ന്യൂഡൽഹി: ഇന്ത്യയുടെ സാന്പത്തിക വളർച്ചത്തോത് കുറയുമെന്ന് അന്താരാഷ്ട്ര ഏജൻസികളും. ലോകബാങ്കും അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്)യും ഈ വർഷത്തെ വളർച്ച പ്രതീക്ഷ താഴ്ത്തി.
ഈ വർഷം വളർച്ച ഏഴു ശതമാനത്തിലേക്കു താഴുമെന്നാണു ലോകബാങ്ക് പറയുന്നത്. നേരത്തേ പ്രതീക്ഷിച്ചത് 7.5 ശതമാനമാണ്. 2015ൽ 8.6 ശതമാനം വളർന്നതാണ്. കഴിഞ്ഞവർഷം 7.1 ശതമാനമായിരുന്നു വളർച്ച.
കേന്ദ്രസർക്കാർ നല്കുന്ന കണക്കുകൾക്കൊപ്പം സ്വന്തം നിഗമനങ്ങൾകൂടി ചേർത്താണു ലോകബാങ്കും ഐഎംഎഫും വളർച്ച കണക്കാക്കുക. ഐഎംഎഫിന്റെ കണക്കുകൂട്ടലിൽ ഇക്കൊല്ലം വളർച്ച 6.7 ശതമാനമേ ഉണ്ടാകൂ. നേരത്തേ അവർ പ്രതീക്ഷിച്ചത് 7.2 ശതമാനമാണ്. രണ്ടു സ്ഥാപനങ്ങളും കറൻസി റദ്ദാക്കലിനെയും ജിഎസ്ടി നടപ്പാക്കലിനെയുമാണു പ്രശ്നങ്ങളായി ചൂണ്ടിക്കാണിച്ചത്. മൂന്നു മാസം മുന്പുവരെ ഇന്ത്യയുടെ വളർച്ചയെപ്പറ്റി കൂടുതൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നതാണ് ഈ സ്ഥാപനങ്ങൾ.
ഭാവി വളർച്ചയെപ്പറ്റി ലോകബാങ്കിനു വലിയ ആവേശമില്ല. 2018 ധനകാര്യവർഷത്തിന്റെ തുടക്കം വരെ ജിഎസ്ടിയുടെ ആഘാതം തുടരുമത്രെ. അതിനാൽ 2018ലും ഏഴു ശതമാനമേ വളരൂ. 2020ൽ 7.4 ശതമാനത്തിലേക്കു വളർച്ച കയറാം. 2018-19ൽ 7.4 ശതമാനം വളർച്ചയേ ഐഎംഎഫ് പ്രതീക്ഷിക്കുന്നുള്ളൂ.
പ്രതീക്ഷ താഴ്ത്തിയപ്പോൾ ഭഗവതിക്കു രോഷം
ലോകബാങ്കും ഐഎംഎഫും ഇന്ത്യയുടെ വളർച്ച പ്രതീക്ഷ താഴ്ത്തിയതോടെ പ്രശസ്ത ധനശാസ്ത്രജ്ഞൻ ജഗദീഷ് ഭഗവതി അവയ്ക്കെതിരേ തിരിഞ്ഞു. രണ്ടു സ്ഥാപനങ്ങളെയും പിരിച്ചുവിടണമെന്നാണു ഭഗവതി ഒരു ടിവി ചാനലിൽ പറഞ്ഞത്. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ധനശാസ്ത്ര പ്രഫസറാണ് ഭഗവതി. നരേന്ദ്ര മോദിയുടെ വിശ്വസ്ത ഉപദേഷ്ടാവായ ഭഗവതി മോദിക്കനുകൂലമായി ധാരാളം എഴുതിയിട്ടുണ്ട്. കറൻസി റദ്ദാക്കലിനെ ആദ്യം മുതലേ ന്യായീകരിച്ചിരുന്നയാളാണു ഭഗവതി.
ഐഎംഎഫിന്റെ പ്രവചനം മിക്കപ്പോഴും അന്പേ പാളിപ്പോകാറുണ്ടെന്നും ഭഗവതി പറഞ്ഞു. ഇതേ അഭിപ്രായമാണു പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശകസമിതി ചെയർമാൻ ബിബേക് ദേബ്റോയിയും ഇന്നലെ പറഞ്ഞത്. ഐഎംഎഫിന്റെ പ്രവചനം 80 ശതമാനം അവസരത്തിലും പിശകാകുന്നതാണ് പതിവെന്ന് ദേബ്റോയ് പറഞ്ഞു.
