കൊച്ചി: രാജ്യത്തെ പ്രമുഖ കപ്പൽ നിർമാണ ശാലയായ കൊച്ചി കപ്പൽശാല സെപ്റ്റംബർ 30ന് അവസാനിച്ച 2017-2018 സാന്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 100.21 കോടി രൂപ അറ്റാദായം നേടിയതായി അധികൃതർ അറിയിച്ചു. ഈ ധനകാര്യ വർഷത്തിൽ 583.24 കോടിയാണു കപ്പൽശാലയുടെ മൊത്ത വരുമാനം. ഈ വർഷം പ്രതി ഓഹരി വരുമാനം 7.93 കോടി രൂപയാണു കപ്പൽശാല രേഖപ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബർ 30ന് അവസാനിച്ച അർധവർഷത്തിൽ കപ്പൽശാലയുടെ മൊത്ത വരുമാനം 1139.49 കോടിയും അറ്റാദായം 191.36 കോടിയുമാണ്. 15.97 കോടിയാണ് അർധ വർഷത്തിൽ പ്രതി ഓഹരി വരുമാനം.
സെപ്റ്റംബർ 30ന് അവസാനിച്ച അർധവർഷത്തിൽ കപ്പൽശാലയുടെ മൊത്ത വരുമാനം 1139.49 കോടിയും അറ്റാദായം 191.36 കോടിയുമാണ്. 15.97 കോടിയാണ് അർധ വർഷത്തിൽ പ്രതി ഓഹരി വരുമാനം.