കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടപ്പുസാന്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 460.27 കോടി രൂപ പ്രവർത്തന ലാഭം കൈവരിച്ചതായി മാനേജിംഗ് ഡയറക്ടർ കെ.ജി.മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ സാന്പത്തിക വർഷം ഇതേ പാദത്തിൽ പ്രവർത്തന ലാഭം 297.34 കോടി രൂപയായിരുന്നു.
എന്നാൽ, രണ്ടാം പാദത്തിൽ 252.39 കോടി രൂപ നീക്കിയിരുപ്പ് നടത്തേണ്ടി വന്നതിനാൽ അറ്റാദായം 4.32 കോടിയാണെന്നും അദ്ദേഹം പറഞ്ഞു. ബിസിനസിൽ കഴിഞ്ഞ സാന്പത്തിക വർഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുന്പോൾ 11.7 ശതമാനം രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപങ്ങളിൽ 11.55 ശതമാനമാണ് വർധന. കറന്റ് നിക്ഷേപങ്ങൾ 21.22 ശതമാനം വളർന്നപ്പോൾ സേവിംഗ്സ് നിക്ഷേപങ്ങളിൽ 19.71 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
എൻആർഐ നിക്ഷേപങ്ങളിൽ 15.34 ശതമാനമാണ് വളർച്ച. വായ്പകളിലും വർധനയുണ്ടായി. 11.90 ശതമാനമാണ് വളർച്ച. കാർഷിക വായ്പയിൽ 11.53 ശതമാനവും എംഎസ്എംഇ വായ്പയിൽ 19.13 ശതമാനവും വർധനയുണ്ടായി. മോർട്ട്ഗേജ് വായ്പ -33.15 ശതമാനം, വാഹനവായ്പ -29.50 ശതമാനം, റീട്ടെയിൽ വായ്പ -18.11 ശതമാനം, കോർപറേറ്റ് വായ്പ -3.92 ശതമാനം എന്നിങ്ങനെയാണ് വളർച്ച.
പലിശ വരുമാനത്തിൽ 13.03 ശതമാനവും പലിശയിതര വരുമാനത്തിൽ 92.23 ശതമാനവും വർധനയുണ്ടായി. പ്രവർത്തന ലാഭത്തിൽ 54.8 ശതമാനവും കരുതൽ ഇനത്തിൽ 144.05 ശതമാനവുമാണ് വർധന. ചെലവ്-വരുമാന അനുപാതം 51.08 ൽ നിന്ന് 42.63 ആയി കുറഞ്ഞതായും മൊത്തം നിഷ്ക്രിയ ആസ്തി 2.77 ൽ നിന്ന് 2.57 ആയി മെച്ചപ്പെട്ടെന്നും കെ.ജി.മാത്യു പറഞ്ഞു.
എന്നാൽ, രണ്ടാം പാദത്തിൽ 252.39 കോടി രൂപ നീക്കിയിരുപ്പ് നടത്തേണ്ടി വന്നതിനാൽ അറ്റാദായം 4.32 കോടിയാണെന്നും അദ്ദേഹം പറഞ്ഞു. ബിസിനസിൽ കഴിഞ്ഞ സാന്പത്തിക വർഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുന്പോൾ 11.7 ശതമാനം രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപങ്ങളിൽ 11.55 ശതമാനമാണ് വർധന. കറന്റ് നിക്ഷേപങ്ങൾ 21.22 ശതമാനം വളർന്നപ്പോൾ സേവിംഗ്സ് നിക്ഷേപങ്ങളിൽ 19.71 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
എൻആർഐ നിക്ഷേപങ്ങളിൽ 15.34 ശതമാനമാണ് വളർച്ച. വായ്പകളിലും വർധനയുണ്ടായി. 11.90 ശതമാനമാണ് വളർച്ച. കാർഷിക വായ്പയിൽ 11.53 ശതമാനവും എംഎസ്എംഇ വായ്പയിൽ 19.13 ശതമാനവും വർധനയുണ്ടായി. മോർട്ട്ഗേജ് വായ്പ -33.15 ശതമാനം, വാഹനവായ്പ -29.50 ശതമാനം, റീട്ടെയിൽ വായ്പ -18.11 ശതമാനം, കോർപറേറ്റ് വായ്പ -3.92 ശതമാനം എന്നിങ്ങനെയാണ് വളർച്ച.
പലിശ വരുമാനത്തിൽ 13.03 ശതമാനവും പലിശയിതര വരുമാനത്തിൽ 92.23 ശതമാനവും വർധനയുണ്ടായി. പ്രവർത്തന ലാഭത്തിൽ 54.8 ശതമാനവും കരുതൽ ഇനത്തിൽ 144.05 ശതമാനവുമാണ് വർധന. ചെലവ്-വരുമാന അനുപാതം 51.08 ൽ നിന്ന് 42.63 ആയി കുറഞ്ഞതായും മൊത്തം നിഷ്ക്രിയ ആസ്തി 2.77 ൽ നിന്ന് 2.57 ആയി മെച്ചപ്പെട്ടെന്നും കെ.ജി.മാത്യു പറഞ്ഞു.