ആലപ്പുഴ: ജിഎസ്ടി വന്നതിനുശേഷം സംസ്ഥാനത്തിനു പ്രതിമാസം നഷ്ടം 400 കോടി രൂപയെന്നു ധനമന്ത്രി തോമസ് ഐസക്. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി സാന്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാക്കും. കയറ്റുമതി, ചെറുകിട വ്യാപാര മേഖലകളെ ജിഎസ്ടി പ്രതികൂലമായി ബാധിച്ചു.
ജിഎസ്ടി വന്നാൽ കയറ്റുമതി വർധിക്കേണ്ടതാണ്. എന്നാൽ, ഉണ്ടായില്ല. ജിഎസ്ടി വൻ വിലക്കയറ്റത്തിലേക്കു നയിച്ചു. നികുതി കുറഞ്ഞിട്ടും വില കുറഞ്ഞില്ല. ജിഎസ്ടിയുടെ പ്രത്യാഘാതം വരാനിരിക്കുന്നതേയുള്ളൂ.
നേരത്തെ ഒന്നര കോടി വരെ എക്സൈസ് ഡ്യൂട്ടി കൊടുക്കേണ്ടതില്ലായിരുന്നു. എന്നാലിപ്പോൾ സ്ഥിതി മാറി. കുറഞ്ഞ തുകയാണെങ്കിലും നികുതി അടയ്ക്കണം.
ജിഎസ്ടി പരിഷ്കാരത്തെക്കുറിച്ചു ചർച്ചചെയ്യാൻ ജിഎസ്ടി കൗണ്‍സിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ ഉടൻ ചേരുമെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി വന്നാൽ കയറ്റുമതി വർധിക്കേണ്ടതാണ്. എന്നാൽ, ഉണ്ടായില്ല. ജിഎസ്ടി വൻ വിലക്കയറ്റത്തിലേക്കു നയിച്ചു. നികുതി കുറഞ്ഞിട്ടും വില കുറഞ്ഞില്ല. ജിഎസ്ടിയുടെ പ്രത്യാഘാതം വരാനിരിക്കുന്നതേയുള്ളൂ.
നേരത്തെ ഒന്നര കോടി വരെ എക്സൈസ് ഡ്യൂട്ടി കൊടുക്കേണ്ടതില്ലായിരുന്നു. എന്നാലിപ്പോൾ സ്ഥിതി മാറി. കുറഞ്ഞ തുകയാണെങ്കിലും നികുതി അടയ്ക്കണം.
ജിഎസ്ടി പരിഷ്കാരത്തെക്കുറിച്ചു ചർച്ചചെയ്യാൻ ജിഎസ്ടി കൗണ്‍സിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ ഉടൻ ചേരുമെന്നും മന്ത്രി പറഞ്ഞു.