കൊച്ചി: ശീതീകരിച്ച ചെമ്മീനും കൂന്തലിനും അന്താരാഷ്ട്ര വിപണിയിൽ ഡിമാൻഡ് വർധിച്ചതിനെത്തുടർന്ന് നടപ്പു സാന്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി ഗണ്യമായി വർധിച്ചു. ഏപ്രിൽ- ജൂണ്‍ കാലയളവിൽ 9,066 കോടി രൂപ(1.42 ബില്യണ്‍ ഡോളർ)യുടെ മൂല്യമുള്ള 2,51,735 ടണ്‍ സമുദ്രോത്പന്നമാണ് കയറ്റുമതി ചെയ്തതെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കയറ്റുമതി 2,01,223 ടണ്ണായിരുന്നു. 50,512 ടണ്ണിന്റെ വളർച്ചയാണ് ഇത്തവണയുണ്ടായത്.
അമേരിക്കയും തെക്കുകിഴക്കൻ ഏഷ്യയുമാണ് ഇന്ത്യയിൽനിന്ന് ഏറ്റവുമധികം സമുദ്രോത്പന്നങ്ങൾ വാങ്ങുന്നത്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവിടങ്ങളിലും ആവശ്യക്കാരുണ്ട്. ഇക്കാലയളവിൽ ചൈനയിലേക്കുള്ള കയറ്റുമതിയിലും ഗണ്യമായ വർധന രേഖപ്പെടുത്തി.
2016 ആദ്യപാദത്തെ അപേക്ഷിച്ച് ആകെ കയറ്റുമതിയുടെ 50.66 ശതമാനവും ചെമ്മീനാണ്. കയറ്റുമതിയിൽനിന്ന് ആകെ ലഭിച്ച ഡോളർ മൂല്യത്തിൽ 74.90 ശതമാനവും ഈ ഉത്പന്നത്തിൽനിന്നാണ്. ചെമ്മീനിന്റെ അളവിൽ 20.87 ശതമാനവും മൂല്യത്തിൽ 21.64 ശതമാനവും വളർച്ച രേഖപ്പെടുത്തി. ശീതീകരിച്ച കൂന്തലിനാണ് ഡിമാൻഡിൽ രണ്ടാം സ്ഥാനം. ഇതിന്റെ കയറ്റുമതി, ആകെ കയറ്റുമതിയുടെ അളവിൽ 7.82 ശതമാനവും ഡോളർ വരുമാനത്തിൽ 5.81 ശതമാനവുമാണ്.
കൂന്തലിന്റെ കയറ്റുമതിയിൽ ഡോളറിന്റെ മൂല്യത്തിൽ 40.25 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കൂടാതെ, ശീതീകരിച്ച മത്സ്യത്തിനും ഡിമാൻഡ് ഉയർന്നു. കയറ്റുമതി അളവ് 24.96 ശതമാനവും ഡോളർ മൂല്യം 21.75 ശതമാനവും വർധിച്ചു. ചെമ്മീനിന്റെ മികച്ച വിളവും യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ ഗുണമേന്മ അംഗീകരിച്ചതുമാണ് നേട്ടമുണ്ടാക്കാൻ സഹായിച്ചതെന്ന് എംപിഇഡിഎ ചെയർമാൻ ഡോ. എ. ജയതിലക് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പാദത്തിൽ 54,344 ടണ്‍ സമുദ്രോത്പന്നമാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ആകെ കയറ്റുമതിയുടെ 35.05 ശതമാനം. രണ്ടാം സ്ഥാനത്ത് തെക്കുകിഴക്കനേഷ്യയും (31.26 ശതമാനം) മൂന്നാം സ്ഥാനത്ത് യൂറോപ്യൻ യൂണിയനുമാണ് (14.70 ശതമാനം). ജപ്പാൻ നാലാം സ്ഥാനത്തും (6.68 ശതമാനം).
തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ വിയറ്റ്നാമിലേക്കാണ് കൂടുതലും സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തത്. കണവ, ഉണക്കിയ സമുദ്രോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്.
സമുദ്രോത്പന്ന കയറ്റുമതിയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ തുറമുഖം വിശാഖപട്ടണമാണ്. 2,481.03 കോടി രൂപയുടെ 43,315 ടണ്‍ ആണ് ഇവിടെനിന്നു കയറ്റുമതി ചെയ്തത്. കൃഷ്ണപട്ടണം(19,917 ടണ്‍, 1096.33 കോടി രൂപ), കൊച്ചി (29,630 ടണ്‍, 1027.39 കോടി രൂപ), കോൽക്കത്ത (21,433 ടണ്‍, 993.74 കോടി), മുംബൈ (37,011 ടണ്‍, 971.77 കോടി), പിപാവാവ് (49,334 ടണ്‍, 831.83 കോടി), തൂത്തുക്കുടി (10,986 ടണ്‍ 582.50 കോടി), ചെന്നൈ (11,300 ടണ്‍, 516.09 കോടി) എന്നിങ്ങനെയാണ് മറ്റു തുറമുഖങ്ങളിൽനിന്നുള്ള കയറ്റുമതി.
