കൊച്ചി: അഞ്ചു കേന്ദ്രങ്ങളിലായി അഗ്രോ ബിസിനസ് കന്പനികൾ ആരംഭിക്കുമെന്നു കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. തൃശൂരിൽ തേൻ, നേന്ത്രപ്പഴം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ നാളികേരം, ഇടുക്കിയിൽ സുഗന്ധവ്യഞ്ജനങ്ങൾ, കാന്തല്ലൂരിലും വട്ടവടയിലും പച്ചക്കറി എന്നിവയുടെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനാണു കന്പനികൾ സ്ഥാപിക്കുന്നത്.
അഗ്രോ ബിസിനസ് പാർക്കുകളുടെ കീഴിലായിരിക്കും കന്പനികൾ പ്രവർത്തിക്കുക.
കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തു കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധിത ഉത്പന്ന നിർമാണ കന്പനികൾ ഉണ്ടെങ്കിലും ഇവ വ്യാവസായിക താൽപര്യങ്ങൾക്കനുസൃതമായാണു പ്രവർത്തിക്കുന്നത്. എന്നാൽ അഗ്രോ ബിസിനസ് കന്പനികൾ ഉത്പാദനം മുതൽ വിപണനം വരെയുള്ള കാലഘട്ടത്തിൽ കൃഷിക്കാരുടെ താൽപര്യം സംരക്ഷിക്കും.
കർഷകർ നീര ഉത്പാദിപ്പിക്കുകയാണെങ്കിൽ അതു ടെട്രോപാക്കിൽ ആക്കി കോമണ്‍ ബ്രാൻഡിംഗിൽ വിപണനമടക്കം നടത്തിക്കൊടുക്കും.
മൂല്യവർധിത ഉത്പന്നങ്ങളുടെ ശ്രേണിയിലേക്കു നാല് പുതിയ ഇനം നെൽവിത്തുകൾ പുറത്തിറക്കുന്നുണ്ട്. വരൾച്ചയേയും അതിവർഷച്ചെയും ഉപ്പുവെള്ളത്തെയും അതിജീവിക്കാൻ കഴിവുള്ള വിത്തിനങ്ങളാണിവ. മണ്ണ് ഒരുക്കുന്നതു മുതൽ വിളവെടുപ്പുവരെ കൃഷി ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കുന്ന ഒരു വ്യവസ്ഥയാണു സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
അഗ്രോ ബിസിനസ് പാർക്കുകളുടെ കീഴിലായിരിക്കും കന്പനികൾ പ്രവർത്തിക്കുക.
കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തു കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധിത ഉത്പന്ന നിർമാണ കന്പനികൾ ഉണ്ടെങ്കിലും ഇവ വ്യാവസായിക താൽപര്യങ്ങൾക്കനുസൃതമായാണു പ്രവർത്തിക്കുന്നത്. എന്നാൽ അഗ്രോ ബിസിനസ് കന്പനികൾ ഉത്പാദനം മുതൽ വിപണനം വരെയുള്ള കാലഘട്ടത്തിൽ കൃഷിക്കാരുടെ താൽപര്യം സംരക്ഷിക്കും.
കർഷകർ നീര ഉത്പാദിപ്പിക്കുകയാണെങ്കിൽ അതു ടെട്രോപാക്കിൽ ആക്കി കോമണ്‍ ബ്രാൻഡിംഗിൽ വിപണനമടക്കം നടത്തിക്കൊടുക്കും.
മൂല്യവർധിത ഉത്പന്നങ്ങളുടെ ശ്രേണിയിലേക്കു നാല് പുതിയ ഇനം നെൽവിത്തുകൾ പുറത്തിറക്കുന്നുണ്ട്. വരൾച്ചയേയും അതിവർഷച്ചെയും ഉപ്പുവെള്ളത്തെയും അതിജീവിക്കാൻ കഴിവുള്ള വിത്തിനങ്ങളാണിവ. മണ്ണ് ഒരുക്കുന്നതു മുതൽ വിളവെടുപ്പുവരെ കൃഷി ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കുന്ന ഒരു വ്യവസ്ഥയാണു സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.