മുംബൈ: തൊഴിലും വളർച്ചയും കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് ഇൻഡ്-റാ (ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച്) റിപ്പോർട്ട്. സ്വകാര്യമേഖലയുടെ മൂലധനനിക്ഷേപം 2020 മുതലേ വർധിക്കൂ. അതുവരെ അത്യാവശ്യ അറ്റകുറ്റപ്പണികളും അനിവാര്യമായ നിലവാരം കൂട്ടലുകളുമേ നടക്കൂ.
പുതിയ യൂണിറ്റുകൾ തുടങ്ങുന്നതും ശേഷി വർധിപ്പിക്കുന്നതും പോലുള്ള കാര്യങ്ങൾക്കു കന്പനികൾ അടുത്ത രണ്ടു വർഷം പണം മുടക്കാനിടയില്ല എന്ന് ഇൻഡ്-റാ വിലയിരുത്തുന്നു. 2020 വരെയുള്ള മൂന്നു വർഷം കൊണ്ടു സ്വകാര്യമേഖല മൊത്തം ഒരു ലക്ഷം കോടി രൂപയേ മൂലധനനിക്ഷേപമായി നടത്താനിടയുള്ളൂ. ഇത് പ്രതിവർഷം എട്ടു ശതമാനത്തിൽ താഴെ മാത്രം വളർച്ചയാണു കാണിക്കുന്നത്.
മൂലധനനിക്ഷേപം 2005-08 കാലത്ത് 49 ശതമാനവും 2009-12 കാലത്ത് 13 ശതമാനവും വീതം വർധിച്ചതാണ് 2013-17 കാലയളവിൽ നിക്ഷേപത്തോതിലെ വർധന വെറും നാലു ശതമാനമായി താണു.
പുതിയ യൂണിറ്റുകൾ തുടങ്ങുന്നതും ശേഷി വർധിപ്പിക്കുന്നതും പോലുള്ള കാര്യങ്ങൾക്കു കന്പനികൾ അടുത്ത രണ്ടു വർഷം പണം മുടക്കാനിടയില്ല എന്ന് ഇൻഡ്-റാ വിലയിരുത്തുന്നു. 2020 വരെയുള്ള മൂന്നു വർഷം കൊണ്ടു സ്വകാര്യമേഖല മൊത്തം ഒരു ലക്ഷം കോടി രൂപയേ മൂലധനനിക്ഷേപമായി നടത്താനിടയുള്ളൂ. ഇത് പ്രതിവർഷം എട്ടു ശതമാനത്തിൽ താഴെ മാത്രം വളർച്ചയാണു കാണിക്കുന്നത്.
മൂലധനനിക്ഷേപം 2005-08 കാലത്ത് 49 ശതമാനവും 2009-12 കാലത്ത് 13 ശതമാനവും വീതം വർധിച്ചതാണ് 2013-17 കാലയളവിൽ നിക്ഷേപത്തോതിലെ വർധന വെറും നാലു ശതമാനമായി താണു.