മുംബൈ: റിക്കാർഡ് നിലവാരത്തിലേക്കു തുടക്കത്തിൽ കയറിയശേഷം ഓഹരികൾ കുത്തനെ താണു. സൗദി സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണു കന്പോളത്തെ വിഷമിപ്പിച്ചത്. ഇന്ത്യൻ ഔഷധ കന്പനികൾക്കെതിരേ അമേരിക്കൻ എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി) എടുക്കുന്ന നടപടികളും പ്രശ്നമായി. രൂപയും താഴ്ചയിലാണ്.
സെൻസെക്സ് 360.43 പോയിന്റ് (1.07 ശതമാനം) താണ് 33,370.76-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 101.65 പോയിന്റ് (0.97 ശതമാനം) കുറഞ്ഞ് 10,350.15 ആയി. രാവിലെ സെൻസെക്സ് 33,865.95 എന്ന റിക്കാർഡിൽ തൊട്ടതാണ്.
ജപ്പാന്റെ നിക്കൈ സൂചിക 25 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. 22,666.80 ആയി നിക്കൈ 225 സൂചിക. തലേന്ന് അമേരിക്കയുടെ ഡൗ ജോൺസ് സൂചിക 23,548.42 എന്ന റിക്കാർഡ് ഉയരത്തിൽ എത്തിയിരുന്നു.
ഇന്ത്യൻ രൂപയ്ക്കു രണ്ടു ദിവസമായി ക്ഷീണമാണ്. ഡോളർ നിരക്കു രണ്ടു ദിവസം കൊണ്ട് 52 പൈസ കൂടി. 65.07 രൂപയിലാണു ഡോളർ ഇന്നലെ ക്ലോസ് ചെയ്തത്.
ലൂപിൻ, സിപ്ല തുടങ്ങിയ ഔഷധ കന്പനികൾക്ക് ഇന്നലെ വില ഗണ്യമായി കുറഞ്ഞു.
സെൻസെക്സ് 360.43 പോയിന്റ് (1.07 ശതമാനം) താണ് 33,370.76-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 101.65 പോയിന്റ് (0.97 ശതമാനം) കുറഞ്ഞ് 10,350.15 ആയി. രാവിലെ സെൻസെക്സ് 33,865.95 എന്ന റിക്കാർഡിൽ തൊട്ടതാണ്.
ജപ്പാന്റെ നിക്കൈ സൂചിക 25 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. 22,666.80 ആയി നിക്കൈ 225 സൂചിക. തലേന്ന് അമേരിക്കയുടെ ഡൗ ജോൺസ് സൂചിക 23,548.42 എന്ന റിക്കാർഡ് ഉയരത്തിൽ എത്തിയിരുന്നു.
ഇന്ത്യൻ രൂപയ്ക്കു രണ്ടു ദിവസമായി ക്ഷീണമാണ്. ഡോളർ നിരക്കു രണ്ടു ദിവസം കൊണ്ട് 52 പൈസ കൂടി. 65.07 രൂപയിലാണു ഡോളർ ഇന്നലെ ക്ലോസ് ചെയ്തത്.
ലൂപിൻ, സിപ്ല തുടങ്ങിയ ഔഷധ കന്പനികൾക്ക് ഇന്നലെ വില ഗണ്യമായി കുറഞ്ഞു.