ഇൻഡോർ: ഇന്ത്യൻ ഉപയോഗ്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഹാക്കർമാർ ഓണ്ലൈനിൽ വിൽപ്പനയ്ക്കുവച്ചിരിക്കുന്നതായി മധ്യപ്രദേശ് സൈബർ പോലീസ്.
ഹാക്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളുടെ വിൽപ്പന നടത്തിവന്ന രണ്ടു പേരെ മധ്യപ്രദേശ് സൈബർ സ്ക്വാഡ് അറസ്റ്റ് ചെയ്തതോടെയാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. രാം കുമാർ, രാം പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. സൈബർ മേഖലയിലെ അധോലോകമായി അറിയപ്പെടുന്ന ’ഡാർക് വെബിലൂടെയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ഒരു അക്കൗണ്ടിന് 500 രൂപയാണ് ഈടാക്കിയിരുന്നതെന്നു പോലീസ് പറഞ്ഞു. ബിറ്റ് കോയിനിലൂടെയായിരുന്നു ഇടപാടുകൾ. ആവശ്യക്കാരനെന്ന വ്യാജേന സൈബർ പോലീസ് പ്രതികളെ സമീപിക്കുകയായിരുന്നു. ബിറ്റ്കോയിൻ പ്രതിഫലം നൽകിയതോടെ അറസ്റ്റിലായവർ മധ്യപ്രദേശ് സ്വദേശിനിയുടെ അക്കൗണ്ട് വിശദാംശങ്ങൾ കൈമാറുകയായിരുന്നു.
ഇത്തരത്തിൽ നിരവധി ഇന്ത്യൻ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ഡാർക് വെബിൽ വിൽപ്പനയ്ക്കു വച്ചിട്ടുണ്ടെന്നു ചോദ്യംചെയ്യലിൽ ഇവർ അറിയിച്ചതായി പോലീസ് പറഞ്ഞു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർകൊള്ളക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് അറസ്റ്റിലായതെന്നും അന്വേഷണം ഉൗർജിതമാക്കിയെന്നും മധ്യപ്രദേശ് സൈബർ വിഭാഗം തലവൻ ജിതേന്ദ്ര സിംഗ് അറിയിച്ചു.
ഹാക്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളുടെ വിൽപ്പന നടത്തിവന്ന രണ്ടു പേരെ മധ്യപ്രദേശ് സൈബർ സ്ക്വാഡ് അറസ്റ്റ് ചെയ്തതോടെയാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. രാം കുമാർ, രാം പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. സൈബർ മേഖലയിലെ അധോലോകമായി അറിയപ്പെടുന്ന ’ഡാർക് വെബിലൂടെയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ഒരു അക്കൗണ്ടിന് 500 രൂപയാണ് ഈടാക്കിയിരുന്നതെന്നു പോലീസ് പറഞ്ഞു. ബിറ്റ് കോയിനിലൂടെയായിരുന്നു ഇടപാടുകൾ. ആവശ്യക്കാരനെന്ന വ്യാജേന സൈബർ പോലീസ് പ്രതികളെ സമീപിക്കുകയായിരുന്നു. ബിറ്റ്കോയിൻ പ്രതിഫലം നൽകിയതോടെ അറസ്റ്റിലായവർ മധ്യപ്രദേശ് സ്വദേശിനിയുടെ അക്കൗണ്ട് വിശദാംശങ്ങൾ കൈമാറുകയായിരുന്നു.
ഇത്തരത്തിൽ നിരവധി ഇന്ത്യൻ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ഡാർക് വെബിൽ വിൽപ്പനയ്ക്കു വച്ചിട്ടുണ്ടെന്നു ചോദ്യംചെയ്യലിൽ ഇവർ അറിയിച്ചതായി പോലീസ് പറഞ്ഞു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർകൊള്ളക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് അറസ്റ്റിലായതെന്നും അന്വേഷണം ഉൗർജിതമാക്കിയെന്നും മധ്യപ്രദേശ് സൈബർ വിഭാഗം തലവൻ ജിതേന്ദ്ര സിംഗ് അറിയിച്ചു.