മുംബൈ: ജിഎസ്ടിയും കള്ളപ്പണ വിരുദ്ധ നീക്കങ്ങളും ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ ഇന്ത്യയിലെ സ്വർണവില്പന കുത്തനേ ഇടിച്ചു. അളവിൽ 24 ശതമാനവും വിലയിൽ 30 ശതമാനവുമാണ് ഈ ത്രൈമാസത്തിൽ ഉണ്ടായ ഇടിവ്. കഴിഞ്ഞവർഷം ഇതേ ത്രൈമാസത്തിൽ 193 ടൺ ഉണ്ടായിരുന്നിടത്ത് 145.9 ടൺ മാത്രം. 55,390 കോടി രൂപയുടെ സ്ഥാനത്ത് 38,540 കോടി രൂപ.
ആഭരണത്തിനുള്ള സ്വർണ ഡിമാൻഡ് 152.7 ടണ്ണിൽനിന്ന് 25 ശതമാനം താണ് 114.9 ടൺ ആയി. വില നോക്കിയാൽ 43,880 കോടിയിൽനിന്നു 30 ശതമാനം കുറഞ്ഞ് 30,340 കോടി രൂപയിലേക്ക്. നിക്ഷേപ ഡിമാൻഡിലും സമാന ഇടിവുണ്ട്. ചില്ലറവില്പനയ്ക്കു നിരവധി നിയന്ത്രണങ്ങളും വ്യവസ്ഥകളും വന്നതാണ് ആവശ്യം കുറയാൻ കാരണം.
ആഭരണത്തിനുള്ള സ്വർണ ഡിമാൻഡ് 152.7 ടണ്ണിൽനിന്ന് 25 ശതമാനം താണ് 114.9 ടൺ ആയി. വില നോക്കിയാൽ 43,880 കോടിയിൽനിന്നു 30 ശതമാനം കുറഞ്ഞ് 30,340 കോടി രൂപയിലേക്ക്. നിക്ഷേപ ഡിമാൻഡിലും സമാന ഇടിവുണ്ട്. ചില്ലറവില്പനയ്ക്കു നിരവധി നിയന്ത്രണങ്ങളും വ്യവസ്ഥകളും വന്നതാണ് ആവശ്യം കുറയാൻ കാരണം.