മോസ്കോ: എകെ-47 എന്ന യന്ത്രത്തോക്കിന്റെ പിന്നിൽ പ്രവർത്തിച്ച റഷ്യൻ കന്പനി പുതിയ ബിസിനസ് സംരംഭത്തിലേക്ക് തിരിയുന്നു. തോക്കിന്റെ നിർമാണത്തിൽ ഏഴു പതിറ്റാണ്ടിലേക്കു കടക്കുന്ന കലാഷ്നിക്കോവ് ഗ്രൂപ്പിന്റെ പുതിയ സംരംഭം ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ ഉത്പാദനമാണ്. 1948 മുതൽ കലാഷ്നിക്കോവ് ഗ്രൂപ്പാണ് എകെ-47 നിർമിച്ചുവരുന്നത്.
ആർമി 2017 എക്സ്പോയിലാണ് കലാഷ്നിക്കോവ് ഗ്രൂപ്പ് പുറത്തിറക്കാനുദേശിക്കുന്ന ഇലക്ട്രിക് വാഹനം പ്രദർശിപ്പിച്ചത്. വാഹനത്തിനു പേരു നല്കിയിട്ടില്ലെങ്കിലും ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കന്പനിയുടെ വാഗ്ദാനം. 15 കിലോ വാട്ട് (20 ബിഎച്ച്പി) ആണ് ഈ ബൈക്കിന്റെ പരമാവധി കരുത്ത്. 200 സിസി പെട്രോൾ എൻജിൻ മോട്ടോർബൈക്കുകളുടെ കരുത്തിനു സമമാണിത്.
അടുത്ത വർഷം ഫിഫ വേൾഡ് കപ്പോടനുബന്ധിച്ച് ഇലക്ട്രിക് ബൈക്കുകൾ നിരത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആർമി 2017 എക്സ്പോയിലാണ് കലാഷ്നിക്കോവ് ഗ്രൂപ്പ് പുറത്തിറക്കാനുദേശിക്കുന്ന ഇലക്ട്രിക് വാഹനം പ്രദർശിപ്പിച്ചത്. വാഹനത്തിനു പേരു നല്കിയിട്ടില്ലെങ്കിലും ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കന്പനിയുടെ വാഗ്ദാനം. 15 കിലോ വാട്ട് (20 ബിഎച്ച്പി) ആണ് ഈ ബൈക്കിന്റെ പരമാവധി കരുത്ത്. 200 സിസി പെട്രോൾ എൻജിൻ മോട്ടോർബൈക്കുകളുടെ കരുത്തിനു സമമാണിത്.
അടുത്ത വർഷം ഫിഫ വേൾഡ് കപ്പോടനുബന്ധിച്ച് ഇലക്ട്രിക് ബൈക്കുകൾ നിരത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.