മുംബൈ: ദീപാവലിക്കു മുന്പേ ആഘോഷം തുടങ്ങിയ ഓഹരിനിക്ഷേപകർ നിഫ്റ്റിയെ റിക്കാർഡ് ഉയരത്തിലെത്തിച്ചു. സെൻസെക്സ് രണ്ടു മാസത്തെ ഏറ്റവും ഉയർന്ന നിലയിലായി.
നിഫ്റ്റി ഇന്നലെ 71.05 പോയിന്റ് ഉയർന്ന് 10,167.45ൽ ക്ലോസ് ചെയ്തു. സെപ്റ്റംബർ 18നു കുറിച്ച 10,153.1 എന്ന ക്ലോസിംഗ് റിക്കാർഡാണു ഭേദിച്ചത്. വ്യാപാരത്തിനിടെ 10,191.9 വരെ കയറിയിരുന്നു.
സെൻസെക്സ് 250.47 പോയിന്റ് കയറി 32,432.69ൽ ക്ലോസ് ചെയ്തു. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയും സൂചികകൾ ഉയരുകയായിരുന്നു. ഈയാഴ്ച സെൻസെക്സ് 618.47 പോയിന്റ് (1.94 ശതമാനം) കയറി. നിഫ്റ്റി 187.75 പോയിന്റ് (1.88 ശതമാനം) കയറി.
ടാറ്റാ ടെലി സർവീസസിനെ നിസാരവിലയ്ക്കു കൈക്കലാക്കുന്ന ഭാരതി എയർടെലിന് ഇന്നലെ 7.89 ശതമാനം ഉയർച്ച ഉണ്ടായി.
നിഫ്റ്റി ഇന്നലെ 71.05 പോയിന്റ് ഉയർന്ന് 10,167.45ൽ ക്ലോസ് ചെയ്തു. സെപ്റ്റംബർ 18നു കുറിച്ച 10,153.1 എന്ന ക്ലോസിംഗ് റിക്കാർഡാണു ഭേദിച്ചത്. വ്യാപാരത്തിനിടെ 10,191.9 വരെ കയറിയിരുന്നു.
സെൻസെക്സ് 250.47 പോയിന്റ് കയറി 32,432.69ൽ ക്ലോസ് ചെയ്തു. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയും സൂചികകൾ ഉയരുകയായിരുന്നു. ഈയാഴ്ച സെൻസെക്സ് 618.47 പോയിന്റ് (1.94 ശതമാനം) കയറി. നിഫ്റ്റി 187.75 പോയിന്റ് (1.88 ശതമാനം) കയറി.
ടാറ്റാ ടെലി സർവീസസിനെ നിസാരവിലയ്ക്കു കൈക്കലാക്കുന്ന ഭാരതി എയർടെലിന് ഇന്നലെ 7.89 ശതമാനം ഉയർച്ച ഉണ്ടായി.