മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികളും കുതിക്കുന്നു. സെൻസെക്സും നിഫ്റ്റിയും പുതിയ റിക്കാർഡ് കുറിച്ചു.
സെൻസെക്സ് 200.95 പോയിന്റ് കയറി 32,633.64ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 63.4 പോയിന്റ് ഉയർന്ന് 1,230.85ൽ സമാപിച്ചു. സെൻസെക്സ് 32,687.32ഉം നിഫ്റ്റി 10,242.95ഉം വരെ കയറിയിരുന്നു.
ഐഎംഎഫ് മേധാവി ഇന്ത്യൻ സന്പദ്ഘടനയെപ്പറ്റി നല്ലതു പറഞ്ഞതും റിലയൻസിന്റെ റിസൾട്ട് ആവേശം പകർന്നതും വിപണിയെ സഹായിച്ചു.
എയർടെൽ ഓഹരി ആറു ശതമാനം ഉയർന്ന് 457 രൂപയിലെത്തി. വെള്ളിയാഴ്ച എയർടെലിന് എട്ടു ശതമാനം ഉയർന്നതാണ്. ഘാനയിൽ മില്ലികോം എന്ന ടെലികോം കന്പനിയുമായി സഖ്യമുണ്ടാക്കിയതാണു പുതിയ വാർത്ത. ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റാ മോട്ടോഴ്സ്, റിലയൻസ് തുടങ്ങിയവയും നേട്ടമുണ്ടാക്കി. ടെക്നോളജി കന്പനികൾക്കും വില കൂടി.
സെൻസെക്സ് 200.95 പോയിന്റ് കയറി 32,633.64ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 63.4 പോയിന്റ് ഉയർന്ന് 1,230.85ൽ സമാപിച്ചു. സെൻസെക്സ് 32,687.32ഉം നിഫ്റ്റി 10,242.95ഉം വരെ കയറിയിരുന്നു.
ഐഎംഎഫ് മേധാവി ഇന്ത്യൻ സന്പദ്ഘടനയെപ്പറ്റി നല്ലതു പറഞ്ഞതും റിലയൻസിന്റെ റിസൾട്ട് ആവേശം പകർന്നതും വിപണിയെ സഹായിച്ചു.
എയർടെൽ ഓഹരി ആറു ശതമാനം ഉയർന്ന് 457 രൂപയിലെത്തി. വെള്ളിയാഴ്ച എയർടെലിന് എട്ടു ശതമാനം ഉയർന്നതാണ്. ഘാനയിൽ മില്ലികോം എന്ന ടെലികോം കന്പനിയുമായി സഖ്യമുണ്ടാക്കിയതാണു പുതിയ വാർത്ത. ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റാ മോട്ടോഴ്സ്, റിലയൻസ് തുടങ്ങിയവയും നേട്ടമുണ്ടാക്കി. ടെക്നോളജി കന്പനികൾക്കും വില കൂടി.