മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ലയനത്തിന് ഐഡിയയുടെ ഓഹരിയുടമകൾ അംഗീകാരം നല്കി. വോഡഫോൺ ഇന്ത്യയുമായി മൊബൈൽ ബിസിനസ് ലയിപ്പിക്കുന്നതിനാണ് അനുമതി.
ഐഡിയയുടെ 99 ശതമാനം ഓഹരിയുടമകളും വോഡഫോണുമായുള്ള ലയനം അംഗീകരിച്ചു. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതികൂടി ലഭിച്ചാൽ മാത്രമേ ലയനനടപടികൾ പൂർത്തിയാകൂ. പുതിയ ലയനവാർത്തകൾ പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരികൾ ആറു ശതമാനം കയറി.
വോഡഫോൺ-ഐഡിയ ലയനം പൂർത്തിയായാൽ 39 കോടി വരിക്കാരുള്ള ഏറ്റവും വലിയ സ്ഥാപനമായി പുതിയ കമ്പനി മാറും. കൂടാതെ, വരുമാനത്തിൽ മാർക്കറ്റ് ഷെയറിന്റെ 43 ശതമാനവും 40 ശതമാനം സ്ഥിരം ഉപയോക്താക്കളും ഐഡിയ-വോഡഫോൺ കമ്പനിയുടേതാകുമെന്നാണ് റിസർച്ച് കമ്പനിയായ സിഎൽഎസ്എയുടെ റിപ്പോർട്ടിൽ പറയുന്നത്. നഗരങ്ങളിൽ വോഡഫോണിന് മികച്ച ഉപയോക്തൃ ശൃംഖലയുള്ളപ്പോൾ ഐഡിയയ്ക്ക് ഗ്രാമപ്രദേശങ്ങളിൽ മികച്ച സ്വാധീനമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐഡിയയുടെ 99 ശതമാനം ഓഹരിയുടമകളും വോഡഫോണുമായുള്ള ലയനം അംഗീകരിച്ചു. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതികൂടി ലഭിച്ചാൽ മാത്രമേ ലയനനടപടികൾ പൂർത്തിയാകൂ. പുതിയ ലയനവാർത്തകൾ പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരികൾ ആറു ശതമാനം കയറി.
വോഡഫോൺ-ഐഡിയ ലയനം പൂർത്തിയായാൽ 39 കോടി വരിക്കാരുള്ള ഏറ്റവും വലിയ സ്ഥാപനമായി പുതിയ കമ്പനി മാറും. കൂടാതെ, വരുമാനത്തിൽ മാർക്കറ്റ് ഷെയറിന്റെ 43 ശതമാനവും 40 ശതമാനം സ്ഥിരം ഉപയോക്താക്കളും ഐഡിയ-വോഡഫോൺ കമ്പനിയുടേതാകുമെന്നാണ് റിസർച്ച് കമ്പനിയായ സിഎൽഎസ്എയുടെ റിപ്പോർട്ടിൽ പറയുന്നത്. നഗരങ്ങളിൽ വോഡഫോണിന് മികച്ച ഉപയോക്തൃ ശൃംഖലയുള്ളപ്പോൾ ഐഡിയയ്ക്ക് ഗ്രാമപ്രദേശങ്ങളിൽ മികച്ച സ്വാധീനമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.