങിയതെങ്കിൽ ഇന്ന് 21 രാജ്യങ്ങളിലായി 171 പേർ തങ്ങളുടെ സ്വത്തുക്കളുടെ പാതി ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.