ഈ വർഷം വളർച്ച ഏഴു ശതമാനത്തിലേക്കു താഴുമെന്നാണു ലോകബാങ്ക് പറയുന്നത്. നേരത്തേ പ്രതീക്ഷിച്ചത് 7.5 ശതമാനമാണ്. 2015ൽ 8.6 ശതമാനം വളർന്നതാണ്. കഴിഞ്ഞവർഷം 7.1 ശതമാനമായിരുന്നു വളർച്ച.
കേന്ദ്രസർക്കാർ നല്കുന്ന കണക്കുകൾക്കൊപ്പം സ്വന്തം നിഗമനങ്ങൾകൂടി ചേർത്താണു ലോകബാങ്കും ഐഎംഎഫും വളർച്ച കണക്കാക്കുക. ഐഎംഎഫിന്റെ കണക്കുകൂട്ടലിൽ ഇക്കൊല്ലം വളർച്ച 6.7 ശതമാനമേ ഉണ്ടാകൂ. നേരത്തേ അവർ പ്രതീക്ഷിച്ചത് 7.2 ശതമാനമാണ്. രണ്ടു സ്ഥാപനങ്ങളും കറൻസി റദ്ദാക്കലിനെയും ജിഎസ്ടി നടപ്പാക്കലിനെയുമാണു പ്രശ്നങ്ങളായി ചൂണ്ടിക്കാണിച്ചത്. മൂന്നു മാസം മുന്പുവരെ ഇന്ത്യയുടെ വളർച്ചയെപ്പറ്റി കൂടുതൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നതാണ് ഈ സ്ഥാപനങ്ങൾ.
ഭാവി വളർച്ചയെപ്പറ്റി ലോകബാങ്കിനു വലിയ ആവേശമില്ല. 2018 ധനകാര്യവർഷത്തിന്റെ തുടക്കം വരെ ജിഎസ്ടിയുടെ ആഘാതം തുടരുമത്രെ. അതിനാൽ 2018ലും ഏഴു ശതമാനമേ വളരൂ. 2020ൽ 7.4 ശതമാനത്തിലേക്കു വളർച്ച കയറാം. 2018-19ൽ 7.4 ശതമാനം വളർച്ചയേ ഐഎംഎഫ് പ്രതീക്ഷിക്കുന്നുള്ളൂ.
പ്രതീക്ഷ താഴ്ത്തിയപ്പോൾ ഭഗവതിക്കു രോഷം
ലോകബാങ്കും ഐഎംഎഫും ഇന്ത്യയുടെ വളർച്ച പ്രതീക്ഷ താഴ്ത്തിയതോടെ പ്രശസ്ത ധനശാസ്ത്രജ്ഞൻ ജഗദീഷ് ഭഗവതി അവയ്ക്കെതിരേ തിരിഞ്ഞു. രണ്ടു സ്ഥാപനങ്ങളെയും പിരിച്ചുവിടണമെന്നാണു ഭഗവതി ഒരു ടിവി ചാനലിൽ പറഞ്ഞത്. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ധനശാസ്ത്ര പ്രഫസറാണ് ഭഗവതി. നരേന്ദ്ര മോദിയുടെ വിശ്വസ്ത ഉപദേഷ്ടാവായ ഭഗവതി മോദിക്കനുകൂലമായി ധാരാളം എഴുതിയിട്ടുണ്ട്. കറൻസി റദ്ദാക്കലിനെ ആദ്യം മുതലേ ന്യായീകരിച്ചിരുന്നയാളാണു ഭഗവതി.
ഐഎംഎഫിന്റെ പ്രവചനം മിക്കപ്പോഴും അന്പേ പാളിപ്പോകാറുണ്ടെന്നും ഭഗവതി പറഞ്ഞു. ഇതേ അഭിപ്രായമാണു പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശകസമിതി ചെയർമാൻ ബിബേക് ദേബ്റോയിയും ഇന്നലെ പറഞ്ഞത്. ഐഎംഎഫിന്റെ പ്രവചനം 80 ശതമാനം അവസരത്തിലും പിശകാകുന്നതാണ് പതിവെന്ന് ദേബ്റോയ് പറഞ്ഞു.