മുംബൈ: ടാറ്റാ ഗ്രൂപ്പ് മൊബൈൽ ടെലിഫോണി ബിസിനസ് സുനിൽ മിത്തലിന്റെ ഭാരതി എയർടെലിനു വിറ്റു. നഷ്ടക്കയത്തിലായ ടാറ്റാ ടെലി സർവീസസിനെ രക്ഷിക്കാൻ മാർഗമില്ലാത്ത സാഹചര്യത്തിലാണു പുതിയ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഈ തീരുമാനമെടുത്തത്.
പണമിടപാട് ഇല്ലാത്ത കൈമാറ്റമാണു നടക്കുക. ടാറ്റാ ടെലിയുടെ ഇതുവരെയുള്ള ബാധ്യതകൾ ടാറ്റാ ഗ്രൂപ്പ് വഹിക്കും. ടാറ്റാടെലിയുടെ കൈവശമുള്ള സ്പെക്ട്രത്തിനു നല്കാനുള്ള ലൈസൻസ് ഫീസ് എയർടെൽ നല്കും.
നാലുകോടി വരിക്കാരും 19 സർക്കിളുകളിൽ സ്പെക്ട്രവും ഇതുവഴി എയർടെലിനു കിട്ടും. ഇതോടെ എയർടെലിന്റെ വരിക്കാർ 35 കോടിയാകും. വോഡഫോണും ഐഡിയയും ഒന്നിച്ചുകഴിയുന്പോൾ സംയുക്ത കന്പനിക്ക് 39.5 കോടി വരിക്കാർ ഉണ്ടാകും. അതുവരെ എയർടെൽ വരിക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തു തുടരും.
മുപ്പതിനായിരത്തിൽപരം കോടി രൂപയുടെ കടബാധ്യതയുള്ള ടാറ്റാ ടെലി കഴിഞ്ഞവർഷം 3,600 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയിരുന്നു.
പണമിടപാട് ഇല്ലാത്ത കൈമാറ്റമാണു നടക്കുക. ടാറ്റാ ടെലിയുടെ ഇതുവരെയുള്ള ബാധ്യതകൾ ടാറ്റാ ഗ്രൂപ്പ് വഹിക്കും. ടാറ്റാടെലിയുടെ കൈവശമുള്ള സ്പെക്ട്രത്തിനു നല്കാനുള്ള ലൈസൻസ് ഫീസ് എയർടെൽ നല്കും.
നാലുകോടി വരിക്കാരും 19 സർക്കിളുകളിൽ സ്പെക്ട്രവും ഇതുവഴി എയർടെലിനു കിട്ടും. ഇതോടെ എയർടെലിന്റെ വരിക്കാർ 35 കോടിയാകും. വോഡഫോണും ഐഡിയയും ഒന്നിച്ചുകഴിയുന്പോൾ സംയുക്ത കന്പനിക്ക് 39.5 കോടി വരിക്കാർ ഉണ്ടാകും. അതുവരെ എയർടെൽ വരിക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തു തുടരും.
മുപ്പതിനായിരത്തിൽപരം കോടി രൂപയുടെ കടബാധ്യതയുള്ള ടാറ്റാ ടെലി കഴിഞ്ഞവർഷം 3,600 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയിരുന്നു.