ലണ്ടൻ: സൗദി അറേബ്യയിലെ സംഭവവികാസങ്ങൾ ക്രൂഡ് ഓയിൽ വില കുത്തനെ കൂട്ടി. തിങ്കളാഴ്ച മൂന്നര ശതമാനം ഉയർന്ന ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 64 ഡോളറിനു മുകളിലെത്തി.
സൗദിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരത്തിൽ സന്പൂർണമായി പിടിമുറുക്കിയതാണു ശനിയാഴ്ചത്തെ കൂട്ട അറസ്റ്റിൽ കണ്ടത്. മുപ്പത്തിരണ്ടു വയസുള്ള രാജകുമാരൻ ക്രൂഡ് വില ഉയർത്തി നിർത്തണം എന്ന നിലപാടുകാരനാണ്.
അതിലുപരി ഇറാനോടുള്ള രാജകുമാരന്റെ സമീപനമാണു കന്പോളത്തിൽ ചലനം സൃഷ്ടിക്കുന്നത്. യെമനിലെ ആഭ്യന്തര കലാപം മുതൽ സിറിയയിലെയും ഇറാക്കിലെയും ഇടപെടലുകളും ഖത്തറിന്റെ നിലപാടും വരെയുള്ള കാര്യങ്ങളിൽ ഇറാനും സൗദിയും വിരുദ്ധ ധ്രുവങ്ങളിലാണ്. ഇറാനോടുള്ള രോഷം നിയന്ത്രണം വിട്ട് മറ്റൊരു ഏറ്റുമുട്ടലിനോ യുദ്ധത്തിനോ വഴിതെളിച്ചാലോ എന്ന ആശങ്കയുണ്ട്. തിങ്കളാഴ്ചത്തെ ആശങ്ക ചൊവ്വാഴ്ച പ്രകടമായില്ല. വ്യാപാരത്തിനിടെ 64 ഡോളറിനു താഴേക്ക് ബ്രെന്റ് ക്രൂഡ് താഴുകയും ചെയ്തു. പക്ഷേ പെട്രോളിയം മേഖല തുടർന്നും അനിശ്ചിതത്വം പ്രകടിപ്പിക്കും എന്നാണു സൂചന.
സൗദിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരത്തിൽ സന്പൂർണമായി പിടിമുറുക്കിയതാണു ശനിയാഴ്ചത്തെ കൂട്ട അറസ്റ്റിൽ കണ്ടത്. മുപ്പത്തിരണ്ടു വയസുള്ള രാജകുമാരൻ ക്രൂഡ് വില ഉയർത്തി നിർത്തണം എന്ന നിലപാടുകാരനാണ്.
അതിലുപരി ഇറാനോടുള്ള രാജകുമാരന്റെ സമീപനമാണു കന്പോളത്തിൽ ചലനം സൃഷ്ടിക്കുന്നത്. യെമനിലെ ആഭ്യന്തര കലാപം മുതൽ സിറിയയിലെയും ഇറാക്കിലെയും ഇടപെടലുകളും ഖത്തറിന്റെ നിലപാടും വരെയുള്ള കാര്യങ്ങളിൽ ഇറാനും സൗദിയും വിരുദ്ധ ധ്രുവങ്ങളിലാണ്. ഇറാനോടുള്ള രോഷം നിയന്ത്രണം വിട്ട് മറ്റൊരു ഏറ്റുമുട്ടലിനോ യുദ്ധത്തിനോ വഴിതെളിച്ചാലോ എന്ന ആശങ്കയുണ്ട്. തിങ്കളാഴ്ചത്തെ ആശങ്ക ചൊവ്വാഴ്ച പ്രകടമായില്ല. വ്യാപാരത്തിനിടെ 64 ഡോളറിനു താഴേക്ക് ബ്രെന്റ് ക്രൂഡ് താഴുകയും ചെയ്തു. പക്ഷേ പെട്രോളിയം മേഖല തുടർന്നും അനിശ്ചിതത്വം പ്രകടിപ്പിക്കും എന്നാണു സൂചന.