ന്യൂഡൽഹി: 2018-19ലേക്കുള്ള കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇക്കൊല്ലമാണു ബജറ്റ് അവതരണം ഫെബ്രുവരിയിലെ ആദ്യ പ്രവൃത്തിദിനത്തിലാക്കിയത്. അടുത്ത ബജറ്റ് നരേന്ദ്രമോദി സർക്കാരിന്റെ അവസാനത്തെ പൂർണ ബജറ്റാണ്.
2019 മേയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ ഫെബ്രുവരിയിൽ നാലുമാസത്തെ വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയാവും ചെയ്യുക. പൂർണ ബജറ്റ് ജൂണിലാകും.
ചരക്കുസേവനനികുതി ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള ആദ്യത്തെ കേന്ദ്ര പൊതുബജറ്റാകും അടുത്തത്. എല്ലാ ബജറ്റിലും ഉത്പന്നങ്ങളെയും സേവനങ്ങളുടെയും നികുതിയിലെ മാറ്റങ്ങളായിരുന്നു ആകാംക്ഷയോടെ കാത്തിരുന്നത്.
ഇനി അത്തരം ആകാംക്ഷകൾ ബജറ്റിനെപ്പറ്റി വേണ്ട. സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി ജിഎസ്ടി കൗൺസിലാണു തീരുമാനിക്കുന്നത്. പൊതുബജറ്റിൽ ഇറക്കുമതി സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടുമോ കുറയ്ക്കുമോ എന്നതും ആദായനികുതിയിലെ മാറ്റങ്ങളും മാത്രമേ ആകാംക്ഷയോടെ കാത്തിരിക്കേണ്ടതുള്ളൂ.
ധനകാര്യവർഷം ഏപ്രിൽ-മാർച്ചിൽ നിന്നു ജനുവരി-ഡിസംബർ ആക്കാനുള്ള നിർദേശം തത്ക്കാലം നടപ്പാക്കുന്നില്ല.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞേ ഇനി അതു പരിഗണിക്കൂ എന്നു വേണം കരുതാൻ.
2019 മേയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ ഫെബ്രുവരിയിൽ നാലുമാസത്തെ വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയാവും ചെയ്യുക. പൂർണ ബജറ്റ് ജൂണിലാകും.
ചരക്കുസേവനനികുതി ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള ആദ്യത്തെ കേന്ദ്ര പൊതുബജറ്റാകും അടുത്തത്. എല്ലാ ബജറ്റിലും ഉത്പന്നങ്ങളെയും സേവനങ്ങളുടെയും നികുതിയിലെ മാറ്റങ്ങളായിരുന്നു ആകാംക്ഷയോടെ കാത്തിരുന്നത്.
ഇനി അത്തരം ആകാംക്ഷകൾ ബജറ്റിനെപ്പറ്റി വേണ്ട. സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി ജിഎസ്ടി കൗൺസിലാണു തീരുമാനിക്കുന്നത്. പൊതുബജറ്റിൽ ഇറക്കുമതി സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടുമോ കുറയ്ക്കുമോ എന്നതും ആദായനികുതിയിലെ മാറ്റങ്ങളും മാത്രമേ ആകാംക്ഷയോടെ കാത്തിരിക്കേണ്ടതുള്ളൂ.
ധനകാര്യവർഷം ഏപ്രിൽ-മാർച്ചിൽ നിന്നു ജനുവരി-ഡിസംബർ ആക്കാനുള്ള നിർദേശം തത്ക്കാലം നടപ്പാക്കുന്നില്ല.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞേ ഇനി അതു പരിഗണിക്കൂ എന്നു വേണം കരുതാൻ.