അമേരിക്കയും തെക്കുകിഴക്കൻ ഏഷ്യയുമാണ് ഇന്ത്യയിൽനിന്ന് ഏറ്റവുമധികം സമുദ്രോത്പന്നങ്ങൾ വാങ്ങുന്നത്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവിടങ്ങളിലും ആവശ്യക്കാരുണ്ട്. ഇക്കാലയളവിൽ ചൈനയിലേക്കുള്ള കയറ്റുമതിയിലും ഗണ്യമായ വർധന രേഖപ്പെടുത്തി.
2016 ആദ്യപാദത്തെ അപേക്ഷിച്ച് ആകെ കയറ്റുമതിയുടെ 50.66 ശതമാനവും ചെമ്മീനാണ്. കയറ്റുമതിയിൽനിന്ന് ആകെ ലഭിച്ച ഡോളർ മൂല്യത്തിൽ 74.90 ശതമാനവും ഈ ഉത്പന്നത്തിൽനിന്നാണ്. ചെമ്മീനിന്റെ അളവിൽ 20.87 ശതമാനവും മൂല്യത്തിൽ 21.64 ശതമാനവും വളർച്ച രേഖപ്പെടുത്തി. ശീതീകരിച്ച കൂന്തലിനാണ് ഡിമാൻഡിൽ രണ്ടാം സ്ഥാനം. ഇതിന്റെ കയറ്റുമതി, ആകെ കയറ്റുമതിയുടെ അളവിൽ 7.82 ശതമാനവും ഡോളർ വരുമാനത്തിൽ 5.81 ശതമാനവുമാണ്.
കൂന്തലിന്റെ കയറ്റുമതിയിൽ ഡോളറിന്റെ മൂല്യത്തിൽ 40.25 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കൂടാതെ, ശീതീകരിച്ച മത്സ്യത്തിനും ഡിമാൻഡ് ഉയർന്നു. കയറ്റുമതി അളവ് 24.96 ശതമാനവും ഡോളർ മൂല്യം 21.75 ശതമാനവും വർധിച്ചു. ചെമ്മീനിന്റെ മികച്ച വിളവും യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ ഗുണമേന്മ അംഗീകരിച്ചതുമാണ് നേട്ടമുണ്ടാക്കാൻ സഹായിച്ചതെന്ന് എംപിഇഡിഎ ചെയർമാൻ ഡോ. എ. ജയതിലക് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പാദത്തിൽ 54,344 ടണ്‍ സമുദ്രോത്പന്നമാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ആകെ കയറ്റുമതിയുടെ 35.05 ശതമാനം. രണ്ടാം സ്ഥാനത്ത് തെക്കുകിഴക്കനേഷ്യയും (31.26 ശതമാനം) മൂന്നാം സ്ഥാനത്ത് യൂറോപ്യൻ യൂണിയനുമാണ് (14.70 ശതമാനം). ജപ്പാൻ നാലാം സ്ഥാനത്തും (6.68 ശതമാനം).
തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ വിയറ്റ്നാമിലേക്കാണ് കൂടുതലും സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തത്. കണവ, ഉണക്കിയ സമുദ്രോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്.
സമുദ്രോത്പന്ന കയറ്റുമതിയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ തുറമുഖം വിശാഖപട്ടണമാണ്. 2,481.03 കോടി രൂപയുടെ 43,315 ടണ്‍ ആണ് ഇവിടെനിന്നു കയറ്റുമതി ചെയ്തത്. കൃഷ്ണപട്ടണം(19,917 ടണ്‍, 1096.33 കോടി രൂപ), കൊച്ചി (29,630 ടണ്‍, 1027.39 കോടി രൂപ), കോൽക്കത്ത (21,433 ടണ്‍, 993.74 കോടി), മുംബൈ (37,011 ടണ്‍, 971.77 കോടി), പിപാവാവ് (49,334 ടണ്‍, 831.83 കോടി), തൂത്തുക്കുടി (10,986 ടണ്‍ 582.50 കോടി), ചെന്നൈ (11,300 ടണ്‍, 516.09 കോടി) എന്നിങ്ങനെയാണ് മറ്റു തുറമുഖങ്ങളിൽനിന്നുള്ള കയറ്റുമതി.