ന്യൂഡൽഹി: രാജ്യം ദീപാവലി ആഘോഷത്തിൽ മതിമറക്കുന്പോൾ കമ്പനികളിലെ ജീവനക്കാരുടെ ആഘോഷങ്ങൾക്ക് ഇത്തവണ മങ്ങലേറ്റു. കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് നല്കിയിരുന്ന ദീപാവലി സമ്മാനങ്ങളും ബോണസും ഇത്തവണ വെട്ടിക്കുറച്ചെന്ന് അസോച്ചത്തിന്റെ സർവേ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ കറൻസി റദ്ദാക്കലും ജിഎസ്ടി(ചരക്കു സേവന നികുതി)യും ബാലൻസ് ഷീറ്റിൽ മാന്ദ്യമുണ്ടാക്കിയതാണ് ജീവനക്കാർക്കുള്ള സമ്മാനം വെട്ടിക്കുറയ്ക്കാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഇത്തവണത്തെ ദീപാവലി സമ്മാനങ്ങളിൽ 35-40 ശതമാനം കുറവുണ്ടായി. ഇതു കൂടാതെ ഉത്പന്നങ്ങൾക്കു കമ്പനികൾ വാരിക്കോരി നല്കിയിരുന്ന സമ്മാനങ്ങളും ഇത്തവണയില്ല.
ജിഎസ്ടിയും കറൻസി റദ്ദാക്കലും ചെലവു പരമാവധി കുറയ്ക്കാൻ കമ്പനികളെ പ്രേരിപ്പിച്ചു. കമ്പനികളുടെ വിറ്റുവരവിലും ദീപാവലിയുടെ ശോഭ മങ്ങി. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) കമ്പനികളുടെ മധുര പലഹാരങ്ങളുടെ വില്പന പതിവിലും താഴെയായി. സാധാരണ ദീപാവലി വേളകളിലെ റിക്കാർഡ് വില്പന ഇത്തവണ ഉണ്ടായില്ല. ഗൃഹോപകരണ നിർമാതാക്കൾക്കും ദീപാവലിയിൽ ശോഭിക്കാനായില്ല. വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, കുക്കിംഗ് അവ്ൻ, ഇലക്ട്രിക് സ്റ്റവ് തുടങ്ങിയവയൊന്നും പ്രതീക്ഷിച്ച വില്പന നേടിയില്ല. അതേസമയം, സ്മാർട്ഫോൺ മേഖലയിൽ മികച്ച വില്പനയുണ്ടായതായി അസോച്ചത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഉത്സവകാലാഘോഷങ്ങളുടെ ബജറ്റ് ജനങ്ങൾ വെട്ടിക്കുറച്ചുതുടങ്ങിയെന്നാണ് അസോച്ചം സെക്രട്ടറി ജനറൽ ഡി.എസ്. റാവത്തിന്റെ നിഗമനം.
രാജ്യവ്യാപകമായി 758 കമ്പനികളെ ആധാരമാക്കിയാണ് അസോച്ചം സർവേ നടത്തിയത്.
രാജ്യത്തെ കറൻസി റദ്ദാക്കലും ജിഎസ്ടി(ചരക്കു സേവന നികുതി)യും ബാലൻസ് ഷീറ്റിൽ മാന്ദ്യമുണ്ടാക്കിയതാണ് ജീവനക്കാർക്കുള്ള സമ്മാനം വെട്ടിക്കുറയ്ക്കാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഇത്തവണത്തെ ദീപാവലി സമ്മാനങ്ങളിൽ 35-40 ശതമാനം കുറവുണ്ടായി. ഇതു കൂടാതെ ഉത്പന്നങ്ങൾക്കു കമ്പനികൾ വാരിക്കോരി നല്കിയിരുന്ന സമ്മാനങ്ങളും ഇത്തവണയില്ല.
ജിഎസ്ടിയും കറൻസി റദ്ദാക്കലും ചെലവു പരമാവധി കുറയ്ക്കാൻ കമ്പനികളെ പ്രേരിപ്പിച്ചു. കമ്പനികളുടെ വിറ്റുവരവിലും ദീപാവലിയുടെ ശോഭ മങ്ങി. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) കമ്പനികളുടെ മധുര പലഹാരങ്ങളുടെ വില്പന പതിവിലും താഴെയായി. സാധാരണ ദീപാവലി വേളകളിലെ റിക്കാർഡ് വില്പന ഇത്തവണ ഉണ്ടായില്ല. ഗൃഹോപകരണ നിർമാതാക്കൾക്കും ദീപാവലിയിൽ ശോഭിക്കാനായില്ല. വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, കുക്കിംഗ് അവ്ൻ, ഇലക്ട്രിക് സ്റ്റവ് തുടങ്ങിയവയൊന്നും പ്രതീക്ഷിച്ച വില്പന നേടിയില്ല. അതേസമയം, സ്മാർട്ഫോൺ മേഖലയിൽ മികച്ച വില്പനയുണ്ടായതായി അസോച്ചത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഉത്സവകാലാഘോഷങ്ങളുടെ ബജറ്റ് ജനങ്ങൾ വെട്ടിക്കുറച്ചുതുടങ്ങിയെന്നാണ് അസോച്ചം സെക്രട്ടറി ജനറൽ ഡി.എസ്. റാവത്തിന്റെ നിഗമനം.
രാജ്യവ്യാപകമായി 758 കമ്പനികളെ ആധാരമാക്കിയാണ് അസോച്ചം സർവേ നടത്തിയത്.