കൊച്ചി: നടപ്പു സാന്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഫെഡറൽ ബാങ്ക് 583.20 കോടി രൂപയുടെ റിക്കാർഡ് പ്രവർത്തന ലാഭം നേടി. മുൻവർഷം ഇതേ കാലയളവിൽ 474.93 കോടിയായിരുന്ന പ്രവർത്തനലാഭം 22.80 ശതമാനത്തിന്റെ വർധനയാണ് കൈവരിച്ചത്. ബാങ്കിന്റെ അറ്റാദായം 31 ശതമാനത്തിന്റെ വർധനയോടെ 264 കോടി രൂപയായി ഉയർന്നെന്നും ഓഡിറ്റ് ചെയ്യാത്ത രണ്ടാംപാദ സാന്പത്തിക ഫലങ്ങൾ വ്യക്തമാക്കുന്നു. ആകെ നിഷ്ക്രിയ ആസ്തികൾ 2.39 ശതമാനവും, അറ്റ നിഷ്ക്രിയ ആസ്തികൾ 1.32 ശതമാനവും എന്ന നിലയിൽ ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്തി. ബാങ്കിന്റെ ആകെ ബിസിനസിൽ 17.80 ശതമാനം വർധനവുമുണ്ടായിട്ടുണ്ട്.
രണ്ടാംപാദത്തിൽ ചെറുകിട നിക്ഷേപങ്ങൾ 16 ശതമാനത്തിന്റെയും, എൻആർഇ നിക്ഷേപങ്ങൾ 17.86 ശതമാനത്തിന്റെയും വളർച്ച കൈവരിച്ചു. ബാങ്ക് വായ്പകളിൽ 24.54 ശതമാനം വർധനവാണുണ്ടായത്. ആകെ വായ്പകൾ 81496.54 കോടി രൂപയിലും, ആകെ നിക്ഷേപങ്ങൾ 97210.75 കോടി രൂപയിലും എത്തിയതായി സാന്പത്തിക ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. കറന്റ്സേവിംഗ്സ് അക്കൗണ്ടുകളുടെ കാര്യത്തിൽ 19.52 ശതമാനം വർധന നേടാനും ബാങ്കിനായി.
രണ്ടാംപാദത്തിൽ ചെറുകിട നിക്ഷേപങ്ങൾ 16 ശതമാനത്തിന്റെയും, എൻആർഇ നിക്ഷേപങ്ങൾ 17.86 ശതമാനത്തിന്റെയും വളർച്ച കൈവരിച്ചു. ബാങ്ക് വായ്പകളിൽ 24.54 ശതമാനം വർധനവാണുണ്ടായത്. ആകെ വായ്പകൾ 81496.54 കോടി രൂപയിലും, ആകെ നിക്ഷേപങ്ങൾ 97210.75 കോടി രൂപയിലും എത്തിയതായി സാന്പത്തിക ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. കറന്റ്സേവിംഗ്സ് അക്കൗണ്ടുകളുടെ കാര്യത്തിൽ 19.52 ശതമാനം വർധന നേടാനും ബാങ്കിനായി.