ന്യൂഡൽഹി: ഈ സാന്പത്തികവർഷം ഇന്ത്യയുടെ സാന്പത്തിക (ജിഡിപി അഥവാ മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ച 6.2 ശതമാനം ആയി കുറയും. നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻസിഎഇആർ) നടത്തുന്ന പ്രവചനമാണത്.
കഴിഞ്ഞ സാന്പത്തികവർഷം 7.1 ശതമാനമായിരുന്നു വളർച്ച. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്)യും 6.7 ശതമാനം വളർച്ചയാണ് ഇക്കൊല്ലത്തേക്കു പ്രവചിച്ചിട്ടുള്ളത്.
2017-18ന്റെ ഒന്നാം ത്രൈമാസത്തിൽ 5.7 ശതമാനം മാത്രമായിരുന്നു വളർച്ച. രണ്ടാം ത്രൈമാസവളർച്ച നവംബർ 30നറിയാം. ആറര ശതമാനത്തിൽ താഴെയാകും വളർച്ച എന്നാണു ധനമന്ത്രാലയത്തിന്റെ നിഗമനം.
ഈ ധനകാര്യവർഷം കൃഷി മൂന്നും വ്യവസായമേഖല 4.5ഉം സേവനമേഖല 7.6ഉം ശതമാനം വളരുമെന്ന് എൻസിഎഇആർ കരുതുന്നു. കയറ്റുമതിയിൽ 10.7ഉം ഇറക്കുമതിയിൽ 24.4ഉം ശതമാനം വളർച്ച കണക്കാക്കിക്കൊണ്ടാണിത്.
പക്ഷേ, ഈ ലക്ഷ്യങ്ങൾക്കു പോലും ഭീഷണിയുണ്ട്. ഏപ്രിൽ - ഓഗസ്റ്റിലെ വ്യവസായ ഉത്പാദനവളർച്ച 5.9 ശതമാനത്തിൽനിന്ന് 2.2 ശതമാനമായി കുറഞ്ഞു. യന്ത്രോത്പാദനമേഖല 1.9 ശതമാനം താണത് മൂലധന നിക്ഷേപം കുറയുന്നതിന്റെ ഫലമാണ്.
ബാങ്കുകളിൽനിന്നു ബിസിനസുകൾക്കുള്ള വായ്പ 6.4 ശതമാനമേ വർധിച്ചുള്ളൂ. കഴിഞ്ഞ വർഷം 11.7 ശതമാനം വർധിച്ച സ്ഥാനത്താണിത്.
ഇടത്തരം വ്യവസായങ്ങൾക്കുള്ള വായ്പയിൽ എട്ടു ശതമാനം കുറവുണ്ട്. മൊത്തം വ്യവസായങ്ങൾക്കുള്ള വായ്പയിൽ 0.44 ശതമാനം കുറവായി.
മറ്റു നിഗമനങ്ങൾ
പ്രശസ്ത ധനശാസ്ത്രജ്ഞരായ എം. ഗോവിന്ദ റാവു, പ്രണാബ് സെൻ, ബിശ്വജിത് ധർ എന്നിവർ പറയുന്നത് ഈ വർഷത്തെ വളർച്ച 6-6.5 ശതമാനം മേഖലയിലാകുമെന്നാണ്.
നിക്ഷേപഗ്രൂപ്പായ സിഎൽഎസ്എ 6.8 ശതമാനം പ്രതീക്ഷിക്കുന്നു. ഇന്ത്യ റേറ്റിംഗ്സ് 6.7 ശതമാനം പറയുന്നു. നീതി ആയോഗ് പ്രതീക്ഷ ഏഴു ശതമാനമാണ്. യുബിഎസ് പറയുന്നത് 6.6 ശതമാനം. ഫിച്ച് റേറ്റിംഗ്സ് 6.9 ശതമാനം കണക്കാക്കുന്നു.
കഴിഞ്ഞ സാന്പത്തികവർഷം 7.1 ശതമാനമായിരുന്നു വളർച്ച. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്)യും 6.7 ശതമാനം വളർച്ചയാണ് ഇക്കൊല്ലത്തേക്കു പ്രവചിച്ചിട്ടുള്ളത്.
2017-18ന്റെ ഒന്നാം ത്രൈമാസത്തിൽ 5.7 ശതമാനം മാത്രമായിരുന്നു വളർച്ച. രണ്ടാം ത്രൈമാസവളർച്ച നവംബർ 30നറിയാം. ആറര ശതമാനത്തിൽ താഴെയാകും വളർച്ച എന്നാണു ധനമന്ത്രാലയത്തിന്റെ നിഗമനം.
ഈ ധനകാര്യവർഷം കൃഷി മൂന്നും വ്യവസായമേഖല 4.5ഉം സേവനമേഖല 7.6ഉം ശതമാനം വളരുമെന്ന് എൻസിഎഇആർ കരുതുന്നു. കയറ്റുമതിയിൽ 10.7ഉം ഇറക്കുമതിയിൽ 24.4ഉം ശതമാനം വളർച്ച കണക്കാക്കിക്കൊണ്ടാണിത്.
പക്ഷേ, ഈ ലക്ഷ്യങ്ങൾക്കു പോലും ഭീഷണിയുണ്ട്. ഏപ്രിൽ - ഓഗസ്റ്റിലെ വ്യവസായ ഉത്പാദനവളർച്ച 5.9 ശതമാനത്തിൽനിന്ന് 2.2 ശതമാനമായി കുറഞ്ഞു. യന്ത്രോത്പാദനമേഖല 1.9 ശതമാനം താണത് മൂലധന നിക്ഷേപം കുറയുന്നതിന്റെ ഫലമാണ്.
ബാങ്കുകളിൽനിന്നു ബിസിനസുകൾക്കുള്ള വായ്പ 6.4 ശതമാനമേ വർധിച്ചുള്ളൂ. കഴിഞ്ഞ വർഷം 11.7 ശതമാനം വർധിച്ച സ്ഥാനത്താണിത്.
ഇടത്തരം വ്യവസായങ്ങൾക്കുള്ള വായ്പയിൽ എട്ടു ശതമാനം കുറവുണ്ട്. മൊത്തം വ്യവസായങ്ങൾക്കുള്ള വായ്പയിൽ 0.44 ശതമാനം കുറവായി.
മറ്റു നിഗമനങ്ങൾ
പ്രശസ്ത ധനശാസ്ത്രജ്ഞരായ എം. ഗോവിന്ദ റാവു, പ്രണാബ് സെൻ, ബിശ്വജിത് ധർ എന്നിവർ പറയുന്നത് ഈ വർഷത്തെ വളർച്ച 6-6.5 ശതമാനം മേഖലയിലാകുമെന്നാണ്.
നിക്ഷേപഗ്രൂപ്പായ സിഎൽഎസ്എ 6.8 ശതമാനം പ്രതീക്ഷിക്കുന്നു. ഇന്ത്യ റേറ്റിംഗ്സ് 6.7 ശതമാനം പറയുന്നു. നീതി ആയോഗ് പ്രതീക്ഷ ഏഴു ശതമാനമാണ്. യുബിഎസ് പറയുന്നത് 6.6 ശതമാനം. ഫിച്ച് റേറ്റിംഗ്സ് 6.9 ശതമാനം കണക്കാക്കുന്നു.